യുകെയിൽ 78 വയസുകാരി രോഗിയെ പീഡിപ്പിച്ച മലയാളിക്ക് 20 മാസം തടവ് ശിക്ഷ
Friday, September 15, 2017 2:15 AM IST
ലിവർപൂൾ: ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന മലയാളി കളായ നഴ്സുമാരുടെയും , കെയർ ജോലിക്കാർക്കുമൊക്കെ നാണക്കേടുണ്ടാക്കി ലിവർപൂളിനടുത്തു വിരാലിലെ റെസിഡൻഷ്യൽ കെയർ ഹോമിൽ താമസിച്ചിരുന്ന 78 വയസുകാരിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിനു വെസ്റ്റ് ഡെർബിയിൽ താമസിക്കുന്ന മലയാളിയായ കെയറർ ജോലിക്കാരനെ 20 മാസം തടവിന് കോടതി ശിക്ഷിച്ചു. അടുത്ത പത്തു വർഷത്തേക്ക് ഇയാളെ സെക്സ് ഒഫൻഡേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താനും കോടതി നിർദേശിച്ചു. ഡിമെൻഷ്യ രോഗിയായ വൃദ്ധയെ അവരുടെ കെയർ ഹോമിലെ ബെഡ് റൂമിൽ എത്തിയാണ് സോളമൻ തോമസ് എന്ന മലയാളി യുവാവ് പീഡനത്തിന് ഇരയാക്കിയത്. വിറാലിലെ ഒരു റസിഡൻഷ്യൽ ഹോമിലാണ് സംഭവം നടന്നത്. വൃദ്ധയുടെ മോഷൻ സെൻസറിൽ നിന്ന് അലാറം നീക്കിയതിനു ശേഷമാണ് പീഡിപ്പിച്ചതെന്ന് പോലിസ് കണ്ടെത്തിയിരുന്നു.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ സോളമൻ. ലവ് ടു കെയർ എന്ന സ്ഥാപനം വഴി യാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത്. ലിവർപൂൾ ക്രൗണ്‍ കോടതിയുടെ വിധി. 46 വയസുകാരനായ സോളമൻ ആറു മാസം മുൻപാണ് ഇവിടെ ജോലിക്ക് കയറിയത്. രണ്ടു ഷിഫ്റ്റുകൾ അടുപ്പിച്ചു ചെയ്യുകയായിരുന്ന സോളമൻ രണ്ടാമത്തെ ഷിഫ്റ്റിനിടെ പുലർച്ചെ രണ്ടോടെയാണ് ഇവരെ പീഡനത്തിന് ഇരയാക്കിയത്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ