ഹൃദയത്തിലെ തീനാളങ്ങൾ
അങ്ങനെയുമുണ്ടാകാം- അസംഭാവ്യം എന്നു കരുതുന്നത് യാഥാർഥ്യമാകാം. ജീവിതത്തിൽ മാത്രമല്ല, പാട്ടുകളുടെ കാര്യത്തിലും. ഓരോ ധാന്യമണിയിലും അതു കഴിക്കേണ്ട യാളുടെ പേരെഴുതിയിട്ടുണ്ട ാകുമെന്നു പറയാറുണ്ട ്. ശരിയോ തെറ്റോ ആകാം. അതുപോലെ ഓരോ പാട്ടും അതു പാടേണ്ട യാളുടെ പേര് എവിടെയോ എഴുതിവച്ചുകൊണ്ട ാണ് പിറവിയെടുക്കുന്നതെന്നു കരുതണം. എങ്ങനെയും അവർതന്നെ അതു പാടുകയും ചെയ്യും. ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട ്. അതിലൊരെണ്ണമാണ് ഹിന്ദിയിലെ പ്രശസ്തമായ കഹി ദീപ് ജലെ കഹി ദിൽ...

ലതയുടെ രണ്ടാംവരവ് അറുപതുകളുടെ തുടക്കമാണ്. അന്ന് സിനിമാരംഗത്തുനിന്ന് ഒരിടവേളയെടുത്തിരിക്കുകയാണ് വിഖ്യാത ഗായിക ലതാ മങ്കേഷ്കർ. കാരണം വേറൊന്നുമല്ല, സൈനസൈറ്റിസും ആസ്ത്മയും അവരെ ചെറുതല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. പാട്ടുകൾ ഒഴിവാക്കി വിശ്രമിച്ച ലതയ്ക്ക് തന്‍റെ ശബ്ദം നഷ്ടപ്പെടുമോ എന്ന ഭയവുമുണ്ട ്. അങ്ങനെയിരിക്കെയാണ് ബീസ് സാൽ ബാദ് എന്ന ചിത്രത്തിനുവേണ്ട ി പാടണമെന്നാവശ്യപ്പെട്ട് ഹേമന്ത് കുമാർ ലതയെ സമീപിക്കുന്നത്. തനിക്കു പാടാൻ കഴിയുമോ എന്ന കാര്യത്തിൽ ലതയുടെ ആശങ്ക അപ്പോഴും ഒഴിഞ്ഞിട്ടില്ല. ഹേമന്ത് ദാ നൽകിയ ആത്മവിശ്വാസം പക്ഷേ, ചെറുതല്ലായിരുന്നു. ആ ഉറപ്പിൽ ലത വീണ്ട ും പാടി- കഹി ദീപ് ജലേ കഹി ദിൽ... 1961 ജൂണ്‍ 13നായിരുന്നു റെക്കോർഡിംഗ്. സിനിമാ രംഗത്തേക്കുള്ള ലതാ മങ്കേഷ്കറിന്‍റെ രണ്ട ാം വരവായിത്തന്നെ ഇതിനെ കാണണം. പാട്ടിന്‍റെ വരിയിൽ പറയുന്നതുപോലെ, ശബ്ദത്തെക്കുറിച്ചുള്ള ആശങ്ക ഹൃദയത്തിൽ കനലായെരിഞ്ഞ ലതയ്ക്ക് കുളിർമഴപോലെയായിരുന്നു ആ പാട്ട്.

ഹൃദയത്തിന്‍റെ പാട്ടുകാരൻ

അന്പതുകളിലും അറുപതുകളിലും ബംഗാളിൽനിന്നു പിറവിയെടുത്തുവന്ന സുന്ദരസംഗീതത്തിനുപിന്നിൽ പ്രധാനമായും മൂന്നുപേരായിരുന്നു. എസ്.ഡി. ബർമൻ, സലിൽ ചൗധരി, ഹേമന്ത് കുമാർ. ആദ്യത്തെ രണ്ട ുപേരിൽനിന്നും ഹേമന്ത് കുമാറിന് ഒരു വ്യത്യാസമുണ്ട ായിരുന്നു. വേറൊന്നുമല്ല, അദ്ദേഹത്തിന്‍റെ സംഗീതം ഒരു ചട്ടക്കൂടിലും ഒതുങ്ങിയിരുന്നില്ല. ബർമൻ പരന്പരാഗത ബംഗാളി സംഗീതത്തിന്‍റെയും സലിൽ ചൗധരി പാശ്ചാത്യസ്പർശമുള്ള ബംഗാളി സംഗീതത്തിന്‍റെയും പ്രയോക്താക്കളായപ്പോൾ ഹേമന്ത് ഹൃദയത്തിന്‍റെ പാട്ടുകാരനായി തുടർന്നു. പ്രതിഭയുടെ ധാരാളിത്തമുണ്ട ായിരുന്നിട്ടും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കു വരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

വ്യക്തിപരമായി എങ്ങനെയായിരുന്നുവോ, അതുപോലെയായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതവും- മൃദുവായ, സ്വയം ഒതുങ്ങിക്കൂടുന്ന, ശാന്തമായ സംഗീതം... എന്നാൽ ഏറെ ആത്മവിശ്വാസമുള്ളതും! ഈണമിടുന്പോഴായാലും പാടുന്പോഴായാലും ആ വ്യക്തിത്വം തിളങ്ങിനിൽക്കുന്നതു കാണാം.

പാട്ട്, നാലുവട്ടം

ഖാമോഷി, സാഹിബ് ബീബി ഓർ ഗുലാം എന്നിവയ്ക്കൊപ്പം ഹേമന്ത് കുമാറിന്‍റെ ഏറ്റവും മികച്ച മൂന്നു സംഗീതസൃഷ്ടികളിലൊന്നായി കരുതപ്പെടുന്ന ചിത്രമാണ് ബീസ് സാൽ ബാദ്. നിർമാതാവെന്ന നിലയ്ക്ക് ഏറ്റവും വലിയ ഹിറ്റുമായിരുന്നു അത്. ചിത്രത്തിൽ കഹി ദീപ് ജലേ കഹി ദിൽ എന്ന പാട്ട് നാലുതവണ കേൾക്കാം. അവസാനതവണത്തെ നാലുവരികൾ അദ്ദേഹം സ്വയം പാടിയിരിക്കുന്നു. ബാക്കി മൂന്നു പതിപ്പുകളും പാടിയത് ലതാ മങ്കേഷ്കറാണ്. ഹൃദയത്തെ കൊളുത്തിവലിക്കുന്ന ഈണവും അതിനൊത്ത ശബ്ദവും. ശിവരഞ്ജിനി രാഗഭാവമുള്ളതാണ് ഈ പാട്ട്. തുടക്കത്തിലുള്ള ഹമ്മിംഗ് പിന്നീട് ആ ച്ഛായയിൽ കിഷോർ കുമാറിന്‍റെ മേരേ നേനാ എന്ന പാട്ടിൽ ആർ.ഡി. ബർമൻ ഉപയോഗിച്ചിട്ടുണ്ട ്. വളരെക്കുറച്ചു സംഗീതോപകരണങ്ങളേ പശ്ചാത്തലത്തിലുള്ളൂവെങ്കിലും അവപോലും മിതത്വം പാലിക്കുന്നു.

പാട്ടിനുകൊടുത്തിരിക്കുന്ന റിവേർബ് ഉണ്ട ാക്കുന്ന പ്രതിധ്വനി ഉടനീളം ഒരു പ്രത്യേകാനുഭവം സൃഷ്ടിച്ചുകൊണ്ട ിരിക്കും. അഭൗമമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന വിധത്തിൽ. ഒരു ആത്മാവിന്‍റെ ആഗ്രഹങ്ങളുടെ പാട്ടെന്നനിലയിൽ പരിപൂർണ വിജയം! ഷക്കീൽ ബദായുനിയുടെ വരികളും അത്രമേൽ ഹൃദ്യം.

പാട്ടുകളുണ്ട ാകുന്നതും ഹൃദയങ്ങളിൽ കുടിയേറുന്നതും എങ്ങനെയെന്നു ചിന്തിക്കുന്പോൾ കിട്ടുന്ന ഉത്തരങ്ങൾ എത്ര വിസ്മയകരമാണ്! പേരെഴുതിവച്ചു പിറവിയെടുക്കുന്ന ധാന്യമണികളെപ്പോലെ...