Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജറുസലേമിലെ കുരിശിന്റെ വഴിയിൽ
2017 ഫെബ്രുവരിയിലെ തണുത്തു മരവിച്ച ഒരു രാത്രിയിലാണ് ഞങ്ങൾ ജറുസലേം പട്ടണത്തിലെത്തിയത്. പിറ്റേന്നു വെള്ളിയാഴ്ചയായിരുന്നു. വിശുദ്ധനാട് സന്ദർശിക്കാനെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു തീർഥാടകർ അതിരാവിലെ തന്നെ പട്ടണത്തിലെ കാഴ്ചകൾ കാണാനിറങ്ങിയിരുന്നു. അതങ്ങനെയാണ്. അതിരാവിലെ മുതൽ അർധരാത്രിവരെ വിശുദ്ധസ്ഥലങ്ങളിലും തെരുവുകളിലുമൊക്കെ ആളുകൾ തിക്കിത്തിരക്കുകയായിരിക്കും. തിരക്കിട്ട യാത്രാ പരിപാടികൾക്കിടെ ഉറങ്ങാൻ പോലും സമയമുണ്ടാകില്ല. തിബേരിയോസ് തടാകതീരത്തുള്ള ക്ലബ് ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം.
രാവിലെതന്നെ യാത്ര കുരിശിന്റെ വഴിയിലേക്കായിരുന്നു. വഴിയിൽ പലയിടത്തും ഇസ്രയേൽ പട്ടാളക്കാർ നിരന്നു നില്ക്കുന്നതു കാണാമായിരുന്നു. ചിലയിടത്ത് അവർ ബസിനുള്ളിൽ കയറി പരിശോധിക്കുകയും ചെയ്തു. പലസ്തീനിൽനിന്നു വരുന്ന വാഹനങ്ങൾ ടൂറിസ്റ്റുകളാണെങ്കിലും യഹൂദ പട്ടാളക്കാരുടെ നിരീക്ഷണത്തിൽതന്നെയാണ്. അവർക്ക് ആരെയും വിശ്വാസമില്ല. നെഞ്ചിനു കുറുകെ തൂക്കിയിട്ടിരിക്കുന്ന തോക്കുകളിൽ ശ്രദ്ധയുണ്ടെങ്കിലും പട്ടാളക്കാരിൽ പലരുടെയും ഇരുകൈകളും പാന്റ്സിന്റെ പോക്കറ്റിലാണ്. ഒലിവുമല കടന്നുവരുന്ന കാറ്റിന് അത്ര തണുപ്പാണ്.
ഡൊളോറോസ
ഡൊളോറോസ എന്നാണ് കാൽവരിയിലേക്കുള്ള വഴി അറിയപ്പെടുന്നത്. ഒാശാന വീഥിയും ഒലിവുമലയും കുരിശിലേറ്റുന്നതിന്റെ തലേന്നു രാത്രി യേശു ഒറ്റിക്കൊടുക്കപ്പെട്ട ഗദ്സമേൻ തോട്ടവുമൊക്കെ അടുത്തു തന്നെയാണ്. ഓശാനവീഥി തീരുന്നിടത്ത് കുരിശിന്റെവഴി തുടങ്ങുന്നു. ഓശാനയുടെ ഓർമ പുതുക്കിയുള്ള ഇപ്പോഴത്തെ ഘോഷയാത്ര അവസാനിക്കുന്നത് താഴെ ലയണ്ഗേറ്റിനടുത്തുള്ള സെന്റ് ആൻ പള്ളിയിലാണ്. ഓശാന പാടിയവരിൽ പലരും അവനെ ക്രൂശിക്കുക എന്നു വിളിച്ചു പറഞ്ഞിരിക്കാം.
പീലാത്തോസിന്റെ അരമനയിൽനിന്നാണ് കുരിശിന്റെവഴി തുടങ്ങിയത്. ഞങ്ങൾ അവിടെ എത്തിയപ്പോൾ അടക്കംപറയുന്നതുപോലെ മലയാളത്തിൽ പ്രാർഥനകൾ കേൾക്കാം. "ഈശോമിശിഹായെ ഞങ്ങൾ അങ്ങയെ കുന്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ നീ ലോകത്തെ വീണ്ടുരക്ഷിച്ചു.’ നിരവധി ഭാഷകളിൽ പ്രാർഥനകളും പാട്ടുകളുമായി ആളുകൾ ഗാഗുൽത്തായിലേക്കു നീങ്ങുകയാണ്. ചിലർ കുരിശു വഹിച്ചിരിക്കുന്നു. തീർഥാടകർ ചരിത്രത്തിലെ യഥാർഥ കുരിശിന്റെ വഴിയിലൂടെ നീങ്ങുകയാണ്. ചിലർ ചെരിപ്പുകൾ അഴിച്ചുമാറ്റി.
ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ലെന്നു പറഞ്ഞ് പീലാത്തോസ് കൈ കഴുകിയത് ഇവിടെ വച്ചാണ്. ഫ്രാൻസിസ്കൻ കോംപ്ലക്സിലെ ചർച്ച് ഓഫ് കണ്ഡെമ്നേഷൻ ആണ് ഇപ്പോൾ അവിടെയുള്ളത്. അൾത്താരയിൽ ചുവന്ന അങ്കി ധരിച്ച് ശിരസിൽ മുൾമുടിയുമായി പീലാത്തോസിന്റെ അരമനയിൽനിന്നു പുറത്തേക്ക് ഇറങ്ങുന്ന ക്രിസ്തുവിന്റെ വലിയ പെയിന്റിംഗ് കാണാം. ഒരു കുട്ടിയുടെ കൈയിലിരിക്കുന്ന പാത്രത്തിലെ വെള്ളത്തിൽ കൈ കഴുകുന്ന പീലാത്തോസിനെയും ചിത്രീകരിച്ചിരിക്കുന്നു. മരണശിക്ഷ വിധിക്കുന്നതിനുമുന്‍പ് അവനെ ചമ്മട്ടികൊണ്ട് അടിച്ചുവെന്ന് ബൈബിളിൽ പറയുന്നു. അരമനയുടെ അകത്തുവച്ച് അടികൊണ്ട് പരിക്കേറ്റതുപോലെ ചിത്രത്തിൽ യേശുവിന്റെ ദേഹത്ത് ചോരപ്പാടുകൾ.
വീഴുന്നതുകണ്ട് അമ്മയെത്തുന്നു
അന്നത്തെ രീതിയിൽ ഏറ്റവും പ്രാകൃതമായ രീതിയിലുള്ള കൊലപാതകമാണ് നടത്തിയത്. പരമാവധി പീഡിപ്പിച്ച ശേഷമാണ് യേശുവിനെ അവർ കൊന്നത്. അവന്റെ ശിരസിൽ മുൾമുടി അണിയിച്ചതും ഞാങ്ങണകൊണ്ട് തലയ്ക്കടിച്ചതും പരിഹസിച്ചതും മുഖത്തു തുപ്പിയതും ഇവിടെ വച്ചാണ്. ഗാഗുൽത്താ മലയിലേക്ക് ഇവിടെനിന്ന് 600 മീറ്റർ ദൂരമേയുള്ളു. ഇടുങ്ങിയ കരിങ്കൽ പാതയുടെ ഇരുവശത്തും ഇസ്രയേൽക്കാരുടെ വീടുകളും കച്ചവടസ്ഥാപനങ്ങളുമാണ്.
തോളിലേക്കു കുരിശ് എടുത്തുവച്ചതിന്റെ ഓർമയിലാണ് രണ്ടാം സ്ഥലത്തെ പ്രാർഥനകൾ. മൂന്ന്, ഏഴ്, ഒന്‍പത് സ്ഥലങ്ങളിൽ കുരിശുമായി വീണതിന്റെ സ്മരണ പുതുക്കുന്നു. അടിയേറ്റു കുരിശും ചുമന്നു നീങ്ങുന്നതിനിടെ വഴിയിൽ അമ്മയെ കണ്ടത് നാലാം സ്ഥലത്തു വച്ചാണ്. ഒരുപക്ഷേ, പീലാത്തോസിന്റെ അരമനയിൽവച്ച് മകനു വധശിക്ഷ വിധിക്കുന്നത് കേൾക്കാൻ ത്രാണിയില്ലാതെ മറിയം ഇവിടേക്കു മാറി നിന്നതാവാം. എന്തായാലും വലിയ കുരിശുമായി മകൻ വീണതു കണ്ട് മറിയം ഓടിയെത്തി. ഇവിടത്തെ ചെറിയൊരു ചാപ്പലിന്റെ പുറത്ത് മുകളിലായി അമ്മയും മകനും പരസ്പരം കാണുന്ന ദൃശ്യം കൊത്തിവച്ചിട്ടുണ്ട്.
അഞ്ചാം സ്ഥലത്ത് കെവുറീൻകാരനായ ശിമയോന്റെ പേരിൽ ചെറിയൊരു ചാപ്പലുണ്ട്. 1895-ൽ പണിതതാണ് ഈ ചെറിയ പള്ളി. കുരിശിൽ തറച്ചുതന്നെ കൊല്ലണമെന്നു നിർബന്ധമുണ്ടായിരുന്ന യഹൂദർ കുരിശു വഹിക്കാൻ ശിമയോനെ ഏർപ്പെടുത്തുകയായിരുന്നു. ഇവിടെനിന്ന് 40 അടി മാറിയാണ് ആറാം സ്ഥലം. അവിടെ ഒരു ചെറിയ ഫലകം ചുവരിൽ ചേർത്തുവച്ചിരിക്കുന്നു. വേറോനിക്കയുടെ വീട് ഇതിനടുത്തായിരുന്നുവെന്ന് ചില എഴുത്തുകളിൽ കാണാം.
ഭിത്തിയിലൊട്ടിച്ച വിധിപ്പകർപ്പ്
രണ്ടാംതവണ ക്രിസ്തു തളർന്നു വീണതിന്റെ ഓർമയാണ് ഏഴാം സ്ഥലത്ത്. യേശുവിനു മരണശിക്ഷ വിധിച്ചതിന്റെ ഉത്തരവ് ഇവിടത്തെ ഒരു മതിലിൽ പൊതുജനങ്ങൾ കാണത്തക്കവിധം പതിപ്പിച്ചിരുന്നെന്ന് പാരന്പര്യമായി വിശ്വസിക്കപ്പെടുന്നു. അതിനാൽ ജഡ്ജ്മെന്റ് ഗേറ്റ് എന്നും ഇവിടം അറിയപ്പെടുന്നു.
യേശു ജറുസലേമിലെ സ്ത്രീകളോടു സംസാരിച്ചതിന്റെ ഓർമയിലാണ് എട്ടാം സ്ഥലം. ഒന്‍പതു മുതലുള്ള സ്ഥലങ്ങൾ ഗാഗുൽത്താമലയിലെ സെപൾക്കർ പള്ളിയുടെ അങ്കണത്തിലാണ്. കുരിശിൽ തറയ്ക്കുന്നതിനു മുന്‍പ് അവശേഷിക്കുന്ന വസ്ത്രങ്ങളും അഴിച്ചെടുത്ത സ്ഥലത്ത് ഇപ്പോൾ ഒരു ഫ്രാൻസിസ്കൻ ചാപ്പൽ ഉണ്ട്. സെപൾക്കർ കത്തീഡ്രലിന്റെ ഉള്ളിലാണ് ഇതുള്ളത്. 11-ാം സ്ഥലത്ത് ലാറ്റിൻ ചാപ്പലിൽ ക്രിസ്തുവിനെ കുരിശിൽ തറയ്ക്കുന്നതിന്റെ മൊസൈക് ചിത്രം കാണാം. കുരിശിൽ തറച്ച 12-ാം സ്ഥലത്ത് ഗ്രീക്ക് ഓർത്തഡോക്സ് ചാപ്പലാണ് ഉള്ളത്. കുത്തനെയുള്ള നട കയറിയാണ് അവിടെ എത്തേണ്ടത്. കുരിശു നാട്ടിയിരുന്ന പാറയിലെ വിള്ളലിലേക്കു കൈകൾ ഇറക്കി പ്രാർഥിക്കുന്നവരുടെ നീണ്ട നിര അവസാനിക്കുന്നില്ല. ഈ കുഴിയിൽ നാട്ടപ്പെട്ട കുരിശിൽ കിടന്നാണ് അവസാന ശ്വാസമെടുക്കും മുന്‍പ് "ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോടു ക്ഷമിക്കേണമേ’ എന്നു ക്രിസ്തു പ്രാർഥിച്ചത്. കണ്ണുനീർ തുടച്ചും വികാര വിക്ഷോഭത്താൽ വിതുന്പിയുമാണ് ലോകമെങ്ങുംനിന്നുള്ള തീർഥാടകർ താഴേക്ക് ഇറങ്ങുന്നത്.
താഴെ യേശുവിന്റെ മൃതദേഹം കുരിശിൽനിന്നിറക്കി കിടത്തിയ 13-ാം സ്ഥലമാണ്. അവിടെയുള്ള ശിലയിൽ ആളുകൾ ജപമാലയും കുരിശുകളും മറ്റും വച്ചു പ്രാർഥിക്കുന്നു. തീർഥാടകർക്കൊപ്പമുള്ള വൈദികർ ഇവ വെഞ്ചരിക്കുന്നതിന്റെ തെരക്കിലാണ്. ഏതാനും മീറ്റർ അകലെയാണ് കല്ലറയെങ്കിലും ഒന്നര മണിക്കൂറോളം ക്യൂ നിന്നശേഷമാണ് അവിടെയെത്തിയത്.
നാലാം നൂറ്റാണ്ടിലാണ് ഗാഗുൽത്താമലയിൽ ഈ ദേവാലയം പണിതീർത്തത്. പലതവണ തകർക്കപ്പെടുകയും നിർമിക്കപ്പെടുകയും ചെയ്ത കത്തീഡ്രൽ ഇപ്പോൾ വിവിധ ക്രൈസ്തസഭകൾ ചേർന്നാണ് സംരക്ഷിക്കുന്നത്. ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ ആസ്ഥാനവും ഈ കത്തീഡ്രലാണ്. 19-ാം നൂറ്റാണ്ടിൽ പണിത എഡിക്യൂൾ എന്നറിയപ്പെടുന്ന സ്ഥലത്താണ് ക്രിസ്തുവിന്റെ കല്ലറ ഉൾപ്പെടുത്തിയിരിക്കുന്നത്. കത്തീഡ്രലിൽനിന്നു പുറത്തിറങ്ങിയപ്പോഴും ആയിരക്കണക്കിനാളുകൾ കുരിശിന്റെവഴി ചൊല്ലിക്കൊണ്ട് വയാ ഡൊളോറോസയിലൂടെ ഗാഗുൽത്താമല കയറിക്കൊണ്ടിരിക്കുന്നതു കണ്ടു. ഇടുങ്ങിയ നടപ്പാതകളിലെ ചന്ദന നിറമുള്ള കല്ലുകൾ പാദപതനങ്ങളേറ്റ് മെഴുകുപോലെയായിരിക്കുന്നു. രണ്ടു സഹസ്രാബ്ദങ്ങളായി കോടിക്കണക്കിനു പരിഹാരപ്രദക്ഷിണങ്ങൾ ഇതിലേ കടന്നുപോയി. എന്നിട്ടും കണ്ണീരുണങ്ങാതെ ആദ്യത്തെ കുരിശിന്റെ വഴി.
-ജോസ് ആൻഡ്രൂസ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top