ജർമനിക്കാരായ അനേകരും വാർധക്യ ദാരിദ്യ്രത്തെ ഭയക്കുന്നു
Thursday, February 15, 2018 11:29 PM IST
ബെർലിൻ: വാർധക്യ കാലത്ത് ദാരിദ്യ്രം അനുഭവിക്കാൻ വിധിക്കപ്പെടുമെന്ന് ഭയപ്പെടുന്നവരാണ് മില്യൻകണക്കിന് ജർമനിക്കാർ. എന്നിട്ടും, ഭാവിയിലേക്ക് കരുതി വയ്ക്കുന്ന കാര്യത്തിൽ പകുതിയോളം പേരും തെറ്റായ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പഠനങ്ങളിൽ വ്യക്തമാകുന്നു.

ജർമനിക്കാരിൽ 25 ശതമാനം പേർക്കാണ് വാർധക്യകാല ദാരിദ്യ്രത്തെക്കുറിച്ചു ആശങ്കയുള്ളത്. എന്നാൽ, പ്രതിമാസം 50 യൂറോ പോലും പ്ലൈവറ്റ് സപ്ലിമെന്‍ററി പെൻഷനായി മാറ്റിവയ്ക്കാൻ അതിൽ ഭൂരിപക്ഷം പേരും തയാറാകുന്നില്ല എന്നാണ് സർവേകളിൽ വ്യക്തമാകുന്നത്.

സർവേയിൽ പങ്കെടുത്തവരിൽ 22 ശതമാനം പേരും വാർധക്യ ദാരിദ്യ്രത്തെ നേരിടാൻ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. 20 ശതമാനം പേർ 50 യൂറോ പ്രതിമാസം പ്ലൈവറ്റ് പെൻഷനായി നീക്കിവയ്ക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ