പിഎംഎഫ് പ്രവർത്തകന്‍റെ ഇടപെടൽ മൂലം പത്തനംതിട്ട സ്വദേശി നാട്ടിലേക്ക്
Thursday, September 21, 2017 3:06 PM IST
റിയാദ്: കന്പനി വിസയിൽ വന്നു കേസിൽ അകപ്പെട്ട പത്തനംതിട്ട കോന്നി സ്വദേശി ഷിനുവിന്‍റെ കേസ് പ്രവാസി മലയാളി ഫെഡറേഷൻ നാഷണൽ കോർഡിനേറ്ററായ സ്റ്റീഫൻ കോട്ടയത്തിന്‍റെ ശക്തമായ ഇടപെടൽ മൂലം കേസ് ഒഴിവാക്കി എക്സിറ്റ് അടിപ്പിച്ചു.

ഷിനു കന്പനി വിസയിൽ വന്ന് ഒരുവർഷം ജോലി ചെയ്തതിനു ശേഷം സ്പോണ്‍സർഷിപ്പ് മാറാൻ വേണ്ടി കൊടുത്തു. പക്ഷെ രണ്ട് വർഷമായിട്ടും അത് മാറാൻ കഴിഞ്ഞില്ല. അത് കാരണം ഇക്കാമ കാർഡ് പുതുക്കുവാനും സാധിച്ചില്ല. ഈ രണ്ട് വർഷവും ഷിനുവിന് നാട്ടിൽ പോകുവാൻ കഴിയാതെ വരുകയായിരുന്നു. അങ്ങനെയാണ് ഷിനുവിന്‍റെ സഹോദരൻ നാട്ടിൽ നിന്നും പ്രവാസി മലയാളി ഫെഡറേഷൻ നാഷണൽ കോഓർഡിനേറ്ററായ സ്റ്റീഫൻ കോട്ടയത്തെ വിവരം അറിയിച്ചത്. അതിനെ തുടർന്ന് സ്റ്റീഫൻ കോട്ടയം തന്‍റെ സൗദി പോലീസ് വകുപ്പുമായി ബന്ധപ്പെട്ടു ഷിനുവിന്‍റെ പേരിലുള്ള കേസ് പിൻവലിച്ച് എക്സിറ്റ് അടിച്ചു നൽകുകയായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഷിനു നാട്ടിലേക്ക് തിരിക്കും.


റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ