ഹ്യൂസ്റ്റണ്: ഗ്രേറ്റർ ഹ്യൂസ്റ്റണിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ മലയാള ബോധവത്ക്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ നവംബർ സമ്മേളനം 12 ഞായർ വൈകീട്ട് 4 ഹ്യൂസ്റ്റണിലെ കേരളാ ഹൗസിൽ സമ്മേളിച്ചു. മൂവാറ്റുപുഴ നിർമ്മല കോളജ് പ്രഫസറായിരുന്ന ഡോ. കെ.യു. ചാക്കോ ആയിരുന്നു മുഖ്യാതിഥി.
മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാർത്ഥനയോട് ആരംഭിച്ചു. സ്വാഗതപ്രസംഗത്തിൽ കൂടിവന്ന എല്ലാവർക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. നൈനാൻ മാത്തുള്ളയായിരുന്നു മോഡറേറ്റർ.
മൂവാറ്റുപുഴ നിർമ്മല കോളജിൽ സംസ്കൃതാധ്യാപകനായിരുന്ന ഡോ. കെ.യു. ചാക്കോ അദ്ദേഹത്തിന്റെ ഒൗദ്യോഗിക ജീവിതത്തിലുണ്ടായുട്ടുള്ള അനുഭവങ്ങൾ ചുരുക്കമായി വിവരിച്ചു. മലയാളത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള സംസ്കൃതം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് സാഹിത്യം എന്താണെന്ന് വിശദമായി സംസാരിച്ചു. ശബ്ദവും അർത്ഥവും കൂടിച്ചേരുന്പോൾ ഭാഷ രൂപപ്പെടുന്നു. അത് സാഹിത്യമാകണമെങ്കിൽ ഹൃദയത്തെ സ്പർശിക്കാനും ആനന്ദിപ്പിക്കാനും കഴിയണം. നിഘണ്ടു അനുസരിച്ച് കാലത്തെ അതിജീവിക്കാൻ കഴിയുന്ന ആശയങ്ങൾ സ്ഥിരമായും സാർവത്രികമായും ആവിഷ്ക്കരിക്കുന്പോൾ സാഹിത്യമായി. അതുപോലെ സാഹിത്യം സഹിതമായിരിക്കണം.
സദസ്യരെല്ലാം പൊതുവെയുള്ള ചർച്ചയിൽ സജീവമായി പങ്കെടുത്തു. എ.സി. ജോർജ്, പൊന്നു പിള്ള, ടോം വിരിപ്പൻ, തോമസ് വർഗീസ്, നൈനാൻ മാത്തുള്ള, ടി.എൻ. ശാമുവൽ, തോമസ് തയ്യിൽ, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, കെ.ജെ തോമസ്, ഷിജു ജോർജ്, സലിം അറയ്ക്കൽ, ജോയി വെട്ടിക്കനാൽ, ജെയിംസ് ഐക്കരേത്ത്, ഈശോ ജേക്കബ്, ജോണ് കുന്തറ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു. അടുത്ത സമ്മേളനം ഡിസംബർ 10നായിരിക്കും.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 , ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217
റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്