സന്പന്നതയുടെ നടുവിലും സ്വിറ്റ്സർലൻഡിൽ ആറുലക്ഷം ദരിദ്രർ
Tuesday, December 12, 2017 12:02 PM IST
സൂറിച്ച്: സന്പന്ന രാജ്യമെന്ന് ഖ്യാതി നേടിയ സ്വിറ്റ്സർലൻഡിൽ അഞ്ചുലക്ഷത്തിയെഴുപതിനായിരത്തിലധികം ദരിദ്രരും വസിക്കുന്നു. ലോകത്തിൽ ഏറ്റവും സന്പന്നർ അധിവസിക്കുന്ന സ്വിറ്റ്സർലൻഡിൽ ദരിദ്ര രാജ്യങ്ങളിലെപ്പോലെ മാസത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർ ഏറെ. ഒരു വീടും, വലിയ ഗാർഡനും സ്വന്തമായുണ്ടായിരുന്ന ഒരുദ്യോഗസ്ഥയുടെ ദയനീയ ജീവിതം സ്വിറ്റ്സ്ല്രൻഡിലെ ഒരു പ്രമുഖ പത്രം വിവരിക്കുന്നു.

സന്പന്നതയുടെ നെറുകയിൽ ദാരിദ്യ്രമനുഭവിക്കുന്നവരുടെ എണ്ണം 2015ൽ 1.3 മില്യണ്‍ ആയിരുന്നു. ഈ വർഷം സർക്കാർ കണക്കുകൾ അനുസരിച്ച് ഏകദേശം 6 ലക്ഷത്തോളം വരും. ഇങ്ങനെയുള്ളവർക്കായി യൂറോപ്പിലെ അയൽ രാജ്യങ്ങളിലേതുപോലെ ശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികൾ (ഫാമിലി വെൽഫെയർ) സംവിധാനങ്ങളുടെ പോരായ്മ ഇവരെ കടുത്ത ദാരിദ്യ്രത്തിലേക്കും തള്ളിവിടുന്നു.

ഇത്തരം അവസ്ഥയിൽ ജീവിക്കുന്ന പ്രൊഫഷണൽ ബിരുദധാരിയായ കാതറിൻ(38) എന്ന വീട്ടമ്മയുടെ ജീവിതം വരച്ചുകാട്ടുന്നു. ഇവർ ആർക്കിടെക്ടർ ബിരുദധാരിയും നാലു മക്കളുടെ അമ്മയുമാണ്. തന്‍റെ ശന്പളത്തിൽ നിന്ന് കുട്ടികളുടെ ദൈനംദിന ചെലവുകൾ, മറ്റ് പഠന ചെലവുകൾ എന്നിവ കൂടാതെ വീട്ടുവാടകയും, ഇൻഷുറൻസും മാത്രം 2400 ഫ്രാങ്ക് മാസം അടയ്ക്കണം. കുടുംബത്തിന്‍റെ ആവശ്യങ്ങൾക്ക് തന്‍റെ ശന്പളം തികയാത്തതിനാൽ വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ജോലിക്കയും പോകുന്നു .

നല്ല സുഖസൗകര്യങ്ങളിൽ ജീവിച്ചിരുന്ന കാതറിന്‍റെ ഭർത്താവ് പരസ്യ കന്പനിയുടെ ഓഫീസ് ഉടമയായിരുന്നു . കടുത്ത മദ്യപാനത്തെ തുടർന്ന് മാനസിക രോഗിയാകുകയും തുടർന്ന് ജോലി ചെയ്യാനാകാതെ വരികയും, ക്രമേണ തങ്ങളുടെ സ്വന്തമായ ഓരോന്നും വിൽക്കുകയും, അവസാനം തങ്ങളുടെ ബാധ്യതകൾ തീർക്കാൻ താമസിച്ചിരുന്ന വീടും അവർക്ക് വിൽക്കേണ്ടിവന്നു . പിന്നീട് ഇവർ വിവാഹമോചനം നേടുകയും എന്നാൽ ജോലിയില്ലാത്തതിനാൽ ഭർത്താവിൽ നിന്ന് ജീവനാംശവും ലഭിക്കാൻ അവർക്ക് സാധ്യതയില്ലാതെയായി.

60 ശതമാനം മാത്രം ജോലി ചെയ്ത് കുടുംബം പുലർത്തുന്ന ഈ വീട്ടമ്മ വൈകുന്നേരങ്ങളിൽ ജോലിക്ക് പോയിക്കൂടിയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. അവർ പറയുന്നു, തന്‍റെ 5, 12 വയസുവരെ പ്രായമുള്ള കുട്ടികൾ ഈ ക്രിസ്തുമസിന് സമ്മാനമായി ചോദിച്ചത് ലേഗോ സെറ്റാണ്. എന്നാൽ അത് വാങ്ങി നൽകുവാൻ തനിക്കാകില്ല എന്നോർക്കുന്പോൾ അതിയായ വിഷമമുണ്ട്. കൂടെ പഠിക്കുന്ന മറ്റ് കുട്ടികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ലഭിക്കുന്പോൾ തന്‍റെ കുട്ടികൾക്ക് അത് നൽകാൻ തനിക്കാകുന്നില്ല.

ഇനി മാംസാഹാരം പോലും അവർക്ക് നൽകുവാൻ എനിക്കു കഴിയുന്നില്ല കടകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കുന്പോൾ മാത്രമാണ് ഞാൻ ഇറച്ചി വാങ്ങിക്കുന്നത്. സന്പന്നതയുടെ നടുവിൽ ജീവിക്കുന്ന ഒരു സമൂഹത്തിൽ ഈ അഭ്യസ്തവിദ്യയായ വീട്ടമ്മ തനിച്ചല്ല, ഇവരോടൊപ്പം ലക്ഷക്കണക്കിന് മറ്റ് മാതാപിതാക്കന്മാരും.

റിപ്പോർട്ട് :ഷിജി ചീരംവേലിൽ