Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സന്പത്തിനെ അമർത്യമാക്കാം
മൂന്നു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടന്ന ഒരു സാമ്രാജ്യത്തിന് അധിപനായിരുന്നു മഹാനായ അലക്സാണ്ടർ ചക്രവർത്തി (ബിസി 356-323). ഇരുപതാം വയസിൽ ഗ്രീസിലെ മാസിഡോണിയയിലെ രാജാവായി സ്ഥാനമേറ്റ അദ്ദേഹം മുപ്പത്തിരണ്ടാം വയസിൽ മരണമടഞ്ഞു. എന്നാൽ, ആ ചുരുങ്ങിയ കാലഘട്ടത്തിനിടയിൽ അദ്ദേഹം ഗ്രീസിലെ മാത്രമല്ല ഏഷ്യാമൈനറിന്റെയും ഈജിപ്റ്റിന്റെയും പേർഷ്യയുടെയുമൊക്കെ അധിപനായി മാറി. എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ സാമ്രാജ്യം കിഴക്കോട്ട് പഞ്ചാബ് വരെ വ്യാപിക്കുകയും ചെയ്തു.
ചരിത്രം കണ്ടിട്ടുള്ള മഹാന്മാരായ മിലിട്ടറി കമാൻഡർമാരിൽ മുന്‍പനായിരുന്നു അലക്സാണ്ടർ. അദ്ദേഹം ഏർപ്പെട്ട യുദ്ധങ്ങളിലൊന്നും അദ്ദേഹത്തിനു പരാജയം രുചിക്കേണ്ടിവന്നിട്ടില്ല. എന്നു മാത്രമല്ല, പല യുദ്ധങ്ങളും അദ്ദേഹം അനായാസമായിട്ടായിരുന്നു വിജയിച്ചത്.
പഞ്ചാബിൽ വരെ എത്തിയ അലക്സാണ്ടറിന് ഇന്ത്യ മുഴുവനും വെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു. എന്നാൽ, പടയാളികളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ഗ്രീസിലേക്കു മടങ്ങാൻ തീരുമാനിക്കുകയാണു ചെയ്ത്. യാത്രാമധ്യേ ബാബിലോണിൽവച്ച് അദ്ദേഹത്തിന് രോഗം ബാധിച്ച് അവശനിലയിലായി. മരണത്തെ മുഖാമുഖം കണ്ട അലക്സാണ്ടർ തന്റെ ജനറൽമാരെ വിളിച്ചുകൂട്ടി പറഞ്ഞു: ‘‘ഞാൻ ഈ ലോകത്തിൽനിന്നു വേഗം യാത്രയാകും. എന്നാൽ എനിക്കു മൂന്ന് ആഗ്രഹങ്ങൾ ഉണ്ട്. നിങ്ങൾ അവ സാധിച്ചുതരണം.’’
അപ്പോൾ ചക്രവർത്തിയുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുവാൻ തയാറാണെന്നു കണ്ണീരോടെ അവർ അറിയിച്ചു. ഉടനെ അലക്സാണ്ടർ പറഞ്ഞു: "എന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്തു വൈദ്യന്മാർ ആയിരിക്കണം എന്റെ മൃതദേഹം വഹിക്കുന്നത്. അതാണ് എന്റെ ഒന്നാമത്തെ ആഗ്രഹം. എന്റെ രണ്ടാമത്തെ ആഗ്രഹം എന്റെ കുഴിമാടത്തിലേക്കുള്ള വഴിയിൽ സ്വർണവും വെള്ളിയും അമൂല്യരത്നങ്ങളും പാകിയിരിക്കണം എന്നുള്ളതാണ്. എന്നെ സംസ്കരിക്കുവാൻ കൊണ്ടുപോകുന്പോൾ എന്റെ ഇരു കൈകളും ശവപ്പെട്ടിയുടെ ഇരുവശങ്ങളിലേക്കുമായി തൂക്കിയിടണം എന്നതാണു എന്റെ മൂന്നാമത്തെ ആഗ്രഹം.’’
ചക്രവർത്തിയുടെ ആഗ്രഹങ്ങൾ കേട്ട ജനറൽമാർ അദ്ഭുതപ്പെട്ടു. അവരിൽ ഏറ്റവും പ്രമുഖനായ ജനറൽ ആദരവോടെ പറഞ്ഞു: ‘‘അങ്ങയുടെ മൂന്ന് ആഗ്രഹങ്ങളും ഞങ്ങൾ സാധിച്ചുതരാം. എങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെയുള്ള മൂന്ന് ആഗ്രഹങ്ങൾ അങ്ങ് പ്രകടിപ്പിച്ചത് എന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.’’
അപ്പോൾ അലക്സാണ്ടർ പറഞ്ഞു: "ഞാൻ മനസിലാക്കിയ മൂന്നു കാര്യങ്ങൾ ലോകം അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അതിലൊന്നു ഒരു വൈദ്യനും ഒരുവനെ മരണത്തിൽനിന്നു രക്ഷിക്കുവാൻ സാധിക്കുകയില്ല എന്നതാണ്. വൈദ്യന്മാർക്ക് ചിലപ്പോൾ ചില രോഗങ്ങൾ ഭേദമാക്കാൻ സാധിക്കും. എന്നാൽ മരണത്തിന്റെ മുന്പിൽ അവർ നിസഹായരാണ് എന്നുള്ളതാണു സത്യം. ഇത് ഓർമിപ്പിക്കാനാണു വൈദ്യന്മാർ എന്റെ മൃതദേഹം ചുമക്കുവാൻ ഞാൻ ആവശ്യപ്പെട്ടത്.’’
"ഞാൻ എന്റെ ജീവിതകാലം മുഴുവൻ യുദ്ധം ചെയ്തു ധാരാളം സന്പത്തു വാരിക്കൂട്ടി. പക്ഷേ, അവയെ വഴിയിൽ വാരിവിതറാനല്ലാതെ എനിക്കു കൊണ്ടുപോകുവാൻ സാധിക്കുകയില്ല. അതാണ് ഞാൻ മനസിലാക്കിയ രണ്ടാമത്തെ കാര്യം. ഞാൻ മനസിലാക്കിയ മൂന്നാമത്തെ കാര്യം ഞാൻ ഒന്നുമില്ലാത്തവനായി ഈ ലോകത്തിലേക്കു വന്നു; അതുപോലെ ഒന്നുമില്ലാത്തവനായി ഞാൻ ലോകത്തിൽനിന്നു മടങ്ങുന്നു എന്നുള്ളതാണ്.’’
തന്റെ മൂന്ന് ആഗ്രഹങ്ങൾ ഇങ്ങനെ വിശദീകരിച്ചതിനുശേഷം അലക്സാണ്ടർ പറഞ്ഞു: "എന്റെ മൃതദേഹം മറവു ചെയ്യുക. എനിക്കുവേണ്ടി സ്മാരകങ്ങൾ നിർമിക്കേണ്ട. ലോകം മുഴുവൻ കീഴടക്കിയ ഞാൻ ഒന്നുമില്ലാതെ മടങ്ങി എന്നു ലോകം അറിയട്ടെ’’.
അലക്സാണ്ടർ ചക്രവർത്തി പറഞ്ഞതായി ഉദ്ധരിച്ചിട്ടുള്ള ഈ കാര്യങ്ങൾ ഇതുപോലെ തന്നെ അദ്ദേഹം പറഞ്ഞതാണോ എന്നു വ്യക്തമല്ല. എങ്കിലും അലക്സാണ്ടറുടെ ചരിത്രത്തിന്റെ ഭാഗമായി ഈ കഥയും അറിയപ്പെടുന്നു.
മരണത്തെ മുഖാമുഖം ദർശിച്ചപ്പോൾ അലക്സാണ്ടർ തന്റെ ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കിയിട്ടുണ്ടാവണം. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റാരെക്കാളും പ്രഗല്ഭനായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽത്തന്നെ എന്തെല്ലാം നേട്ടങ്ങളാണു അദ്ദേഹം നേടിയത്. എന്നാൽ മരണത്തിന്റെ മുന്പിൽ അദ്ദേഹത്തിനു തലകുനിക്കേണ്ടി വന്നു. മരിക്കുന്നതിനു മുന്‍പു ഗ്രീസിൽ മടങ്ങിയെത്തി സ്വന്തം അമ്മയെ ഒരിക്കൽക്കൂടി കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അതുപോലും അദ്ദേഹത്തിനു സാധിച്ചില്ല. അത്രമാത്രം നിസഹായനായിരുന്നു അദ്ദേഹമപ്പോൾ.
നാം എത്ര പ്രഗത്ഭന്മാരായും മരണത്തിന്റെ മുൻപിൽ നാം ആരുമല്ല എന്നതാണു യാഥാർഥ്യം. എന്നാൽ മരണത്തെക്കുറിച്ചോർക്കുന്പോൾ നാം മറക്കുന്നതായ ഒരു കാര്യമുണ്ട്. അതാകട്ടെ, മരണം നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവിതത്തിന്റെ അവസാനമല്ല; പ്രത്യുത പുതിയൊരു ജീവതത്തിന്റെ ആരംഭമാണ് എന്നുള്ളതാണ്.
അലക്സാണ്ടർ പറഞ്ഞതുപോലെ, നാം മരിക്കുന്പോൾ പൊന്നും വെള്ളിയും നമ്മുടെ മറ്റു സന്പത്തുമൊന്നും കൂടെ കൊണ്ടുപോകുവാൻ നമുക്കു സാധിക്കുകയില്ല. എന്നാൽ നാം മരിക്കുന്പോൾ നമുക്കു കൂടെ കൊണ്ടുപോകാവുന്ന ചില കാര്യങ്ങളുണ്ട്. അവ നമ്മുടെ നന്മപ്രവൃത്തികളും പുണ്യപ്രവൃത്തികളുമാണ്.
ഈ ലോകത്തിലെ നമ്മുടെ ജീവിതകാലത്തു നമ്മുടെ സന്പത്തുപയോഗിച്ചു നന്മപ്രവൃത്തികൾ ചെയ്യുവാൻ നമുക്കു സാധിച്ചാൽ നമ്മുടെ സന്പത്തു പരലോകത്തിലും നമുക്കു ഗുണം ചെയ്യും എന്നുള്ളതാണു വസ്തുത. അത് ഒരു പരിധിവരെ നമ്മുടെ സന്പത്തു കൂടെ കൊണ്ടുപോകുന്നതിനു തുല്യമല്ലേ?
എന്നാൽ നമ്മുടെ സന്പത്തു മുഴുവനും സ്വാർഥകാര്യങ്ങൾക്കുവേണ്ടിയാണ് നാം ചെലവിടുന്നതെങ്കിൽ അവകൊണ്ടു യാതൊരു നന്മയും നമുക്കു പരലോകത്തിലുണ്ടാവില്ല. എന്നുമാത്രമല്ല, അവ നമ്മുടെ ശിക്ഷയ്ക്കു വഴിതെളിക്കുകയും ചെയ്യും. തന്മൂലം, നമുക്കു കൂടെ കൊണ്ടുപോകുവാൻ സാധിക്കുന്ന നന്മപ്രവൃത്തികളും പുണ്യപ്രവൃത്തികളും ചെയ്യുന്നതിലായിരിക്കട്ടെ എപ്പോഴും നമ്മുടെ ശ്രദ്ധ. നാം അങ്ങനെ ചെയ്താൽ നമ്മുടെ കൈനിറയെ നന്മ പ്രവൃത്തികളുടെ ഫലമായ പുണ്യവുമായി നമുക്കു ഈ ലോകത്തിൽനിന്നു മടങ്ങുവാൻ സാധിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top