പ്രൈമറി സ്കൂൾ കടന്ന അഞ്ചിലൊന്ന് ജർമൻ കുട്ടികൾക്കും വായിക്കാനറിയില്ല
Monday, December 11, 2017 12:04 PM IST
ബെർലിൻ: പ്രൈമറി സ്കൂൾ പൂർത്തിയായാലും വായിക്കാനറിയാത്തവരാണ് ജർമനിയിലെ അഞ്ചിലൊന്ന് സ്കൂൾ കുട്ടികളെന്നും പഠന റിപ്പോർട്ട്. അന്താരാഷ്ട്ര പ്രൈമറി സ്കൂൾ നിലവാരമനുസരിച്ച് ജർമനി പിന്നിലേക്കു പോയതായും ഇതിൽ വ്യക്തമാകുന്നു.

2001ൽ വായനാക്ഷമത ഉറപ്പാകാത്ത 16.9 ശതമാനം നാലാം ക്ലാസുകാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 18.9 ശതമാനമാണ്. വായന ഇഷ്ടപ്പെടുന്ന കുട്ടികളുടെ നിരക്ക് എഴുപതു ശതമാനമായി കുറഞ്ഞെന്നും പഠനത്തിൽ വ്യക്തമാകുന്നു. അതേസമം, വായനയിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികളുടെ നിരക്ക് 8.6 ശതമാനത്തിൽനിന്ന് 11.1 ശതമാനമായി ഉയരുകയും ചെയ്തിരിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ