ദുഃഖത്തിനു തകർക്കാനാവാത്ത സ്നേഹം
പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു സന്യാസസമൂഹമാണ് ഓർഡർ ഓഫ് സെന്‍റ് ബ്രൂണോ. കഠിനമായ താപസജീവിതം നയിക്കുന്ന ഈ സന്യാസസമൂഹത്തിലെ അംഗങ്ങൾ കാർത്തൂസിയൻസ് എന്നാണ് അറിയപ്പെടുന്നത്. ജർമനിയിലെ കൊളോണിൽ ജനിച്ച വിശുദ്ധ ബ്രൂണോ (1030-1101) ആയിരുന്നു ഈ താപസസമൂഹത്തിന്‍റെ സ്ഥാപകൻ.

ഫ്രാൻസിലെ ആൽപ്സ് പർവതനിരയുടെ അടിവാരത്തിലായിരുന്നു ആദ്യത്തെ കാർത്തൂസിയൻ ആശ്രമം സ്ഥാപിക്കപ്പെട്ടത്. ഇപ്പോൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇരുപത്തഞ്ചോളം കാർത്തൂസിയൻ ആശ്രമങ്ങളുണ്ട്. അവയിൽ അഞ്ചെണ്ണം കന്യാസ്ത്രികൾക്കുവേണ്ടിയുള്ളതാണ്. ബാക്കിയുള്ളവ പുരുഷന്മാർക്കുവേണ്ടിയുള്ളതും.

എല്ലാ കാർത്തൂസിയൻ ആശ്രമങ്ങളുടെയും പ്രവേശനകവാടങ്ങളിൽ ഈ സന്യാസസമൂഹത്തിന്‍റെ എംബ്ലം കൊത്തിവയ്ക്കുക പതിവുണ്ട്. ഈ എംബ്ലത്തിൽ കാണുന്നതു ഭൂഗോളവും അതിനു മുകളിലായി തല ഉയർത്തിനിൽക്കുന്ന കുരിശുമാണ്. കുരിശിന്‍റെ അടിഭാഗമാകട്ടെ ഭൂഗോളത്തെ ചുറ്റിവളഞ്ഞിരിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഭൂഗോളത്തിന്‍റെ അടിഭാഗത്തു ചുറ്റിലുമായി ലാറ്റിൻ ഭാഷയിൽ ഒരു വാചകം എഴുതിവച്ചിട്ടുണ്ട്. അതിന്‍റെ അർഥം ഇപ്രകാരമാണ്: ‘ഭൂഗോളം കറങ്ങുന്പോൾ കുരിശ് ഉറച്ചു ബലമായി നിൽക്കുന്നു.’

കുരിശുകൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ത·ൂലം, കാർത്തൂസിയൻ എംബ്ലത്തിലെ കുരിശിന്‍റെ അടിത്തറ ഭൂഗോളത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നതു നമ്മുടെ ജീവിതത്തിലെ കുരിശുകളെ പരാമർശിച്ചായിരിക്കാം എന്നു നമുക്കു തോന്നാം. തീർച്ചയായും അങ്ങനെ ചിന്തിക്കുന്നതിൽ അപാകതയുമില്ല.

എന്നാൽ, കാർത്തൂസിയൻ എംബ്ലത്തിൽ കാണുന്ന കുരിശ് ലോകത്തിനു രക്ഷ നേടിത്തന്ന യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തെ അനുസ്മരിപ്പിക്കുന്ന കുരിശാണ്. യേശുക്രിസ്തുവിന്‍റെ ഈ കുരിശാണു നമ്മുടെ ജീവിതത്തിലെ കുരിശുകളുടെ അർഥം മനസിലാക്കാൻ എപ്പോഴും നമ്മെ സഹായിക്കുന്നത്.

ഇന്ന് ഓശാന ഞായർ ആഘോഷിച്ചുകൊണ്ടു ദൈവപുത്രനായ യേശുവിന്‍റെ പീഡാനുഭവ ആഴ്ചയിലേക്കു നാം കടക്കുകയാണ്. അപ്പോൾ ഈ ആഴ്ചയിൽ സ്വാഭാവികമായും നമ്മുടെ ചിന്തയിലേക്കു കടന്നുവരുന്നതു യേശുവിന്‍റെ പീഡാനുഭവവും കുരിശുമരണവുമാണ്.

എന്തിനുവേണ്ടിയായിരുന്നു യേശു പീഡകൾ സഹിച്ചു കുരിശിൽ മരിച്ചത്? ദൈവത്തിന്‍റെ പദ്ധതിയിൽ അതു മനുഷ്യരുടെ പാപപരിഹാരത്തിനും ലോകരക്ഷയ്ക്കും വേണ്ടിയായിരുന്നു. എന്നാൽ, അങ്ങനെ ചെയ്യാനുള്ള കാരണമാകട്ടെ ദൈവത്തിനു മനുഷ്യരോടുള്ള അനന്തമായ സ്നേഹവും.

മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഈ അനന്തസ്നേഹമാണ് ഇത്ര വലിയ ത്യാഗം സഹിക്കാൻ യേശുവിനെ അവിടുന്ന് അനുവദിച്ചത്. തന്മൂലം, യേശുവിന്‍റെ പീഡാനുഭവത്തെക്കുറിച്ചു ചിന്തിക്കുന്പോൾ നമ്മുടെ ശ്രദ്ധ പ്രധാനമായും തിരിയേണ്ടതു ദൈവത്തിന്‍റെ ഈ സ്നേഹത്തിലേക്കാണ്.
ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ആഴം മനസിലാക്കാൻ നമുക്കു സാധിച്ചാൽ നമ്മുടെ സ്നേഹത്തിന്‍റെ പോരായ്മ എന്താണെന്ന് അതിവേഗം നമുക്കു വ്യക്തമാകും. നമുക്കു മറ്റുള്ളവരോട് ആത്മാർഥമായ സ്നേഹമുണ്ടെങ്കിൽ അവർക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ നാം തയാറാകില്ലേ? അതുപോലെ, നമ്മുടെ സ്നേഹം യഥാർഥമാണെങ്കിൽ നാം ആരെയെങ്കിലും അറിഞ്ഞുകൊണ്ടു ദ്രോഹിക്കുമോ? ഒരിക്കലുമില്ല.

ലോകരക്ഷകനായ യേശു കുരിശിൽ മരിച്ചത് അവിടുത്തേക്കു മനുഷ്യരോടുള്ള സ്നേഹംമൂലമായിരുന്നു. ഈ സ്നേഹമാണ് യേശുവിന്‍റെ ചിഹ്നമായ കുരിശ് എപ്പോഴും നമ്മോടു പ്രഖ്യാപിക്കുന്നത്. കാർത്തൂസിയൻ എംബ്ലത്തിലെ ഭൂഗോളത്തിനു മുകളിൽ ഉറച്ച് ബലമായി നിൽക്കുന്ന കുരിശും ഈ സത്യംതന്നെയാണു പ്രഖ്യാപിക്കുന്നത്.

യേശുവിന്‍റെ ഈ സ്നേഹത്തിനു മുകളിൽ നമ്മുടെ ജീവിതത്തിലെ ഒരു ദുഃഖത്തിനും മേൽക്കോയ്മ നേടാനാവില്ല എന്നതാണു യാഥാർഥ്യം. ഇതു നാം എന്നു മനസിലാക്കുന്നുവോ അന്നു നമ്മുടെ കുരിശുകൾ നമുക്കു താങ്ങാവുന്ന നിലയിലേക്കു മാറും എന്നതിൽ സംശയം വേണ്ട.

കാൽവരിയിലേക്കുള്ള യാത്രയിൽ കുരിശു ചുമന്നു തളർന്ന യേശു നമ്മുടെ ജീവിതയാത്രയിൽ ഇന്നു നമുക്കു താങ്ങും തണലുമായുണ്ട്. എന്നാൽ, അവിടുത്തെ സഹായം സ്വീകരിക്കാൻ നാം തയാറാകണമെന്നു മാത്രം. ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്‍റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം’ എന്ന് യേശു പറഞ്ഞതു വെറുതെയല്ല. അവിടുന്ന് അതു ആത്മാർഥമായിത്തന്നെ പറഞ്ഞതാണ്. തന്മൂലം, നമ്മുടെ കുരിശുകൾ എന്തുതന്നെയായാലും നാം അവിടുത്തെ സഹായം തേടുവാൻ മടിച്ചുനിൽക്കരുത്. കാരണം, അവിടുന്ന് അത്രമാത്രം നമ്മെ സ്നേഹിക്കുന്നുണ്ട്. അവിടുത്തെ സ്നേഹമാണു കുരിശിന്‍റെ രൂപത്തിൽ ഭൂഗോളത്തെ ചുറ്റിവളഞ്ഞിരിക്കുന്നത്.

ദൈവത്തിനു നമ്മോടുള്ള സ്നേഹം മനസിലാക്കാനായി പീഡാനുഭവവാരത്തിലെ ദിവസങ്ങൾ നമുക്കു ചെലവഴിക്കാം. നാം അങ്ങനെ ചെയ്താൽ അതുവഴിയായി യേശുവിന്‍റെ പീഢാനുഭവത്തിന്‍റെയും മരണത്തിന്‍റെയും കാരണവും നമുക്കു ശരിക്കു മനസിലാക്കുവാൻ സാധിക്കും. അതോടൊപ്പം ഭൂഗോളത്തെ എന്നപോലെ നമ്മെയും വലയംചെയ്തിരിക്കുന്ന സ്നേഹം നമുക്ക് അനുഭവവേദ്യമാകുകയും ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ