ഇയു ബ്ലൂ കാർഡ്: ജർമനിയിലെത്തിയവരിൽ കൂടുതലും ഇന്ത്യക്കാർ
Thursday, January 11, 2018 10:49 PM IST
ബെർലിൻ: അമേരിക്കൻ ഗ്രീൻകാർഡ് മോഡലിൽ 2009 (റിവൈസ്ഡ് വേർഷൻ 2011 ) മുതൽ യൂറോപ്യൻ യൂണിയനിൽ നടപ്പിലാക്കിയ ബ്ലൂ കാർഡ് സിസ്റ്റം ഉപയോഗിച്ചു ജർമനിയിലെത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന. ജർമനിയിൽ നിലവിൽ ജോലി ചെയ്യുന്ന യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡ് ഉടമകളിൽ 22.8 ശതമാനവും ഇന്ത്യാക്കാരെന്ന് ഏറ്റവും ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നു.

2017 ലെ ആദ്യത്തെ ആറു മാസക്കാലയളവിൽ ബ്ലൂ കാർഡ് സിസ്റ്റത്തിലൂടെ ജർമനിയിലെത്തിയവരുടെ എണ്ണം 11,203 ആണ്. ഇതിന്‍റെ നാലിൽ ഒന്നും (22.8 ശതമാനം) ഇന്ത്യാക്കാരാണന്ന് മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ് ഡിപ്പാർട്ടമെന്‍റ് (Federal Office for Migration and Refugees (BAMF) പുറത്തുവിട്ട റിപ്പോർട്ടിലെ കണക്കുകളിൽ പറയുന്നു.

2016 അവസാനം വരെയുള്ള ജർമനിയിലെ Cetnral Register of Foreigners (AZR) കണക്കനുസരിച്ച്, ജർമനിയിൽ ജീവിക്കുന്നത് 97,865 (ഇന്ത്യൻ പാസ്പോർട്ട് ധാരികൾ) ഇന്ത്യക്കാരാണ്. എന്നാൽ പത്തു വർഷം മുൻപ് അതായത് 2007ൽ ഇവിടുത്തെ ഇന്ത്യക്കാരുടെ എണ്ണം 42,495 മാത്രമായിരുന്നു. ജർമൻ പൗരത്വം സ്വീകരിച്ച ജർമനിയിലെ മൊത്തം ഇന്ത്യക്കാരുടെ എണ്ണം ഏതാണ്ട് 1,61,000 വരും.

വിദഗ്ധ തൊഴിൽ മേഖലയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ കിട്ടാതെ വരുന്പോൾ മറ്റു രാജ്യങ്ങളിൽ നിന്നും വിദഗ്ധ ജോലിക്കാർക്കു കുടിയേറാൻ അനുവാദം നൽകുന്ന രീതിയാണ് ബ്ലൂ കാർഡ് സിസ്റ്റം. ഇതിൽ വർക്ക് പെർമിറ്റിനു പുറമെ യൂറോപ്യൻ യൂണിയൻ അതാതു രാജ്യത്തിന്‍റെ റെസിഡൻസ് പെർമിറ്റും അടങ്ങുന്നു എന്ന സവിശേഷതയാണ് ബ്ലൂ കാർഡിനുള്ളത്. 2013 ലാണ് ഇതു ജർമനിയിൽ നിലവിൽ വന്നത്. 2013ൽ 11,290 പേർ ബ്ലൂ കാർഡ് സിസ്റ്റത്തിലൂടെ ജർമനിയിൽ എത്തിയപ്പോൾ 2016 ൽ ഇത്തരക്കാരുടെ എണ്ണം 17,362 ആയി വർദ്ധിച്ചു.

മാത്തമാറ്റിക്സ്, ഐടി മേഖല, പ്രകൃതി ശാസ്ത്രം, വൈദ്യശാസ്ത്രം, എൻജിനീയറിംങ് എന്നീ മേഖലകളിലാണ് ബ്ളൂ കാർഡ് അനുവദിക്കുന്നത്. ഈ മേഖലയിൽ മിനിമം ബിരുദമോ കുടുതലോ വിദ്യാഭ്യാസമുള്ളവർക്ക് ബ്ലൂ കാർഡ് സിസ്റ്റത്തിലൂടെ കുടിയേറാൻ സാധിയ്ക്കും. 49,600 മുതൽ 52,000 യൂറോ വാർഷിക ശന്പളത്തോടുകൂടിയ ജോബ് ഓഫർ ലഭിയ്ക്കുന്നവർക്ക് ബ്ലൂ കാർഡിന് അപേക്ഷിക്കാം. എന്നാൽ ചില മേഖലകളിൽ ഇത് 33,200 യൂറോ മുതൽ 40,560 യൂറോ എന്ന് സ്കെയിലിലും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ജർമനിയിലെ നിയമപ്രകാരം തുടക്കത്തിൽ നാലു വർഷത്തേക്കാണ് ബ്ലൂ കാർഡ് അനുവദിക്കുക. 33 മാസങ്ങൾക്ക് ശേഷം പെർമനന്‍റ് റെസിഡന്‍റ് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. ഇതിനിടയിൽ ജർമൻ ഭാഷാ പരീക്ഷ ബി ഒന്ന് (ബി 1) ലെവൽ പാസാകുന്നവർക്ക് 21 മാസം പൂർത്തിയാവുന്പോൾ തന്നെ പെർമനന്‍റ് റെസിഡന്‍റ്ഷിപ്പ് ലഭിയ്ക്കുമെന്നത് ഒരു സവിശേഷതയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ