ഹാർവി ചുഴലിക്കാറ്റ്: ഫുഡ് സ്റ്റാന്പ് അപേക്ഷകൾ സ്വീകരിക്കുന്നതിൽ ഇളവ്
Tuesday, September 19, 2017 6:10 AM IST
ഹൂസ്റ്റണ്‍: ഹാർവി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നിലവിലുള്ള ഫുഡ് സ്റ്റാന്പ് അപേക്ഷകൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയതായി ടെക്സസ് ഹെൽത്ത് ആന്‍റ് ഹൂമണ്‍ സർവീസസ് കമ്മീഷൻ വക്താവ് കാരി വില്യംസ് അറിയിച്ചു.

ഫെഡറൽ ഗവണ്‍മെന്‍റ് ഫുഡ് സ്റ്റാന്പ് പദ്ധതിയിൽ അംഗമാകുന്നതിന് താമസിക്കുന്ന കൗണ്ടികളിൽ അപേക്ഷ നൽകണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഹാർവി മരണത്തിനുശേഷം സ്വന്തം ഭവനങ്ങൾ ഉപേക്ഷിച്ചു പോകേണ്ടി വന്നവർക്ക് അവർ ഇപ്പോൾ താമസിക്കുന്ന കൗണ്ടികളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായം എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് വില്യംസ് പറഞ്ഞു. നിലവിലുള്ള 11 കൗണ്ടികൾക്കൊപ്പം ആറു കൗണ്ടികളെ കൂടി ഡിസാസ്റ്റർ സപ്ലിമെന്‍റിൽ ന്യുട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 18, 19 തീയതികളിൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പുതിയതായി കൂട്ടിചേർത്തതിൽ ബ്രസോറിയൊ, ന്യുസെഡ്, കോർപസ് ക്രിസ്റ്റി തുടങ്ങിയ കൂടുതൽ ജനസംഖ്യയുള്ള കൗണ്ടികൾകൂടി ഉൾപ്പെടുന്നു. ദുരിത ബാധിതർക്കുള്ള ഈ പ്രത്യേക ആനുകൂല്യം സെപ്റ്റംബർ 30 വരെ ലഭിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ