ഒൻപതു മണിക്കൂർ മണ്ണിനടിയിൽ കിടന്ന കുഞ്ഞിനു പുനർജന്മം
Wednesday, July 11, 2018 10:52 PM IST
മൊണ്ടാന: മൊണ്ടാന ലൊലൊ ഹോട്ട് സ്പ്രിംഗ്സിൽ ഒൻപതു മണിക്കൂറുകളോളം മണ്ണിലും ചെളിയ്ക്കുമിടയിൽ മൂടി കിടന്നിരുന്ന അഞ്ചു മാസം പ്രായമായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ജൂലൈ 7 ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആരോ ഒരാൾ മദ്യപിച്ചു ബഹളമുണ്ടാക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇവിടെ എത്തിച്ചർന്നത്. പോലീസിനെ കണ്ട് ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ഫ്രാൻസിസ് കാർട്ടണ്‍ ക്രോലി (32)യുടെ കസ്റ്റഡിയിലിരുന്ന കുഞ്ഞിനെ ഇതിനകം കാണാതായതായി പോലീസിനു വിവരം ലഭിച്ചു. ഫ്രാൻസിസ് ആയിരുന്നു ബഹളം വച്ചതെന്നു തിരിച്ചറിഞ്ഞതോടെ കുട്ടിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ എവിടെയോ കുഴിച്ചിട്ടിട്ടുണ്ടെന്നു മനസിലായി.

ആറു മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിനിടയിൽ കുഞ്ഞിന്‍റെ നിലവിളി കേട്ട ഭാഗത്തേക്ക് പൊലീസ് തെരച്ചിൽ നടത്തി. മുഖം മണ്ണിലമർന്ന് മരച്ചില്ലകളും മറ്റും കൊണ്ടു മൂടി കിടന്നിരുന്ന കുഞ്ഞിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് ആരോഗ്യമായി കഴിയുന്നുവെന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം ചൈൽഡ് ആന്‍റ് ഫാമിലി സർവീസിനു കുഞ്ഞിനെ വിട്ടു കൊടുത്തതായും പോലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത ഫ്രാൻസിസിനെ 50,000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി.ചെറിയാൻ