ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഭാഗവത നവാഹത്തിൽ ഗോവിന്ദാഭിഷേകം
Saturday, October 7, 2017 5:05 AM IST
ഡാളസ്: പശുക്കൾ വർധിക്കണമെങ്കിൽ യഥേഷ്ടം പുല്ലു വേണം. പുല്ല് വളരണമെങ്കിൽ സുലഭമായി ജലം ലഭിക്കണം. അതിന് സാധ്യമാകണമെങ്കിൽ ഉറവറ്റാത്ത ജലശ്രോതസ് ഉണ്ടായിരിക്കണം. പർവ്വതങ്ങൾ അവിടെ പതിക്കുന്ന ജലത്തെ തടാകങ്ങളിലായി ശേഖരിച്ചു വയ്ക്കുകയും മിതമായ അളവിൽ സമതലങ്ങളിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഒരു ഗുരു എപ്രകാരമാണോ തന്‍റെ അറിവിനെ, ശിഷ്യൻ അർഹിക്കുന്ന അളവിൽ അല്പാല്പമായി പകർന്നുകൊടുക്കുന്നത്, അപ്രകാരമാണ് ജീവാമൃതമായ ജലത്തെ, ഗിരി ശൃംഗങ്ങൾ ജീവജാലങ്ങൾക്ക് പകർന്നുകൊടുക്കുന്നത്. ആവാസ വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന മലകളുടെ പ്രാധാന്യം എല്ലാവർക്കും മനസിലാക്കികൊടുക്കുവാനാണ് ശ്രീകൃഷ്ണൻ ഗോപബാല·ാരോട് ഗോവർധന ഗിരിയെ പൂജിക്കുവാൻ ആവശ്യപ്പെട്ടതെന്ന് പരമാചാര്യനായ പ്രഫ. വൈദ്യലിംഗശർമ്മ ശ്രോതാക്കളെ ഓർമിപ്പിച്ചു.

പരമാചാര്യന്‍റെ പ്രഭാഷണവും ഇരിഞ്ഞാടപ്പിള്ളി പദ്മനാഭൻ നന്പൂതിരി, മിധുനപ്പിള്ളി വാസുദേവൻ നന്പൂതിരി എന്നിവരുടെ പാരായണവും ശ്രോതാക്കളെ ഭക്തിയുടെ പരമകോടിയിൽ എത്തിച്ചിരിക്കുകയാണ്.

ഞായറാഴ്ച നടക്കുന്ന അവഭൃഥ സ്നാനത്തോടുകൂടി ശ്രീമദ് ഭാഗവത യജ്ഞത്തിന് സമാപനമാകുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്‍റ് രാമചന്ദ്രൻ നായരും ട്രസ്റ്റി ചെയർമാൻ കേശവൻ നായരും അറിയിച്ചു.