കാറിൽനിന്ന് ഇറങ്ങി അഹമ്മദ് കുട്ടി യാത്രയായി
Monday, June 11, 2018 4:36 PM IST
സിദ്ധാപുരം(കർണാടക): കുടകിലെത്തുന്ന സഞ്ചാരികളെ പഴയ കാറുകളുടെ വിസ്മയലോകത്തേക്ക് ആകർഷിക്കാൻ കൊതിപ്പിച്ച അഹമ്മദ് കുട്ടി ഹാജി ജീവിതയാത്ര ‘ഇടവഴിയിലുപേക്ഷിച്ച്’ മടങ്ങി. വിന്‍റേജ് കാറുകളുടെ (പഴയ കാറുകൾ) ശേഖരം കൊണ്ട് ഒരു പ്രദർശന വില്ലേജ് തന്നെ തീർത്ത വ്യക്തിത്വമാണു കഴിഞ്ഞ ദിവസം ദാരുണ മരണത്തിനു കീഴടങ്ങിയത്. തന്‍റെ തന്നെ ഉടമസ്ഥതയിലുള്ള വിന്‍റേജ് കാർ ഗ്രാമം ഉൾപ്പെടുന്ന നെല്ലിഹുദിക്കേരിയിലെ എസ്റ്റേറ്റിലേക്കുള്ള യാത്രയ്ക്കിടെ ഗേറ്റിനരികിൽ കാർ നിർത്തി തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സമീപത്തുള്ള മരം കടപുഴകി വീണാണ് ഇദേഹം മരണത്തിനു കീഴടങ്ങിയത്.

എൺപതോളം വിന്‍റേജ് കാറുകളുടെ അപൂർവ ശേഖരത്തിനുടമയായ അഹമ്മദ് കുട്ടി കുടകിലെത്തുന്ന യാത്രക്കാർക്ക് അക്ഷരാർഥത്തിൽ വിസ്മയമായിരുന്നു. 1928 മോഡൽ ഫോഡ്ടീമർ കാറുകൾ മുതൽ സിംകാ, റെനോ, ഫോർഡ്വി, ഫോഡ്ഫ്രിപ്കറ്റ്, വാൺഗാഡ്, ഓസ്റ്റിൻ മോറിസ്, ഹിൽമേൻ തുടങ്ങി മോഡലുകളുണ്ട് ഇദ്ദേഹത്തിന്‍റെ ശേഖരത്തിൽ. ദേശീയ വിന്‍റേജ് കാർ ഓണേഴ്സ് വിംഗ് മെന്പർഷിപ്പ് കരസ്ഥമാക്കിയ ഇദ്ദേഹം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പഴയ കാറുകളുടെ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.

മരം വ്യവസായിയായിരുന്ന പിതാവിന്‍റെ കച്ചവട വഴികളിൽനിന്നാണ് ഇദ്ദേഹത്തിനു പഴയ വാഹനങ്ങളോടുള്ള ഭ്രമം തുടങ്ങുന്നത്. കാരണക്കാരനായത് പിതാവ് മരം കടത്താൻ ഉപയോഗിച്ചിരുന്ന ഫോർഡ് ലോറിയും. കൈയിൽ കാശ് വന്നപ്പോൾ ആദ്യമായി അന്നത്തെ ശ്രദ്ധേയമായ മോഡലായിരുന്ന ഷെവർലെ കാർ സ്വന്തമാക്കി.


പിന്നീട് കച്ചവട വഴിയിൽനിന്നു ലഭിച്ച പണമത്രയും വിന്‍റേജ് കാറുകളുടെ സ്വന്തമാക്കലിലേക്കായി ചെലവഴിച്ചു. അതിനായി അദേഹം രാജ്യമൊട്ടുക്കും സഞ്ചരിച്ചു. പഴയ കാറുകളുടെ ഇടങ്ങളിൽ അന്വേഷിച്ചെത്തി അവ മോഹവിലയ്ക്കു വാങ്ങി.

ആദ്യമൊക്കെ കാറുകളുടെ പ്രദർശനം വീട്ടുമുറ്റത്തായിരുന്നു. കാറുകളുടെ ശേഖരം കൂടിവന്നപ്പോൾ നെല്ലിഹുദിക്കേരിയിലെ എസ്റ്റേറ്റിലേക്കു കാറുകൾ മാറ്റി. പഴയ കാറുകൾ വാങ്ങിക്കൂട്ടി അങ്ങനെയൊരു കാർ ഗ്രാമം തന്നെ ഇദ്ദേഹം പണികഴിപ്പിച്ചു അവിടേക്ക് എല്ലാവർക്കും സ്വാഗതമോതി. ഇന്ന് കുടക് ടൂറിസം മേഖലയിൽ ഇദ്ദേഹത്തിന്‍റെ കാർ ഗ്രാമം വളരെ പ്രസിദ്ധമാണ്.
കാറുകളെ കൂടാതെ അന്പതോളം ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ ശേഖരവും കാർ ഗ്രാമത്തിലുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾ മുതൽ കുടകിലെത്തുന്ന വിദേശികൾ വരെ ഇദ്ദേഹത്തിന്‍റെ കാർ ഗ്രാമം കാണാനെത്തുന്നുണ്ട്.
കാറുകളോടുള്ള കന്പത്തിനു പുറമെ അപൂർവമായ ഗ്രാമഫോണുകളും റെക്കോഡ് പ്ലെയറുകളും ടേപ്പ് റെക്കോർഡുകളുടെ ശേഖരവും ഇദ്ദേഹത്തിന്‍റെ കൈവശമുണ്ട്. ഇവയിൽ നെഹ്റു മുതൽ ഗാന്ധിജി വരെയുള്ളവരുടെ അപൂർവമായ ശബ്ദവും ഉൾപ്പെടുന്നു.
ഏകമകൻ അഷ്റഫിനു കച്ചവടത്തോടാണ് താത്പര്യമെന്നതിനാൽ തന്‍റെ കാർ ഗ്രാമം ഏറ്റെടുത്തു നടത്താൻ താത്പര്യമുള്ളവരെ തേടുകയായിരുന്നു അഹമ്മദ്കുട്ടി. ഈ ആഗ്രഹം ബാക്കിവച്ചാണ് ഇദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വേർപാട്.