വാഷിംഗ്ടണ്‍ പ്രോലൈഫ് മാർച്ചിൽ മലയാളികളുടെ നിറസാന്നിദ്ധ്യം
Monday, January 22, 2018 11:11 PM IST
വാഷിംഗ്ടണ്‍ ഡിസി: ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള 45ാമത് വാർഷിക പ്രോലൈഫ് മാർച്ചിൽ ഈ വർഷം മലയാളി ക്രൈസ്തവരിൽനിന്നും അത്ഭുതപൂർണമായ പ്രതികരണമാണ് ലഭിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ചു പങ്കെടുത്തവരുടെ എണ്ണം, ദേശീയപ്രാതിനിധ്യം, വിശിഷ്ട ആത്മീയാചാര്യന്മാരുടെ സാന്നിധ്യം എന്നിവകൊണ്ട് ജനുവരി 19ന് വാഷിംഗ്ടണ്‍ ഡി.സി ലിങ്കണ്‍ സ്മാരക കോംപ്ലെക്സിൽ അരങ്ങേറിയ മാർച്ച് റെക്കോർഡ് സൃഷ്ടിച്ചു.

ജനുവരി 19 വെള്ളിയാഴ്ച വാഷിംഗ്ടണ്‍ ഡി.സി. അക്ഷരാർത്ഥത്തിൽ ജനസമുദ്രമായി മാറി. മുൻവർഷങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും ശൈത്യകാലതണുപ്പിനെ പ്രതിരോധിക്കുന്നതിനായി പല ലേയറുകളായി വസ്ത്രം ധരിച്ച് വർദ്ധിത ആവേശത്തോടെ, കയ്യിൽ ജീവന്‍റെ മഹത്വം ഉത്ഘോഷിക്കുന്ന പ്ലാക്കാർഡുകളും പിടിച്ച് കൊച്ചുകുട്ടികൾ മുതൽ സീനിയർ സിറ്റിസണ്‍സ് വരെ, വൈദികർ, വൈദികവിദ്യാർത്ഥികൾ, സന്യസ്തർ മുതൽ വൈദിക മേലധ്യക്ഷ·ാർവരെ മാർച്ചിൽ അണിനിരന്നു. കൈകുഞ്ഞുങ്ങളുമായി അമ്മമാരും, ഭിന്നശേഷിക്കാരായ æകുട്ടികളുമായി മാതാപിതാക്കളും, കുഞ്ഞുങ്ങളെ സ്ട്രോളറിൽ ഇരുത്തി ബന്ധുജനങ്ങളും, വീൽ ചെയർ അവലംബികളും പ്രോലൈഫ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി റാലിയിൽ പങ്കെടുത്തു.

പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽനിന്നുകൊണ്ട് സാറ്റ്ലൈറ്റ് വഴി മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചത് അണികളിൽ ആവേശം പകർത്തി. പ്രോ ലൈഫ് മാർച്ചിന്‍റെ 45 വർഷത്തെ ചരിത്രത്തിൽ മൂന്നാം തവണയാണ് സിറ്റിംഗ് അമേരിക്കൻ പ്രസിഡന്‍റ് റാലിയെ അഭിസംബോധന ചെയ്യുന്നത്. ഇതിëമുൻപ് മുൻ റിപ്പബ്ലിക്കൻ പ്രസിഡന്‍റുമാരായ റൊണാൾഡ് റെയ്ഗനും, ജോർജ് ഡബ്ല്യു ബുഷും വൈറ്റ്ഹൗസിൽനിന്നും ടെലിഫോണിലൂടെ മാർച്ചുകാരോടു അഭിസംബോധന ചെയ്തുì. കഴിഞ്ഞവർഷം പ്രസിഡന്‍റ് ട്രംപിന്‍റെ പ്രതിനിധിയായി വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് മാർച്ചിൽ പങ്കെടുത്ത് പ്രോലൈഫ് പ്രവർത്തകരെ അഭിസംബോധന ചെയ്തിരുന്നു. ആദ്യമായിട്ടായി ì അന്ന് വൈസ് പ്രസിഡന്‍റിന്‍റെ റാങ്കിലുള്ള ഒരാൾ റാലിയെ അഭിസംബോധന ചെയ്യുന്നത്.

ചരിത്രപ്രസിദ്ധമായ മാർച്ച് ഫോർ ലൈഫ് റാലിയുടെ തുടക്കം നാഷണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷനിൽ തലേദിവസം അഞ്ചിനു നടന്ന ദിവ്യബലിയോടുകൂടി . യുഎസ് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്‍റ് ന്യൂയോർക്ക് കർദ്ദിനാൾ അഭി. തിമോത്തി ഡോളൻ ആയിരുന്നു ì കാർമ്മികൻ. ഫിലഡൽഫിയാ ആർച്ച്ബിഷപ് അഭി. ചാൾസ് ഷാപണ്ടവിന്‍റെ നേതൃത്വത്തിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നും പ്രോലൈഫ് പ്രവർത്തകരും, അനുഭാവികളും റാലിയിൽ പങ്കെടുത്തു. റാലിçമുൻപായി വാഷിംഗ്ടണ്‍ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷൻ നാഷണൽ ബസിലിക്കയിൽ അഭി. ഷാപ്യ തിരുമേനി രാവിലെ പത്തിന് ദിവ്യബലി അർപ്പിക്കുകയും, ജീവസംരക്ഷണസന്ദേശം നൽകുകയും ചെയ്തു.

മലയാളി കത്തോലിക്കരെ പ്രതിനിധീകരിച്ച് ഷിക്കാഗോ സെ. തോമസ് സീറോമലബാർ കത്തോലിക്കാ രൂപതാ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിനുവേണ്ടി ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ റവ. ഫാ. പോൾ ചാലിശേരി മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്ത് അണികൾക്കാവേശം നൽകി. ഷിക്കാഗോ സീറോമലബാർ, വടക്കേ അമേരിക്കയിലെ സീറോ മലങ്കര എന്നീ രൂപതകളുടെ പിന്തുണയോടെ ജീസസ് യൂത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപതയിലെ ’4ലൈഫ്’ മിനിസ്ട്രി വോളന്‍റിയർമാരും ആവേശപൂർവം റാലിയിൽ സംബന്ധിച്ചു.

ഫിലഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, മതബോധനസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, ട്രസ്റ്റി ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ സണ്ടേസ്കൂൾ കുട്ടികളും, യുവജനങ്ങളും, അധ്യാപകരും, മരിയൻ മദേഴ്സും ഉൾപ്പെടെ 50 ലധികം പ്രോലൈഫ് വോളന്‍റിയേഴ്സ് മാർച്ചിൽ ആവേശപൂർവം പങ്കെടുത്തു. പെൻസിൽവനിയാ ഹെർഷി സീറോമലബാർ മിഷനിൽനിന്നും ധാരാളം പ്രോലൈഫ് പ്രവർത്തകരും, 4 ലൈഫ് മിനിസ്റ്ര്റി വോളന്‍റിയേഴ്സും മിഷൻ ഡയറക്ടർ റവ. ഫാ. ഡിജോ തോമസ് കോയിക്കരയുടെ നേതൃത്വത്തിൽ റാലിയിൽ പങ്കെടുത്ത് മനുഷ്യജീവന്‍റെ മഹത്വം ഉത്ഘോഷിച്ചു. ഫിലഡൽഫിയാ സെ. ജൂഡ് സീറോമലങ്കര ദേവാലയത്തിൽനിന്നും വികാരി റവ. ഡോ. സജി മുക്കൂട്ടിന്‍റെ നേതൃത്വത്തിൽ സണ്ടേസ്കൂൾ അധ്യാപകരും, യുവജനങ്ങളും ജീവൻ രക്ഷാ മാർച്ചിൽ പങ്കുചേർന്നു.

ജീവന്‍റെ സംരക്ഷണത്തിനായി പ്രോലൈഫ് ആയ താൻ നിലകൊള്ളുമെന്ന്ì പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായതിനുശേഷം രണ്ടാംതവണ നടത്തപ്പെടുന്ന പ്രോലൈഫ് മാർച്ച് പ്രസിഡന്‍റ് ട്രംപിന്‍റെ ഒന്നാം വാർഷികത്തിന്‍റെ തലേന്നായി ìഎന്നതും ശ്രദ്ധേയമാണ്. ഗർഭച്ഛിദ്രം നടത്തുന്നതിë സഹായിക്കുകയോ, അതിനുള്ള ഉപദേശം നൽകുകയോ ചെയ്യുന്ന വിദേശ നോണ്‍ പ്രോഫിറ്റ് ഏജൻസികൾç നൽകിക്കൊണ്ടിരുന്ന ഫെഡറൽ ധനസഹായത്തിനു നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ട്രംപ്-പെൻസ് ഭരണകൂടം 2017 ജനുവരി 22ന് ë പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ പ്രോലൈഫ് പ്രവർത്തകർക്ക് വളരെയധികം ആവേശവും ഉൗർജ്ജവും പകർന്നിരുന്നു.

1973 ജനുവരി 22 ലെ യുഎസ് സുപ്രീംകോടതിയുടെ (1973 Roe v. Wade and Doe v. Bolton Decision) സുപ്രധാനമായ വിധിയിലൂടെ അമേരിക്കയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയതിനെതുടർന്ന് അതു റദ്ദുചെയ്ത് ഗർഭസ്ഥശിശുവിനെ ഭ്രൂണാവസ്ഥയിൽ നശിപ്പിക്കുന്ന നടപടിക്കറുതിവരുത്താൻ ജീവë വിലകൽപ്പിക്കുന്ന എല്ലാ മനുഷ്യ സ്നേഹികളും വർണ, വർഗ, സ്ത്രീപു ഷഭേദമെന്യേ കൈകോർക്കുന്ന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മാർച്ചാണ് വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡിസിയിൽ അരങ്ങേറിയത്. 1974 മുതൽ എല്ലാവർഷവും ജനുവരി മാസം 22 നോടടുത്തുവരുന്ന വീക്കെൻഡിൽ നടത്തപ്പെടുന്ന പ്രോലൈഫ് റാലി വാഷിംഗ്ടണ്‍ കൂടാതെ ഷിക്കാഗോ, ലോസ് ആഞ്ചലസ് തുടങ്ങി മറ്റു പല അമേരിക്കൻ സിറ്റികളിലും അരങ്ങേറുന്നുണ്ട്.

12 മണിക്കാരംഭിച്ച ബഹുജനമാർച്ച് കോണ്‍സ്റ്റിറ്റനഷൻ അവന്യുവിൽ കൂടി സഞ്ചരിച്ച് സുപ്രീം കോടതി വളപ്പിൽ സമാപിച്ചു. പ്രോലൈഫ് മുദ്രാവാക്യങ്ങളും, ബഹുവർണ പോസ്റ്ററുകളും, ബാനറുകളും, ഉച്ചഭാഷിണിയും, പാട്ടും, നടത്തവുമെല്ലാം മാർച്ചിനു കൊഴുപ്പേകുന്നതോടൊപ്പം മാർച്ചുകാർക്ക് ആവേശവും പകർന്നു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ