യുഎസ് വ്യോമസേനാ മേധാവി കേരളത്തിൽ
Friday, February 16, 2018 9:13 PM IST
കൊച്ചി: യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ചീഫ് ഡേവിഡ് എൽ ഗോൾഡ് ഹിൽ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി കേരളത്തിലെത്തി. ഇന്ത്യയുടെ അഭിമാന എയർക്രാഫ്റ്റായ തേജസിനെക്കുറിച്ചു പഠിക്കുന്നതിനും പരിശീലന പറത്തൽ നടത്തുന്നതിനുമാണ് കഴിഞ്ഞ വാരാന്ത്യം അദ്ദേഹം ജോഡ്പൂരിൽ എത്തിയത്.

ഇന്ത്യയിൽ സന്ദർശനം നടത്തുന്നത് യുഎസ് എയർഫോഴ്സും, ഇന്ത്യൻ എയർഫോഴ്സും തമ്മിലുള്ള ബന്ധം ഉൗട്ടി ഉറപ്പിക്കുന്നതിനാണെന്ന് ചീഫ് ഡേവിഡ ഫെയ്സ്ബുക്കിൽ കുറിച്ചു. ഒറ്റ ജെറ്റ് എൻജിനും ഒരു സീറ്റുമുള്ള കോന്പാറ്റ് എയർക്രാഫ്റ്റ് നിർമ്മിച്ചതു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ്. 1,350 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന തേജസിന് 4000 കിലോവരെ ഭാരം വഹിക്കുവാൻ കഴിയും.

ജോഡ്പൂരിൽ നിന്നും സുരക്ഷാ സന്നാഹങ്ങൾ ഒഴിവാക്കി സാധാരണക്കാരനെ പോലെയാണ് യുഎസ് ചീഫ് കേരളത്തിൽ കൊച്ചി ആഭ്യന്തര വിമാനത്താവളത്തിൽ ഫെബ്രുവരി 15 ന് എത്തിയത്. കേരളത്തിൽ വേന്പനാട് കായൽ സന്ദർശിക്കുന്നതിനും വിനോദത്തിനും ചില ദിവസങ്ങൾ ഇദ്ദേഹം കേരളത്തിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ