Top
Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Back to home
ഓണം സ്പെഷൽ
ഗൃഹാതുരതയുടെ ഓണപ്പാട്ടുകൾ
WhatsApp
ഗൃഹാതുരതയുടെ വിളവെടുപ്പുകാലമാണ് ഓണം. ഓരോ ഓണവും മനസിൽ ഓർമകളുടെ പൂക്കളം തീർക്കുന്നു. ഗതകാല സ്മരണകളുണർത്തി ഓണമെത്തുന്പോൾ മനസിൻ ചിമിഴിൽ ഓർത്തെടുക്കാൻ ഓരോ മലയാളിക്കും കാര്യങ്ങളേറെ...
മലയാള സിനിമയിലെ നിരവധി ഗാനങ്ങൾ ഓണവുമായി ബന്ധപ്പെട്ടവയാണ്. ആ പാട്ടുകളെന്നും എക്കാലത്തും മലയാളികൾക്കു പ്രിയപ്പെട്ടവയുമാണ്. അവയിൽ പലതിനും ഗൃഹാതുരതയുടെ സുഖമുണ്ട്. ...സിനിമയിലെ അത്തരം ചില ഗാനങ്ങളിതാ...
1952-ൽ പുറത്തിറങ്ങിയ അമ്മ എന്ന ചിത്രത്തിൽ പി. ഭാസ്കരൻ രചിച്ച് ദക്ഷിണാമൂർത്തി സംഗീതം നൽകി പി.ലീല ആലപിച്ച പൊൻതിരുവോണം എന്ന ഗാനം ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ളതാണ്.
ഹാ പൊൻതിരുവോണം വരവായി പൊൻതിരുവോണം
സുമസുന്ദരിയായി വന്നണഞ്ഞു പൊൻതിരുവോണം
ഹാ പൊൻതിരുവോണം വരവായി പൊൻതിരുവോണം
മാബലിതൻ മോഹനമാം പൊൻകൊടി പോലെ
ചാഞ്ചാടീടുന്നു പാടങ്ങളിൽ ചെങ്കതിർ ചാലേ
മലയാളമിതിന്നുത്സവമാം പൊൻതിരുവോണം
ഹാ പൊൻതിരുവോണം വരവായി പൊൻതിരുവോണം
പൂങ്കുട ചൂടി പൂക്കളം തോറും
വന്നൂ മാവേലി മന്നൻ
പി.ഭാസ്ക്കരൻ രചിച്ച് എം.എസ് ബാബുരാജ് സംഗീതസംവിധാനമൊരുക്കി 1961-ൽ പുറത്തിറങ്ങിയ മുടിയനായ പുത്രനിലെ ഓണത്തുന്പീ ഓണത്തുന്പീ എന്ന ഗാനം കവിയൂർ രേവമ്മയുടെ ഹൃദ്യമായ ആലാപനശൈലിയിലൂടെ മനോഹരമാക്കിയിരിക്കുന്നു.
ഓണത്തുന്പീ ഓണത്തുന്പീ
ഓടിനടക്കും വീണക്കന്പി
നീരാടാൻ പൂക്കുളമുണ്ടേ
പൂ ചൂടാൻ പൂമരമുണ്ടേ
പുതിയൊരു രാഗം മൂളെടി തുന്പീ
ആറ്റിന്നക്കരെയോടേണ്ടാ
ആന്പൽപ്പൂവിനു നോന്പാണ്
വിണ്ണിൽ ചന്ദ്രിക പൊന്തുംവരെയും
കണ്ണുമടച്ചു തപസാണ്.
1970ൽ ഇറങ്ങിയ വാഴ്വേമായം എന്ന ചിത്രത്തിലെ കാറ്റും പോയി മഴക്കാറും എന്ന ഗാനത്തിലും ഓണത്തിന്റെ മനോഹരമായ വർണനയുണ്ട്. വയലാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് മാധുരിയാണ്.
കാറ്റും പോയ് മഴക്കാറും പോയ്
കർക്കടകം പുറകെ പോയ്
ആവണിത്തുന്പിയും അവൾ പെറ്റമക്കളും
വാ വാ വാ
തൃക്കാക്കരെ മണപ്പുറത്ത്
തിത്തൈയെന്നൊരു പൊന്നോണം
പൊന്നോണമുറ്റത്ത് പൂക്കളം തീർക്കാൻ
ഉണ്ണിക്കിടാവിനെ തന്നേ പോ
ഒരുണ്ണിക്കിടാവിനെ തന്നേ പോ
കാറ്റും പോയ് മഴക്കാറും പോയ്...
1973-ൽ പുറത്തിറങ്ങിയ പഞ്ചവടിയിലെ ഈ ഗാനം ശ്രീകുമാരൻ തന്പി രചിച്ച് എം.കെ അർജുനൻ ഈണമിട്ടതാണ്. പാടിയിരിക്കുന്നത് കെ.ജെ യേശുദാസ്. കാമുകിയെക്കുറിച്ചുള്ള വർണനയായാണ് ഇത് പറഞ്ഞിരിക്കുന്നത്.
പൂവണി പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോർമകൾ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകൾ കളി പറഞ്ഞു
കളിവഞ്ചിപ്പാട്ടുകളെൻ ചുണ്ടിൽ വിരിഞ്ഞു
ഓമനയാം പൂർണചന്ദ്രനുദിച്ചുയരും
ഓമലാളിൻ പൂമുഖത്തിൻ തിരുമുറ്റത്ത്
പുണ്യമലർ പുഞ്ചിരിയാം പൂക്കളം കണ്ടു
എന്നിലെ പൊന്നോണത്തുന്പി പറന്നുയർന്നു
പൂവണി പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോർമകൾ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകൾ കളി പറഞ്ഞു
കളിവഞ്ചിപ്പാട്ടുകളെൻ ചുണ്ടിൽ വിരിഞ്ഞു
1975-ൽ തിരുവോണം എന്ന ചിത്രത്തിനായി ശ്രീകുമാരൻതന്പി എഴുതി എം.കെ അർജുനൻ സംഗീതം പകർന്ന ഈ മധുര ഗാനം ആലപിച്ചിരിക്കുന്നത് വാണി ജയറാമാണ്. ഓണത്തിന്റെ ഗൃഹാതുര സ്മൃതി ഉണർത്തുന്നതാണ് ഈ ഗാനം.
തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി
തിരുമേനി എഴുന്നെള്ളും സമയമായ്
ഹൃദയങ്ങളണിഞ്ഞൊരുങ്ങി
ഒരുങ്ങീ... ഹൃദയങ്ങളണിഞ്ഞൊരുങ്ങി
ഉത്രാടപ്പുക്കൂന്നിൽ ഉച്ചിയിൽ പൊൻവെയിൽ
ഇത്തിരി പൊന്നുരുക്കീ...
ഇത്തിരി പൊന്നുരുക്കീ...
കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി
ഓണക്കിളി... ഓണക്കിളി
തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച കാണാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി
കാവിലെ പൈങ്കിളിപ്പെണ്ണുങ്ങൾ
കൈകൊട്ടി പാട്ടുകൾ പാടിടുന്നൂ...
പാട്ടുകൾ പാടീടുന്നൂ...
ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
പൂവിളിത്തേരുകൾ പാഞ്ഞിടുന്നൂ
പാഞ്ഞിടുന്നൂ... പാഞ്ഞിടുന്നൂ
തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച കാണാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി
ശ്രീകുമാരൻ തന്പി രചിച്ച് യേശുദാസും ജി.ദേവരാജൻ മാഷും ആലപിച്ച മിനിമോൾ എന്ന ചിത്രത്തിലെ കേരളം കേരളം എന്ന ഗാനവും ഓണത്തിന്റെ ഓർമകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ കേരളം
പൂവണി പൊന്നുംചിങ്ങം പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ
മാവേലിമന്നന്റെ മാണിക്യത്തേരു വരും
മാനസപൂക്കളങ്ങൾ ആടും ആടും
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ കേരളം
നീരദമാലകളാൽ പൂവിടും മാനം കണ്ടു
നീളാനദി ഹൃദയം പാടും
തോണി പാട്ടലിയുന്ന കാറ്റത്തു തുള്ളുവോളം കൈകൊട്ടി പാട്ടുകൾ തൻ മേളം മേളം...
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ കേരളം
വഞ്ചിപ്പാട്ടിന്റെ താളവും ഈരടിയുമില്ലാതെ എന്ത് ഓണാഘോഷം. 1967-ൽ പുറത്തിറങ്ങിയ കാവാലം ചുണ്ടൻ എന്ന ചിത്രത്തിലെ ന്ധകുട്ടനാടൻ പുഞ്ചയിലെ’ എന്ന വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്നു. ആലപിച്ചിരിക്കുന്നത് കെ.ജെ യേശുദാസാണ്.
കുട്ടനാടൻ പുഞ്ചയിലെ
തിത്തെയ് തക തെയ് തെയ് തോം
കൊച്ചുപെണ്ണെ കുയിലാളെ
തിത്തത്താ തി തെയ് തോം
കൊട്ടുവേണം കുഴൽ വേണം
കുരവ വേണം
ഓ തിത്തിത്താരാ തിത്തിതെയ്
തിത്തെയ് തക തെയ്തെയ്തോം
വരവേൽക്കാനാളൂ വേണം
കൊടിതോരണങ്ങൾ വേണം
വിജയശ്രീലാളിതരായ്
വരുന്നു ഞങ്ങൾ
ഓ തിത്തിത്താരാ തിത്തിതെയ്
തിത്തെയ് തക തെയ്തെയ്തോം
കറുത്ത ചിറകു വച്ചു
തെയ്തെയ് തക തെയ്തെയ് തോം
അരയന്നക്കിളി പോലെ
തിത്തിതാ തിതെയ്തോം
കുതിച്ചു കുതിച്ചു പായും
കുതിര പോലെ
ഓ തിത്തിത്താരാ തിത്തിതെയ്
തിത്തെയ് തക തെയ്തെയ്തോം
തോൽവീയെന്തെന്നറിയാത്ത
തല താഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ
ജയിച്ചു വന്നൂ
ഓ തിത്തിത്താരാ തിത്തിതെയ്
തിത്തെയ് തക തെയ്തെയ്തോം
1955-ൽ പ്രേക്ഷകർക്കു മുന്നിലെത്തിയ ന്യൂസ്പേപ്പർ ബോയ് എന്ന ചിത്രത്തിലെ ഒരു ഗാനം മാവേലിയെ വർണിച്ചുകൊണ്ടുള്ളതാണ്. കമുകറ പുരുഷോത്തമനും ശാന്ത പി.നായരും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളി വചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലവരല്ലാതെ ഇല്ല പാരിൽ
നല്ല മഴ പെയ്യും വേണ്ടുവോളം
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങളെങ്ങുമില്ല
ഈ ഗാനം മറക്കുമോ എന്ന സിനിമയിൽ ഒഎൻവിയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകിയ ഈ ഗാനം പാടിയിരിക്കുന്നത് കെ.ജെ യേശുദാസാണ്.
ഓണപ്പൂവേ... പൂവേ... പൂവേ...
ഓമൽപ്പൂവേ പൂവേ...പൂവേ...
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ.... ഇതാ... ഇതാ... ഇതാ...
അന്തർദാഹ സംഗീതമായ്
സന്ധ്യാപുഷ്പ സൗരഭമായ്
അനുഭൂതികൾ പൊൻ ഇതളിതളായ്...
അഴകിൽ വിരിയും തീരമിതാ...
ഓണപ്പൂവേ ഓമൽപ്പൂവേ....
ഇതു ഞങ്ങളുടെ കഥ എന്ന പേരിൽ 1982 പുറത്തിറങ്ങിയ ചിത്രത്തിലെ ഈ ഓണപ്പാട്ട് ഏറെ ശ്രദ്ധേയമാണ്. പി.ഭാസ്ക്കരൻ മാഷ് രചിച്ച് ജോണ്സണ് സംഗീതം നൽകിയ ഈ ഗാനം മലയാളികൾ എന്നും ഏറെ ഇഷ്ടത്തോടെയാണ് ശ്രവിക്കുന്നത്.
കുമ്മിയടിക്കുവിൻ കൂട്ടുകാരേ
കുമ്മിയടിക്കുവിൻ നാട്ടുകാരേ
പൊന്നിൻ തിരുവോണം വന്നതറിഞ്ഞില്ലേ
മാവേലിക്കും പൂക്കളം
മാദേവനും പൂക്കളം
മലയാളക്കരയാകെ വർണ പൂക്കളം
ആഹാ മണ്ണിലും വിണ്ണിലും മണിപ്പൂക്കളം
കാലത്തേ നീരാടി പൊന്നോണക്കോടി ചുറ്റി
കല്യാണദീപങ്ങൾ കൊളുത്തി വച്ചേ
പൊന്നോണം കൊള്ളണം നൈവേദ്യം ഉണ്ണണം
തൃക്കാക്കരയപ്പനെ വരവേൽക്കണം
പൂവേ പൊലി പൂവേ പൊലി പൂവേ
പൂത്തുന്പി തുള്ളിക്കാം
പൂവേ പൊലി പൂവേ പൊലി പൂവേ
എല്ലാർക്കും പൊന്നോണം
എല്ലാർക്കും ഉല്ലാസം
എങ്ങെങ്ങും സംഗീത നൃത്തോത്സവം.
സീമ മോഹൻലാൽ
വരിക വരിക, പൊന്നോണമേ
കിനാവ് പോലെ, കുന്നല നാടിന്റെ ശ്രീകോവിൽ നടയിലെ തിരുമ
കാലമിനിയും ഉരുളും
കുറച്ചുകാലം മുന്പുള്ള ഒരോണക്കാലം. അത്തം കഴിഞ്ഞു നാലാംപക്കം. കുട്ടികൾക്ക് ഓണാവ
പൊന്നോണം വരവായ്...
ചിങ്ങ മാസത്തിലെ അത്തം മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഒാണം. ഓണം എന്നാൽ മലയാളിക്ക് ആഘോഷത
അനുഷ്ഠാന കലകൾ
ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ് ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്
ഓണത്തിന് അണിയാം ട്രഡീഷണൽ ആഭരണങ്ങൾ
കസവുസാരിയുടുത്ത മലയാളിമങ്കമാരെ കാണുന്നതുതന്നെ അഴകാണ്. പക്ഷേ കേരളസാരിക്കെ
ദാവണിയിൽ തിളങ്ങാൻ
ഫാഷന്റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ
ഓണക്കോടി ഉടുക്കാം
ഓണക്കാലത്ത് ഇന്ന് ഫാഷൻ വിപണിയിൽ പുതുമയുടെ വേലിയേറ്റമാണ്. പണ്ടൊക്കെ ഓണനാളു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.