ജറുസലേമിലെ കുരിശിന്‍റെ വഴിയിൽ
2017 ഫെബ്രുവരിയിലെ തണുത്തു മരവിച്ച ഒരു രാത്രിയിലാണ് ഞങ്ങൾ ജറുസലേം പട്ടണത്തിലെത്തിയത്. പിറ്റേന്നു വെള്ളിയാഴ്ചയായിരുന്നു. വിശുദ്ധനാട് സന്ദർശിക്കാനെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു തീർഥാടകർ അതിരാവിലെ തന്നെ പട്ടണത്തിലെ കാഴ്ചകൾ കാണാനിറങ്ങിയിരുന്നു. അതങ്ങനെയാണ്. അതിരാവിലെ മുതൽ അർധരാത്രിവരെ വിശുദ്ധസ്ഥലങ്ങളിലും തെരുവുകളിലുമൊക്കെ ആളുകൾ തിക്കിത്തിരക്കുകയായിരിക്കും. തിരക്കിട്ട യാത്രാ പരിപാടികൾക്കിടെ ഉറങ്ങാൻ പോലും സമയമുണ്ടാകില്ല. തിബേരിയോസ് തടാകതീരത്തുള്ള ക്ലബ് ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം.

രാവിലെതന്നെ യാത്ര കുരിശിന്‍റെ വഴിയിലേക്കായിരുന്നു. വഴിയിൽ പലയിടത്തും ഇസ്രയേൽ പട്ടാളക്കാർ നിരന്നു നില്ക്കുന്നതു കാണാമായിരുന്നു. ചിലയിടത്ത് അവർ ബസിനുള്ളിൽ കയറി പരിശോധിക്കുകയും ചെയ്തു. പലസ്തീനിൽനിന്നു വരുന്ന വാഹനങ്ങൾ ടൂറിസ്റ്റുകളാണെങ്കിലും യഹൂദ പട്ടാളക്കാരുടെ നിരീക്ഷണത്തിൽതന്നെയാണ്. അവർക്ക് ആരെയും വിശ്വാസമില്ല. നെഞ്ചിനു കുറുകെ തൂക്കിയിട്ടിരിക്കുന്ന തോക്കുകളിൽ ശ്രദ്ധയുണ്ടെങ്കിലും പട്ടാളക്കാരിൽ പലരുടെയും ഇരുകൈകളും പാന്‍റ്സിന്‍റെ പോക്കറ്റിലാണ്. ഒലിവുമല കടന്നുവരുന്ന കാറ്റിന് അത്ര തണുപ്പാണ്.

ഡൊളോറോസ

ഡൊളോറോസ എന്നാണ് കാൽവരിയിലേക്കുള്ള വഴി അറിയപ്പെടുന്നത്. ഒാശാന വീഥിയും ഒലിവുമലയും കുരിശിലേറ്റുന്നതിന്‍റെ തലേന്നു രാത്രി യേശു ഒറ്റിക്കൊടുക്കപ്പെട്ട ഗദ്സമേൻ തോട്ടവുമൊക്കെ അടുത്തു തന്നെയാണ്. ഓശാനവീഥി തീരുന്നിടത്ത് കുരിശിന്‍റെവഴി തുടങ്ങുന്നു. ഓശാനയുടെ ഓർമ പുതുക്കിയുള്ള ഇപ്പോഴത്തെ ഘോഷയാത്ര അവസാനിക്കുന്നത് താഴെ ലയണ്‍ഗേറ്റിനടുത്തുള്ള സെന്‍റ് ആൻ പള്ളിയിലാണ്. ഓശാന പാടിയവരിൽ പലരും അവനെ ക്രൂശിക്കുക എന്നു വിളിച്ചു പറഞ്ഞിരിക്കാം.

പീലാത്തോസിന്‍റെ അരമനയിൽനിന്നാണ് കുരിശിന്‍റെവഴി തുടങ്ങിയത്. ഞങ്ങൾ അവിടെ എത്തിയപ്പോൾ അടക്കംപറയുന്നതുപോലെ മലയാളത്തിൽ പ്രാർഥനകൾ കേൾക്കാം. "ഈശോമിശിഹായെ ഞങ്ങൾ അങ്ങയെ കുന്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ നീ ലോകത്തെ വീണ്ടുരക്ഷിച്ചു.’ നിരവധി ഭാഷകളിൽ പ്രാർഥനകളും പാട്ടുകളുമായി ആളുകൾ ഗാഗുൽത്തായിലേക്കു നീങ്ങുകയാണ്. ചിലർ കുരിശു വഹിച്ചിരിക്കുന്നു. തീർഥാടകർ ചരിത്രത്തിലെ യഥാർഥ കുരിശിന്‍റെ വഴിയിലൂടെ നീങ്ങുകയാണ്. ചിലർ ചെരിപ്പുകൾ അഴിച്ചുമാറ്റി.

ഈ നീതിമാന്‍റെ രക്തത്തിൽ എനിക്കു പങ്കില്ലെന്നു പറഞ്ഞ് പീലാത്തോസ് കൈ കഴുകിയത് ഇവിടെ വച്ചാണ്. ഫ്രാൻസിസ്കൻ കോംപ്ലക്സിലെ ചർച്ച് ഓഫ് കണ്‍ഡെമ്നേഷൻ ആണ് ഇപ്പോൾ അവിടെയുള്ളത്. അൾത്താരയിൽ ചുവന്ന അങ്കി ധരിച്ച് ശിരസിൽ മുൾമുടിയുമായി പീലാത്തോസിന്‍റെ അരമനയിൽനിന്നു പുറത്തേക്ക് ഇറങ്ങുന്ന ക്രിസ്തുവിന്‍റെ വലിയ പെയിന്‍റിംഗ് കാണാം. ഒരു കുട്ടിയുടെ കൈയിലിരിക്കുന്ന പാത്രത്തിലെ വെള്ളത്തിൽ കൈ കഴുകുന്ന പീലാത്തോസിനെയും ചിത്രീകരിച്ചിരിക്കുന്നു. മരണശിക്ഷ വിധിക്കുന്നതിനുമുന്പ് അവനെ ചമ്മട്ടികൊണ്ട് അടിച്ചുവെന്ന് ബൈബിളിൽ പറയുന്നു. അരമനയുടെ അകത്തുവച്ച് അടികൊണ്ട് പരിക്കേറ്റതുപോലെ ചിത്രത്തിൽ യേശുവിന്‍റെ ദേഹത്ത് ചോരപ്പാടുകൾ.

വീഴുന്നതുകണ്ട് അമ്മയെത്തുന്നു

അന്നത്തെ രീതിയിൽ ഏറ്റവും പ്രാകൃതമായ രീതിയിലുള്ള കൊലപാതകമാണ് നടത്തിയത്. പരമാവധി പീഡിപ്പിച്ച ശേഷമാണ് യേശുവിനെ അവർ കൊന്നത്. അവന്‍റെ ശിരസിൽ മുൾമുടി അണിയിച്ചതും ഞാങ്ങണകൊണ്ട് തലയ്ക്കടിച്ചതും പരിഹസിച്ചതും മുഖത്തു തുപ്പിയതും ഇവിടെ വച്ചാണ്. ഗാഗുൽത്താ മലയിലേക്ക് ഇവിടെനിന്ന് 600 മീറ്റർ ദൂരമേയുള്ളു. ഇടുങ്ങിയ കരിങ്കൽ പാതയുടെ ഇരുവശത്തും ഇസ്രയേൽക്കാരുടെ വീടുകളും കച്ചവടസ്ഥാപനങ്ങളുമാണ്.

തോളിലേക്കു കുരിശ് എടുത്തുവച്ചതിന്‍റെ ഓർമയിലാണ് രണ്ടാം സ്ഥലത്തെ പ്രാർഥനകൾ. മൂന്ന്, ഏഴ്, ഒന്പത് സ്ഥലങ്ങളിൽ കുരിശുമായി വീണതിന്‍റെ സ്മരണ പുതുക്കുന്നു. അടിയേറ്റു കുരിശും ചുമന്നു നീങ്ങുന്നതിനിടെ വഴിയിൽ അമ്മയെ കണ്ടത് നാലാം സ്ഥലത്തു വച്ചാണ്. ഒരുപക്ഷേ, പീലാത്തോസിന്‍റെ അരമനയിൽവച്ച് മകനു വധശിക്ഷ വിധിക്കുന്നത് കേൾക്കാൻ ത്രാണിയില്ലാതെ മറിയം ഇവിടേക്കു മാറി നിന്നതാവാം. എന്തായാലും വലിയ കുരിശുമായി മകൻ വീണതു കണ്ട് മറിയം ഓടിയെത്തി. ഇവിടത്തെ ചെറിയൊരു ചാപ്പലിന്‍റെ പുറത്ത് മുകളിലായി അമ്മയും മകനും പരസ്പരം കാണുന്ന ദൃശ്യം കൊത്തിവച്ചിട്ടുണ്ട്.

അഞ്ചാം സ്ഥലത്ത് കെവുറീൻകാരനായ ശിമയോന്‍റെ പേരിൽ ചെറിയൊരു ചാപ്പലുണ്ട്. 1895-ൽ പണിതതാണ് ഈ ചെറിയ പള്ളി. കുരിശിൽ തറച്ചുതന്നെ കൊല്ലണമെന്നു നിർബന്ധമുണ്ടായിരുന്ന യഹൂദർ കുരിശു വഹിക്കാൻ ശിമയോനെ ഏർപ്പെടുത്തുകയായിരുന്നു. ഇവിടെനിന്ന് 40 അടി മാറിയാണ് ആറാം സ്ഥലം. അവിടെ ഒരു ചെറിയ ഫലകം ചുവരിൽ ചേർത്തുവച്ചിരിക്കുന്നു. വേറോനിക്കയുടെ വീട് ഇതിനടുത്തായിരുന്നുവെന്ന് ചില എഴുത്തുകളിൽ കാണാം.

ഭിത്തിയിലൊട്ടിച്ച വിധിപ്പകർപ്പ്

രണ്ടാംതവണ ക്രിസ്തു തളർന്നു വീണതിന്‍റെ ഓർമയാണ് ഏഴാം സ്ഥലത്ത്. യേശുവിനു മരണശിക്ഷ വിധിച്ചതിന്‍റെ ഉത്തരവ് ഇവിടത്തെ ഒരു മതിലിൽ പൊതുജനങ്ങൾ കാണത്തക്കവിധം പതിപ്പിച്ചിരുന്നെന്ന് പാരന്പര്യമായി വിശ്വസിക്കപ്പെടുന്നു. അതിനാൽ ജഡ്ജ്മെന്‍റ് ഗേറ്റ് എന്നും ഇവിടം അറിയപ്പെടുന്നു.

യേശു ജറുസലേമിലെ സ്ത്രീകളോടു സംസാരിച്ചതിന്‍റെ ഓർമയിലാണ് എട്ടാം സ്ഥലം. ഒന്പതു മുതലുള്ള സ്ഥലങ്ങൾ ഗാഗുൽത്താമലയിലെ സെപൾക്കർ പള്ളിയുടെ അങ്കണത്തിലാണ്. കുരിശിൽ തറയ്ക്കുന്നതിനു മുന്പ് അവശേഷിക്കുന്ന വസ്ത്രങ്ങളും അഴിച്ചെടുത്ത സ്ഥലത്ത് ഇപ്പോൾ ഒരു ഫ്രാൻസിസ്കൻ ചാപ്പൽ ഉണ്ട്. സെപൾക്കർ കത്തീഡ്രലിന്‍റെ ഉള്ളിലാണ് ഇതുള്ളത്. 11-ാം സ്ഥലത്ത് ലാറ്റിൻ ചാപ്പലിൽ ക്രിസ്തുവിനെ കുരിശിൽ തറയ്ക്കുന്നതിന്‍റെ മൊസൈക് ചിത്രം കാണാം. കുരിശിൽ തറച്ച 12-ാം സ്ഥലത്ത് ഗ്രീക്ക് ഓർത്തഡോക്സ് ചാപ്പലാണ് ഉള്ളത്. കുത്തനെയുള്ള നട കയറിയാണ് അവിടെ എത്തേണ്ടത്. കുരിശു നാട്ടിയിരുന്ന പാറയിലെ വിള്ളലിലേക്കു കൈകൾ ഇറക്കി പ്രാർഥിക്കുന്നവരുടെ നീണ്ട നിര അവസാനിക്കുന്നില്ല. ഈ കുഴിയിൽ നാട്ടപ്പെട്ട കുരിശിൽ കിടന്നാണ് അവസാന ശ്വാസമെടുക്കും മുന്പ് "ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോടു ക്ഷമിക്കേണമേ’ എന്നു ക്രിസ്തു പ്രാർഥിച്ചത്. കണ്ണുനീർ തുടച്ചും വികാര വിക്ഷോഭത്താൽ വിതുന്പിയുമാണ് ലോകമെങ്ങുംനിന്നുള്ള തീർഥാടകർ താഴേക്ക് ഇറങ്ങുന്നത്.

താഴെ യേശുവിന്‍റെ മൃതദേഹം കുരിശിൽനിന്നിറക്കി കിടത്തിയ 13-ാം സ്ഥലമാണ്. അവിടെയുള്ള ശിലയിൽ ആളുകൾ ജപമാലയും കുരിശുകളും മറ്റും വച്ചു പ്രാർഥിക്കുന്നു. തീർഥാടകർക്കൊപ്പമുള്ള വൈദികർ ഇവ വെഞ്ചരിക്കുന്നതിന്‍റെ തെരക്കിലാണ്. ഏതാനും മീറ്റർ അകലെയാണ് കല്ലറയെങ്കിലും ഒന്നര മണിക്കൂറോളം ക്യൂ നിന്നശേഷമാണ് അവിടെയെത്തിയത്.

നാലാം നൂറ്റാണ്ടിലാണ് ഗാഗുൽത്താമലയിൽ ഈ ദേവാലയം പണിതീർത്തത്. പലതവണ തകർക്കപ്പെടുകയും നിർമിക്കപ്പെടുകയും ചെയ്ത കത്തീഡ്രൽ ഇപ്പോൾ വിവിധ ക്രൈസ്തസഭകൾ ചേർന്നാണ് സംരക്ഷിക്കുന്നത്. ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്‍റെ ആസ്ഥാനവും ഈ കത്തീഡ്രലാണ്. 19-ാം നൂറ്റാണ്ടിൽ പണിത എഡിക്യൂൾ എന്നറിയപ്പെടുന്ന സ്ഥലത്താണ് ക്രിസ്തുവിന്‍റെ കല്ലറ ഉൾപ്പെടുത്തിയിരിക്കുന്നത്. കത്തീഡ്രലിൽനിന്നു പുറത്തിറങ്ങിയപ്പോഴും ആയിരക്കണക്കിനാളുകൾ കുരിശിന്‍റെവഴി ചൊല്ലിക്കൊണ്ട് വയാ ഡൊളോറോസയിലൂടെ ഗാഗുൽത്താമല കയറിക്കൊണ്ടിരിക്കുന്നതു കണ്ടു. ഇടുങ്ങിയ നടപ്പാതകളിലെ ചന്ദന നിറമുള്ള കല്ലുകൾ പാദപതനങ്ങളേറ്റ് മെഴുകുപോലെയായിരിക്കുന്നു. രണ്ടു സഹസ്രാബ്ദങ്ങളായി കോടിക്കണക്കിനു പരിഹാരപ്രദക്ഷിണങ്ങൾ ഇതിലേ കടന്നുപോയി. എന്നിട്ടും കണ്ണീരുണങ്ങാതെ ആദ്യത്തെ കുരിശിന്‍റെ വഴി.

-ജോസ് ആൻഡ്രൂസ്