ദിലീപ്ഷോ സൗത്ത് ഫ്ളോറിഡയിൽ അരങ്ങേറി
Saturday, May 27, 2017 3:51 AM IST
സൗത്ത് ഫ്ളോറിഡ: കലാസ്വാദകർ ഏറെ കാത്തിരുന്നു കടന്നു വന്ന ദിലീപ് ഷോ 2017 സൗത്ത് ഫ്ളോറിഡയിൽ ആഘോഷമായി മാറി.നാദിർഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചിൽ പരം കലാകാര·ാരും അണിനിരന്ന ദിലീപ് ഷോ കാണികൾക്കു മൂന്നര മണിക്കൂർ മനം നിറഞ്ഞു ആസ്വദിക്കാൻ ഉള്ള ചേരുവകൾ നിറഞ്ഞതായിരുന്നു..

നൃത്ത ഹാസ്യ - ഗാന സമന്വയമായി വേദി തകർത്താടിയ കലാകാര·ാർക്കു കയ്യടികളോടെയാണ് കാണികൾ ആവേശം നൽകിയത്. ദിലീപ് പിഷാരടി ധർമജൻ കൂട്ടുക്കെട്ടിൻറെ മികവിൽ ഹരിശ്രീ യൂസഫ് , സുധീർ പറവൂർ , ഏലൂർ ജോർജ് , കൊല്ലം സുധി , സുബി സുരേഷ് എന്നിവർ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തിയപ്പോൾ, സ്വതസിദ്ധമായ ശൈലിയിൽ ഗാനങ്ങളും , ഡയലോഗുകളുമായി റിമി ടോമി വേദി കൈയടക്കി. കാവ്യാ മാധവനും, നമിതാ പ്രമോദും, സൗത്ത് ഫ്ലോറിഡയിലെ യുവ ഡാൻസേർസും പ്രശസ്ത കൊറിയോഗ്രാഫർ ശ്രീജിത്തിന്‍റെ മികച്ച അവതരണത്തിൽ ചുവടുകൾ വെച്ച നൃത്തങ്ങൾ കാണികളെ ഹരം കൊള്ളിച്ചു.

ഷോ സംവിധായകൻ നാദിർഷ സകലകാലാവല്ലഭനായി നൃത്ത ഹാസ്യ ഗാന രംഗങ്ങളിൽ നിറഞ്ഞു നിന്നപ്പോൾ ഗായകനായ സഹോദരൻ സമദ് തകർപ്പൻ ഗാനങ്ങളുമായി വേദി കയ്യടക്കി. പിന്നണിയിൽ പ്രവർത്തിച്ച ടീം മാനേജർ റോഷൻ ചിറ്റൂരും, സൗണ്ട് എഞ്ചിനീയർ അനിൽ കുന്പനാടനും , ഓർക്കസ്ട്ര ശരത് എന്നിവരുടെ പ്രവർത്തനമികവും ഷോയുടെ വിജയത്തിന് കാരണമായി.

വേദിയിലേക്ക് അവിചാരിതമായി കടന്നെത്തിയ പ്രശസ്ത നായിക മമ്ത മോഹൻദാസ് കാണികൾക്കു വിസ്മയമായി . രഞ്ജന വാര്യർ, രസ്മി സുനിൽ എന്നിവരുടെ ശിഷ്യരാണ് നൃത്തരംഗങ്ങളിൽ നായികമാർക്കൊപ്പം ചുവടുവെച്ചത് .

സ്റ്റാർ എന്‍റർടൈന്‍റ്മെന്‍റിന്‍റെ ഗ്രൂപ്പിന്‍റെ ബാനറിൽ മാത്യു വർഗീസ് , സുനിൽ തൈമറ്റം , ജോജി ജോണ്‍ എന്നിവർ ചേർന്നാണ് സൗത്ത് ഫ്ലോറിഡയിൽ ദിലീപ് ഷോ ഒരുക്കിയത് . ഷോ വിജയമാക്കിയ ഏവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

BooktOrip.com , സൗത്ത് ഡേഡ് ടയോട്ടാ, മദ്രാസ് കാറ്ററിങ് & ഇവൻറ് പ്രൊഡക്ഷൻ എന്നിവർ മെഗാ സ്പോണ്‍സേർസും, ജോസ് തോമസ് സി.പി.എ, ജോർജ് ജോസഫ് മാസ്സ് മ്യൂച്വൽ, മായാ ഫിസിക്കൽ തെറാപ്പി, ഹോംലാൻഡ് റിയാൽറ്റി കോർപ്പറേഷൻ, ചാൻസ് ഫാർമസി പ്ലസ് ,ബിൽഡേലി ഇൻഷുറൻസ് , ഫെയ്ത് ഹോളിഡേയ്സ്, എന്നിവർ ഗോൾഡ് സ്പോണ്‍സർമാരുമായിരുന്നു.

സാജൻ കുര്യൻ ,മാത്യു കിഴക്കേടം, ഷീലാ ജോസ്, ബിജു ആൻറണി , സജിൽ ജോസഫ് , സജോ പെല്ലിശേരി, ബിനു പാപ്പച്ചൻ , ബിജു ഗോവിന്ദൻകുട്ടി , സാബു മത്തായി, കണ്ണൻ ,ജോസ് എന്നിവർ പിന്നണിയിൽ ഷോയുടെ വിജയത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം