കാണാതായ കോളജ് വിദ്യാർഥിനിയെ കണ്ടെത്താൻ സഹകരണമഭ്യർഥിച്ചു പോലീസ്
Monday, July 23, 2018 9:40 PM IST
ബ്രൂക്ക്‌ലിന്‍: ജൂലൈ 18 മുതൽ കാണാതായ ഐഓവ യൂണിവേഴ്സിറ്റി വിദ്യാർഥിനി മോളി റ്റിബറ്റ്സിനെ (20) കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. വ്യാഴാഴ്ചയാണ് മോളിയെ കാണാതായ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് 1500 ലധികം വോളണ്ടിയർമാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മോളിയെ കണ്ടെത്തുന്നതു വരെ വിശ്രമമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

വീടിനു സമീപം ബുധനാഴ്ച രാത്രിയാണ് മോളിയെ അവസാനമായി കാണുന്നത്. സ്പോർട്സ് വസ്ത്രം ധരിച്ച് രാത്രി പത്തോടെ ജോഗിംഗിന് പോയതായിരുന്നു ഇവർ. ഇവരെ കണ്ടെത്താനായില്ലെന്നും വിവരം ലഭിക്കുന്നവർ പോഷിക്ക് കൗണ്ടി ഷെറിഫ് ഓഫീസിൽ 641 623 5679 എന്ന നന്പറിൽ വിളിച്ചറിയിക്കേണ്ടതാണെന്നും അഭ്യർഥിച്ചിട്ടുണ്ട്. വിദ്യാർഥിനിയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പോലീസ് പ്രസിദ്ധീകരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ