ഷിക്കാഗോ എക്യൂമെനിക്കൽ കുടുംബ സംഗമം അശരണർക്ക് കൈത്താങ്ങായി
Tuesday, June 12, 2018 9:25 PM IST
ഷിക്കാഗോ: ചിക്കാഗോയിലെ 15 ദേവാലയങ്ങളുടെ ഐക്യവേദിയായ എക്യൂമെനിക്കൽ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കുടുംബ സംഗമസന്ധ്യ വിജയകരമായി അരങ്ങേറി. ബെൽവുഡിലെ മാർത്തോമാശ്ശീഹാ സീറോ മലബാർ ദേവാലയത്തിന്‍റെ കമനീയമായ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം ന്ധഭവനമില്ലാത്തവർക്ക് ഒരു ഭവനം’ എന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള കർമ്മവേദിയായിരുന്നു.

വൈകുന്നേരം 5ന് ഡിന്നറും തുടർന്നു ഷിക്കാഗോ ചെണ്ട ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ചെണ്ടമേളവും നടന്നു. തുടർന്ന് റവ. സ്കറിയ തെലാപ്പള്ളിൽ കോർഎപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു. എക്യൂമെനിക്കൽ കൗണ്‍സിൽ പ്രസിഡന്‍റ് റവ. ജോണ്‍ മത്തായി അധ്യക്ഷതവഹിച്ചു.

ഓർത്തഡോക്സ് സഭയുടെ ബംഗളൂരൂ ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്ത അഭി. ഏബ്രഹാം മാർ സെറാഫിം മുഖ്യ പ്രഭാഷണം നടത്തി. "ജീവതസൗഭാഗ്യം ധനംകൊണ്ട് ലഭിക്കുന്നതല്ല, മറ്റുള്ളവരുടെ ഉന്നമനത്തിനായും സമാശ്വാസത്തിനായും നാം അത് വിനിയോഗിക്കുന്പോൾ അനിർവചനീയമായ ആനന്ദവും സംതൃപ്തിയും ഉണ്ടാകും’, കുടുംബസംഗമം പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ തിരുമേനി ഉദ്ബോധിപ്പിച്ചു.

ചെയർമാനായി പ്രവർത്തിച്ച റവ.ഫാ. മാത്യൂസ് ജോർജ് തിരുമേനിയെ സ്വാഗതം ചെയ്യുകയും സദസിന് പരിചയപ്പെടുത്തുകയും ചെയ്തു. 1975നു മുന്പായി ഷിക്കാഗോയിൽ എത്തുകയും തങ്ങളുടെ കഠിന പ്രയത്നത്തിന്‍റെ ഫലമായി ദേവാലയങ്ങൾ സ്ഥാപിക്കുന്നതിലും, ഒരു മലയാളി സമൂഹത്തെ വളർത്തിയെടുക്കുന്നതിലും മറ്റും പ്രവർത്തിച്ച നൂറിൽ അധികം പ്രവാസികളെ ആദരിക്കുകയും അവരുടെ പ്രവർത്തനങ്ങളെ ശ്ശാഘിക്കാനും ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ മറന്നില്ല.

ഈവർഷം രണ്ടു ഭവനങ്ങൾ നിർമ്മിച്ച് നൽകാൻ അവസരം ലഭിച്ച സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓക്ലോണ്‍, സെന്‍റ് ജോർജ് സിറിയൻ യാക്കോബായ ചർച്ച് ഓക്പാർക്ക് എന്നീ ദേവാലയങ്ങളിലെ വികാരിമാരായ റവ.ഫാ. എബി ചാക്കോയ്ക്കും, റവ.ഫാ. തോമസ് കരുത്തലയ്ക്കലിനും ആദ്യ ഗഡുവായ 2500 ഡോളർ വീതം ട്രഷറർ ആന്‍റോ കവലയ്ക്കലും, ജോയിന്‍റ് സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യൂസും ചേർന്നു ചെക്കുകൾ കൈമാറി.

സിനിൽ ഫിലിപ്പ് പ്രോഗ്രാം കണ്‍വീനറായി പ്രവർത്തിച്ചപ്പോൾ ജനറൽ കണ്‍വീനറായ ബഞ്ചമിൻ തോമസ് പൊതു പരിപാടികളുടെ എംസിയായി തന്‍റെ സംഘടനാമികവ് കാഴ്ചവെച്ചു. പൊതുസമ്മേളനം അവസാനിച്ചപ്പോൾ കലാപരിപാടികൾക്ക് തുടക്കംകുറിച്ചു.

വൈസ് പ്രസിഡന്‍റായി പ്രവർത്തിക്കുന്ന റവ.ഫാ. ബിജുമോൻ ജേക്കബ് സ്പോണ്‍സർമാരെ പരിചയപ്പെടുത്തി. എക്യൂമെനിക്കൽ കൗണ്‍സിൽ അംഗങ്ങൾ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി. പ്രവീണ്‍ തോമസ് (ഫുഡ്), ജോർജ് പണിക്കർ, ജോയിച്ചൻ പുതുക്കുളം (മീഡിയ പബ്ലിസിറ്റി), ജോണ്‍സണ്‍ കണ്ണൂക്കാടൻ (സ്റ്റേജ് & ഡെക്കറേഷൻ), മോനു വർഗീസ് (ഫോട്ടോ & വീഡിയോ) എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചവരിൽ ഉൾപ്പെടുന്നു.

ഹെൽത്തിബേബീസ് സ്പോണ്‍സർ ചെയ്ത ലക്കി ഡ്രോവിനു പിന്നാലെ സെക്രട്ടറി ടീന തോമസ് കൃതജ്ഞതയ്ക്കും, റവ.ഫാ. ഡാനിയേൽ ജോർജിന്‍റെ സമാപന പ്രാർത്ഥനയ്ക്കുംശേഷം എക്യൂമെനിക്കൽ കുടുംബസംഗമത്തിന് തിരശീല വീണു.

റിപ്പോർട്ട് : ജോയിച്ചന്‍ പുതുക്കുളം