ഏറ്റവും കൂടുതൽ അഭയാർഥിത്വ അപേക്ഷകൾ ജർമനിക്ക്, രണ്ടാമത് ഇറ്റലി
Wednesday, March 21, 2018 11:32 PM IST
ബർലിൻ: കഴിഞ്ഞ വർഷം വിദേശികളിൽനിന്ന് ഏറ്റവും കൂടുതൽ അഭയാർഥിത്വ അപേക്ഷകൾ ലഭിച്ച യൂറോപ്യൻ രാജ്യം ജർമനി. ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്.

28 അംഗരാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനിൽ ആദ്യമായി അഭയാർഥിത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ, ഇറ്റലിയിലേതു മാത്രമായി കണക്കാക്കിയാൽ നാലു ശതമാനം വർധനയും കാണുന്നു. ആദ്യമായി ലഭിക്കുന്ന അപേക്ഷകളുടെ കാര്യത്തിലും ജർമനി തന്നെ മുന്നിൽ. ആകെ അപേക്ഷകളിൽ 30.5 ശതമാനം ഇവിടെയാണ് ലഭിച്ചിരിക്കുന്നത്. രണ്ടാമതുള്ള ഇറ്റലിയിൽ 19.5 ശതമാനവും മൂന്നാമതുള്ള ഫ്രാൻസിൽ 14 ശതമാനവും.

നൈജീരിയക്കാരാണ് ഇറ്റലിയിൽ അഭയാർഥിത്വ അപേക്ഷ നൽകിയിരിക്കുന്നവരിൽ ഭൂരിപക്ഷം, 20 ശതമാനം പേർ. ബംഗ്ലാദേശിൽനിന്നുള്ളവർ പത്തു ശതമാനവും പാക്കിസ്ഥാനികൾ ഏഴു ശതമാനവും വരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ