ഭക്ഷണം കിട്ടും 24 മണിക്കൂറും; യാത്രികർക്ക് ആശ്വാസം
Friday, December 8, 2017 1:39 PM IST
ബംഗളൂരു: രാത്രി വൈകി മജെസ്റ്റിക് കെംപഗൗഡ ബിഎംടിസി ബസ് സ്റ്റേഷനിലും സിറ്റി റെയിൽവേ സ്റ്റേഷനിലും വന്നിറങ്ങുന്ന ദീർ‌ഘദൂരയാത്രക്കാർക്ക് ഒരു ആശ്വാസവാർത്ത. ഇനി മുതൽ അർധരാത്രിയിൽ ഭക്ഷണത്തിനായി അലയേണ്ടിവരില്ല. ഇവിടങ്ങളിലെ റസ്റ്ററന്‍റുകളിൽ നിന്ന് 24 മണിക്കൂറും ഭക്ഷണം ലഭിക്കും. അതേസമയം, ന്യായവിലയ്ക്ക് ഭക്ഷണം നല്കുന്ന 'ദർശിനി'കൾക്കു മാത്രമേ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നല്കിയിട്ടുള്ളൂവെന്ന് സിറ്റി പോലീസ് കമ്മീഷണർ ടി. സുനിൽ കുമാർ അറിയിച്ചു.

നഗരത്തിലെ മറ്റു സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പബുകൾക്കും റസ്റ്ററന്‍റുകൾക്കും ലഘുഭക്ഷണശാലകൾക്കും പുലർച്ചെ ഒന്നു വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂവെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

ജനത്തിരക്ക് കൂടുതലുള്ള മജെസ്റ്റിക് ബിഎംടിസി ബസ് സ്റ്റേഷനിലും സിറ്റി റെയിൽവേ സ്റ്റേഷനിലും രാത്രി 12നു ശേഷം വന്നിറങ്ങുന്ന ദീർ‌ഘദൂരയാത്രക്കാർക്ക് വിശപ്പകറ്റാൻ ഭക്ഷണശാലകൾ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിൽ പൊതുവികാരം കണക്കിലെടുത്താണ് ദിവസം മുഴുവനും പ്രവർത്തിക്കാൻ റസ്റ്ററന്‍റുകൾക്ക് അനുമതി നല്കിയതെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബൃഹത് ബംഗളൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷന് (ബിബിഎച്ച്ഒഎ) ഉത്തരവ് കൈമാറിയിട്ടുണ്ട്. പുതിയ നിർദേശത്തോട് ബിഎംടിസിയും റെയിൽവേ അധികൃതരും അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് മറ്റു സ്ഥലങ്ങളിൽ 24 മണിക്കൂർ പ്രവർത്തനാനുമതി നല്കാത്തതെന്നും എല്ലാ സ്ഥലങ്ങളിലും നിരീക്ഷണം നടത്താനുള്ള അംഗബലം പോലീസിനില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ ടി. സുനിൽ കുമാർ പറഞ്ഞു.

അതേസമയം, റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും റസ്റ്ററന്‍റുകൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നല്കണമെന്നത് തങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണെന്നും ഇപ്പോഴാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായതെന്നും ബിബിഎച്ച്ഒഎ മാനേജർ രാമചന്ദ്ര റാവു പറഞ്ഞു.