മോളി ടിബിറ്റ്: റിവാർഡ് തുക 260,000 ഡോളറായി ഉയർത്തി; മാസത്തിനുള്ളിൽ അയോവയിൽ കാണാതായത് 36 പേർ
Monday, August 6, 2018 9:56 PM IST
അയോവ: ജൂലൈ 18 മുതൽ കാണാതായ അയോവ യൂണിവേഴ്സിറ്റി വിദ്യാർഥിനി മോളി ടിബിറ്റിനെ (20) കുറിച്ച് വിവരം നൽകുന്നവരുടെ പ്രതിഫലം വീണ്ടും ഉയർത്തി. 260,000 ഡോളർ റിക്കാർഡ് തുകയാണ് ഓഗസ്റ്റ് 5 ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്.

കുറ്റാന്വേഷകരും വോളണ്ടിയർമാരും 18 മുതൽ നടത്തുന്ന അന്വേഷണം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. നിരവധി സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും യഥാർത്ഥ കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഞായറാഴ്ച സെൻട്രൽ അയോവ ക്രൈം സ്റ്റോപ്പേഴ്സ് വക്താവ് ഗ്രോഗ് വില്ലി പറഞ്ഞു. അയോവായിൽ നിന്നും ജൂലൈ 10 നുള്ളിൽ 19 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും കാണാതായെന്ന റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്.

റിവാർഡ് തുക ഉയർത്തിയത് മോളിയെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. ജൂലൈ 18 ന് വൈകിട്ട് ജോഗിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ മോളിയെ ആരോ തട്ടിക്കൊണ്ടു പോയിട്ടുണ്ടാകുമെന്നാണ് പോലീസിന്‍റെ നിഗമനം. മോളി താമസിച്ചിരുന്ന വീടിനടുത്തുള്ള പിഗ് ഫാം ഉടമസ്ഥനെ നിരവധി തവണ ചോദ്യം ചെയ്തുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാതാപിതാക്കളും സുഹൃത്തും കുടുംബാംഗങ്ങളും പ്രദേശവാസികളും മോളിയുടെ സുരക്ഷിതമായ വരവിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ