വിദേശത്തുള്ള കുട്ടികൾക്ക് ജർമനി നൽകുന്നത് 350 മില്യൻ യൂറോയുടെ ആനുകൂല്യം
Thursday, March 22, 2018 11:50 PM IST
ബർലിൻ: രാജ്യത്തിനു പുറത്തു ജീവിക്കുന്ന കുട്ടികൾക്കായി ജർമനി നൽകുന്ന ആനുകൂല്യങ്ങൾ 350 മില്യൻ യൂറോയുടേതെന്ന് സർക്കാർ കണക്ക്. 2007ലേതിനെ അപേക്ഷിച്ച് പത്ത് മടങ്ങ് വർധനയാണിത്.

എഎഫ്ഡി എംപി ഉയർത്തിയ ചോദ്യത്തിന് പാർലമെന്‍റിൽ ലഭിച്ച മറുപടിയിലാണ് ഇതു വ്യക്തമാക്കുന്നത്. ജർമനിക്കു പുറത്തു ജീവിക്കുന്ന 214,499 കുട്ടികൾക്കാണ് ആനുകൂല്യങ്ങൾ ലഭിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ പോളണ്ടിലാണ്, 1,03,000. രണ്ടാം സ്ഥാനത്ത് റൊമാനിയയും ക്രൊയേഷ്യയും (17,000). 2007ലെ കണക്കനുസരിച്ച് വിദേശത്തു ജീവിക്കുന്ന 61,615 കുട്ടികൾക്കാണ് ഇത്തരത്തിൽ ആനുകൂല്യം ലഭിച്ചതെന്നും വ്യക്തമാകുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ