എൽജിബിടികാർക്ക് വധശിക്ഷ നൽകുന്നതിനെതിരെയുള്ള യുഎൻ പ്രമേയത്തിന് അമേരിക്കയുടെ വോട്ടില്ല
Wednesday, October 4, 2017 10:32 AM IST
ന്യുയോർക്ക്: ലെസ്ബിയൻ, ഗെ, ബൈ-സെക്ഷ്വൽ, ട്രാൻസ്ജന്‍റർ തുടങ്ങിയവർക്ക് വധശിക്ഷ നൽകുന്നതിനെ അപലപിക്കുന്ന യുഎൻ പ്രമേയത്തെ അമേരിക്ക എതിർത്തു വോട്ടു രേഖപ്പെടുത്തി.

ഇത്തരം പ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കുകയും വധശിക്ഷ നൽകുകയും ചെയ്യുന്ന ഇറാൻ, സൗദി അറേബ്യ, സുഡാൻ, യമൻ, നൈജീരിയ, സിറിയ തുടങ്ങിയ ആറ് രാഷ്ട്രങ്ങളുടെ നടപടിയെ അപലപിക്കുന്നതിനായിരുന്നു ഹൂമണ്‍ റൈറ്റ്സ് കൗണ്‍സിൽ യുഎന്നിൽ പ്രമേയം കൊണ്ടുവന്നത്. അമേരിക്ക പ്രമേയത്തിന് എതിരായി വോട്ടു ചെയ്തുവെങ്കിലും 47 അംഗ കൗണ്‍സിലിൽ 27 പേർ അനുകൂലിച്ച് പ്രമേയം പാസായി. 13 രാഷ്ട്രങ്ങൾ എതിർത്തു വോട്ടു രേഖപ്പെടുത്തി. സെപ്റ്റംബർ 29 നായിരുന്നു വോട്ടെടുപ്പ്.

അമേരിക്കയുടെ നിലപാട് യുഎൻ പ്രതിനിധി നിക്കി ഹെയ്ലിയാണ് യുഎന്നിൽ വിശദീകരിച്ചത്. ട്രംപ് അധികാര മേറ്റെടുത്തശേഷം എൽജിബിടി വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന പല അനുകൂല്യങ്ങളും നിർത്തിയിരുന്നു. യുഎന്നിൽ അമേരിക്ക സ്വീകരിച്ച നിലപാട് രാജ്യത്തിനകത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സനാതന മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിന് ട്രംപ് ഭരണകൂടം പ്രതിജ്ഞ ബദ്ധമാണെന്നാണ് ഇത് നൽകുന്ന സൂചന.

റിപ്പോർട്ട്: പി.പി.ചെറിയാൻ