ലോക കേരള സഭ: കേരളത്തിന്‍റെ ജനാധിപത്യവൽക്കരണ പ്രക്രിയയിലെ പുതിയ അധ്യായം
Friday, January 12, 2018 10:44 PM IST
തിരുവനന്തപുരം: ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവിൽ വന്നു. നിയമസഭാ മന്ദിരത്തിൽ ഇന്ന് പ്രഥമ സമ്മേളനം ദേശീയഗാനാലാപനത്തോടെ 9.30 ന് ആരംഭിച്ചു. സഭാ സെക്രട്ടറി ജനറൽ പോൾ ആന്‍റണി സഭാ രൂപീകരണ പ്രഖ്യാപനം നടത്തി. തുടർന്ന് അദ്ദേഹം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ, ഉപനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ പ്രസീഡിയത്തിന്‍റെ നേതൃത്തിലേക്ക് ക്ഷണിച്ചു.

തുടർന്ന് സ്പീക്കർ സഭാ നടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. സഭാ നേതാവ്, ഉപനേതാവ് എന്നിവരോട് കൂടിയാലോചന നടത്തി പ്രസീഡിയത്തിലേക്ക് തിരഞ്ഞെടുത്ത ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ആന്‍റോ ആന്‍റണി എം.പി, എം.എ യൂസഫലി, എം.അനിരുദ്ധൻ, സി.പി ഹരിദാസ്, രേവതി എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചതോടെ സഭ നടപടിക്രമത്തിലേക്ക് പ്രവേശിച്ചു. കേരളം ലോകത്തിന് നൽകിയ പലമാതൃകൽ ഏറെ സവിശേഷമാണ് ലോക കേരള സഭാ രൂപീകരണം എന്ന് സ്പീക്കർ പറഞ്ഞു.

ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സർക്കാരിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കർ അഭിനന്ദിച്ചു. തുടർന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു ലോക കേരള സഭ പരിഗണിക്കേണ്ട വിഷയങ്ങൾ മുഖ്യമന്ത്രി സഭ മുന്പാകെ അവതരിപ്പിച്ചു. ഇതിനുശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. തുടർന്ന് ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ, മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, എം.എ യൂസഫലി, രവി പിള്ള, സി.കെ മേനോൻ, ആസാദ് മൂപ്പൻ, കെ.പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിന്‍റെ ജനാധിപത്യവൽക്കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായി ലോക കേരളസഭ ശ്രദ്ധിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസിക്ഷേമസംരക്ഷണ കാര്യങ്ങളിൽ മുതൽ കേരളത്തിന്‍റെ പൊതുവികസന കാര്യങ്ങളിൽ വരെ ക്രിയാത്മകമായ അഭിപ്രായങ്ങളവതരിപ്പിച്ച് ഇടപെടാൻ പ്രവാസിസമൂഹത്തിനും അത് പ്രയോജനപ്പെടുത്താൻ കേരളത്തിനും ലോക കേരള സഭ പൊതുവേദിയൊരുക്കമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ സഹായത്തോടെ അക്കാദമിക് നവീകരണം സാധ്യമാക്കും

തിരുവനന്തപുരം:പ്രവാസികളുടെ സഹായത്തോടെ അക്കാദമിക് നവീകരണം സാധ്യമാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള സാധ്യതകൾ ലോക കേരള സഭ ഒരുക്കുന്ന വേദിയിലൂടെ ആരായും. പ്രവാസിയുടെ പണമുപയോഗിക്കാമെന്നല്ലാതെ, വിജ്ഞാനവും നൈപുണ്യവും അനുഭവജ്ഞാനവും ഉപയോഗിക്കാം എന്ന് ഇതുവരെ ആരും കാര്യമായി ചിന്തിച്ചില്ല. അക്കാര്യം ലോക കേരളസഭ മുഖ്യലക്ഷ്യങ്ങളിലൊന്നാക്കുകയാണ്.

പ്രവാസം മസ്തിഷ്ക ചോർച്ചയ്ക്കു വഴിവെക്കുന്നു എന്നൊരു വിമർശനമുണ്ടായിരുന്നു. എന്നാൽ, ഈ ചോർച്ചയെ നേട്ടമാക്കാം. ലോക വൈജ്ഞാനിക മേഖലകളിലേക്ക് എത്തുന്ന പ്രവാസി മലയാളി അവിടത്തെ അനുഭവങ്ങൾ കൂടി സ്വാംശീകരിച്ചുകൊണ്ട് ബൗദ്ധികമായി വളരുന്പോൾ ആ ബൗദ്ധികത കേരളത്തിനുകൂടി പ്രയോജനപ്പെടുത്തണം.

മലയാളികളായ പ്രവാസി ശാസ്ത്രജ്ഞരുടെയും വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും സേവനം അവരുടെ കേരള സന്ദർശന വേളകളിൽ നമ്മുടെ സർവകലാശാലകളിലും കോളേജുകളിലും പ്രയോജനപ്പെടുത്താവുന്നതാണ്. അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാനഘടനയെ വിളക്കിച്ചേർക്കാൻ ഇത്തരം സംവിധാനങ്ങൾക്ക് കഴിയും.

റിപ്പോര്‍ട്ട്: പി. ശ്രീകുമാര്‍