ബ്രിട്ടന്‍റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരേ ഇന്ത്യൻ സമൂഹം
Friday, May 18, 2018 10:34 PM IST
ലണ്ടൻ: വിദേശ പ്രൊഫഷണലുകൾക്കെതിരെ നാടുകടത്തൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുന്ന ബ്രിട്ടീഷ് സർക്കാരിെൻറ നീക്കത്തിനെതിരെ ഇന്ത്യൻ സമൂഹത്തിെന്‍റെ കൂട്ട ഹർജി. ഭീകരവാദികൾക്കെതിരെ ഉപയോഗിക്കുന്ന ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുപയോഗിച്ചാണ് നാടുകടത്തൽ അടക്കം നടപ്പാക്കുന്നതെന്നും ആരോപണം.

30,000 ഇന്ത്യൻ പ്രൊഫഷണലുകൾ ഒപ്പിട്ട ഹർജിയാണ് തയാറായത്. രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനുമുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ബ്രിട്ടനിൽ അഞ്ചു വർഷം നിയമപരമായി താമസിച്ച ഇന്ത്യക്കാരും പാകിസ്താൻകാരും ബംഗ്ലാദേശുകാരും പെർമനന്‍റ് റസിഡൻസി അല്ലെങ്കിൽ ഇൻഡെഫിനിറ്റ് ലീവ് റ്റു റിമെയ്ൻ എന്നിവയ്ക്ക് അപേക്ഷിക്കണം.

ടയർ വണ്‍ ജനറൽ വിസക്ക് അപേക്ഷിക്കാനുള്ള അവസരം 2011ൽ റദ്ദാക്കപ്പെട്ടിരുന്നുവെങ്കിലും മേൽപറഞ്ഞ രീതികൾ വഴി ബ്രിട്ടനിൽ തുടരാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ, ബ്രിട്ടീഷ് കുടിയേറ്റ നിയമത്തിലെ 322(5) വകുപ്പ് ഉപയോഗിച്ച് ഇതിന് തടയിടുകയും നാടുകടത്തുകയും ചെയ്യുകയാണെന്ന് ഹർജിക്കാർ വ്യക്തമാക്കി. ഭീകരവാദികൾക്കും കുറ്റവാളികൾക്കും രാജ്യത്ത് തുടരാൻ അവസരം നൽകാതിരിക്കാനായുള്ള വകുപ്പാണിതെന്നും ഇത് ഈ വിഭാഗത്തിൽപ്പെടാത്ത പ്രൊഫഷനലുകളുടെമേൽ നടപ്പാക്കുന്നത് തികഞ്ഞ അന്യായമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

അതേസമയം, ഇക്കാര്യത്തിൽ ചില പിശകുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവയിൽ പുനരാലോചന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുടിയേറ്റ മന്ത്രി കരോലിൻ നോക്സ് അറിയിച്ചു. 38 ഡിഗ്രീസ് കാന്പയിൻ വെബ്സൈറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ഓണ്‍ലൈൻ ഹരജിയിൽ ഒപ്പുശേഖരണം നടത്തുന്നത്. വിവാദ വകുപ്പിന്‍റെ ഇരയായി ജോലി നഷ്ടമായ ഫാർമസ്യൂട്ടിക്കൽ വിദഗ്ധ നിഷ മൊഹിതെയാണ് ഇതിന് മുൻകൈയെടുത്തത്. ഏതാണ്ട് ഒൻപത് ലക്ഷത്തോളം ഇന്ത്യക്കാർ ബ്രിട്ടനിലുണ്ടെന്നാണ് കണക്ക്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ