ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒരു ബില്യണിന്‍റെ നിക്ഷേപ കരാർ
Thursday, April 19, 2018 11:18 PM IST
ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദർശന വേളയിൽ ഒരു ബില്യണ്‍ പൗണ്ടിന്‍റെ നിക്ഷേപ കരാർ ഒപ്പുവച്ചു. ബ്രെക്സിറ്റ് അനന്തര കാലഘട്ടത്തിലെ ഇന്ത്യ യുകെ വ്യാപാര സഖ്യത്തിന്‍റെ പുതിയ രൂപമാണ് ഇതിൽ തെളിയുന്നത്.

നിലവിൽ ഒപ്പുവച്ചിരിക്കുന്ന കരാർ വഴി 5750 ബ്രിട്ടീഷുകാരുടെ തൊഴിൽ സംരക്ഷിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ബ്രെക്സിറ്റിനു ശേഷം ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലെത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ശ്രമിക്കുന്നു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആകെ വ്യാപാരം പതിനെട്ടു ബില്യണിന്േ‍റതാണ്.

സ്വീഡനിലും ബ്രിട്ടനിലും തനിക്കെതിരേ ഉയർന്ന ശക്തമായ പ്രതിഷേധ ശബ്ദങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രതികരണവും മോദി നടത്തി. വിമർശനങ്ങളോടു താൻ പ്രതികരിക്കുന്നില്ലെന്നു ചിലർ പറയുന്നു. വിഷയത്തെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നതിനാലാണ് പ്രതികരണം വൈകുന്നതെന്നും അദ്ദേഹത്തിന്‍റെ വിശദീകരണം. ഞാനും നിങ്ങളെപ്പോലൊരു സാധാരണക്കാരനാണ്. എന്നെ നിങ്ങളിലൊരാളായി കാണണം. ചെയ്യുന്ന ജോലിയിൽ മാത്രമാണ് വ്യത്യാസം. ആജീവനാന്ത വിദ്യാർഥിയാണു താനെന്നും മോദി വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ