കൊളോണ്‍: കൊളോണ്‍ നഗരം കാർണിവൽ ആഘോഷത്തിമിർപ്പിൽ മതിമറന്നപ്പോൾ ഇവിടുത്തെ മലയാളി സമൂഹവും കാർണിവൽ ആഘോഷത്തിന് ഒട്ടും പിന്നിലല്ലെന്നു ഇത്തവണയും തെളിയിച്ചു.
കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി വോളിബോൾ, ബാറ്റ്മിന്റണ്‍ കളികൾക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിയ്ക്കുന്ന കൊളോണിലെ ഇന്ത്യൻ വോളിബോൾ ക്ലബാണ്(ഇവിസി) മലയാളികളുടെ കാർണിവൽ ആഘോഷത്തിന് വർഷങ്ങളായി നേതൃത്വം നൽകുന്നത്.
കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയ ഹാളിൽ ഫെബ്രുവരി 10 ഞായറാഴ്ച വൈകിട്ട് 6 മുതലാണ് ആഘോഷങ്ങൾ അരങ്ങേറിയത്. ഐവിസി ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാർണിവൽ കമ്മറ്റിയാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്. കാർണിവൽ വേദിയിൽ എന്നും തന്‍േറതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന 2009 ൽ നിര്യാതനായ ജോണി ഗോപുരത്തിങ്കലിനെ ആഘോഷവേളയിൽ പ്രത്യേകം അനുസ്മരിച്ചു.
ഡേവീസ് വടക്കുംചേരി, സണ്ണോ പെരേര, ജോസ് കുന്പിളുവേലിൽ, ജോസ് തോട്ടുങ്കൽ, ബ്രഗിറ്റ് തോട്ടുങ്കൽ, ജിസിൽ കടന്പാട്ട്, ജോർജ് അട്ടിപ്പേറ്റി, റോസി വൈഡർ, റിച്ചാർഡ് വൈഡർ, വർഗീസ് ശ്രാന്പിയ്ക്കൽ, നോയൽ, മാത്യൂസ് കണ്ണങ്കേരിൽ, അൽഫോൻസാ ജോണി അരീക്കാട്ട, ഗ്രേസി പഴമണ്ണിൽ് തുടങ്ങിയവർ ഗാനാലാപനം, ഫലിതം പറച്ചിൽ, ഹാസ്യാവിഷ്ക്കാരം, കഥകൾ, സ്കെച്ച്, കാർണിവൽ ചരിത്രം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടം പരിപാടികളുടെ അവതാരകനായിരുന്നു. ഡേവീസ് വടക്കുംചേരി സ്വാഗതവും, വർഗീസ് ചെറുമഠത്തിൽ നന്ദിയും പറഞ്ഞു. പങ്കെടുക്കാനെത്തിയവർക്ക് ഭക്ഷണപാനീയങ്ങളും കരുതിയിരുന്നു. ക്രൈസ്തവ സമൂഹത്തിന്റെ ഈസ്റ്റർ കാലങ്ങളിലേയ്ക്കുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണ് കാർണിവൽ ആഘോഷിയ്ക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ