പാട്ടുകൾ പകരുന്ന ആത്മവിശ്വാസം
അടുത്ത ഗാനവുമായി ഇതാ വേദിയിലെത്തുന്നു, നിങ്ങളുടെ പ്രിയഗായിക മനീഷ... പാട്ടുകാരിയുടെ പേരു പറഞ്ഞുതീരുന്പോഴേക്കും കൈയടികളുടെ പ്രവാഹമായി.., പാടിത്തീരുന്പോഴും കരഘോഷം അതേപോലെ!

മുകളിൽപ്പറഞ്ഞത് ഏതാണ്ടു മുപ്പതുകൊല്ലം മുന്പത്തെ കഥയാണ്. ഇന്നത്തെ ഭാഷയിൽ പറയുന്ന അടിപൊളിപ്പാട്ടുകളല്ല അന്ന് മനീഷയെന്ന പെണ്‍കുട്ടി പാടിയിരുന്നത്. സൂര്യകാന്തിയും ഏഴു സുന്ദര രാത്രികളും തളിരിട്ട കിനാക്കളുമൊക്കെ പാടുന്ന ഗായികയ്ക്ക് ഗാനമേളകളിൽ എങ്ങനെ ഇത്ര സ്വീകാര്യത ലഭിച്ചു? മൂന്നു പതിറ്റാണ്ടിനിപ്പുറമിരുന്ന് മനീഷ മറുപടി പറയുന്നതിങ്ങനെ: വഴികാട്ടികളായ ഗുരുക്കന്മാരും ചേട്ടന്മാരും നല്ല സംഗീതം പഠിപ്പിച്ചു. വൈവിധ്യമുള്ള പാട്ടുകൾ പാടാൻ നിർബന്ധിച്ചു. ഞാൻ ആത്മാർഥമായി അനുസരിച്ചു., പാടി.

മുപ്പതുകൊല്ലംമുന്പു ലഭിച്ചിരുന്ന അതേ സ്വീകാര്യത മനീഷ എന്ന ഗായികയ്ക്ക് ഇന്നും വേദികളിൽ ലഭിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല നല്ല സംഗീതംതന്നെ. ഗാനമേളകൾക്കും ചലച്ചിത്രഗാനങ്ങൾക്കും പ്രവാസവും ജോലിത്തിരക്കും മൂലം നീണ്ട ഇടവേള കൊടുക്കേണ്ടിവന്നെങ്കിലും മനീഷ ഇപ്പോൾ വീണ്ടും മിന്നുന്ന താരമാണ് ഗായിക, അഭിനേത്രി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ. ഒഴിവുസമയങ്ങളിൽ ചിത്രംവരയും കവിതയെഴുത്തും കൂട്ടിനുണ്ട്.

മിമിക്രിയാണ് ഗാനമേള

മിമിക്രി, ഗാനമേള കന്പക്കാരനായിരുന്ന മൂത്ത സഹോദരൻ ഐബിത്താണ് മനീഷയെ പാട്ടിന്‍റെ ലോകത്തേക്കു കൈപിടിച്ചു നടത്തിയത്. സ്റ്റേജ് പ്രോഗ്രാമുകൾ എവിടെയുണ്ടെങ്കിലും അദ്ദേഹം ആവേശത്തോടെ പോകും. വേദിയിൽ കയറി പെർഫോം ചെയ്യാനുള്ള ആഗ്രഹം ചേട്ടൻ തന്നിലൂടെ പൂർത്തീകരിക്കുകയായിരുന്നെന്ന് മനീഷ ഓർമിക്കുന്നു. ജന്മനാടായ തൃശൂരിൽ ചെറിയ പരിപാടികൾക്കു പാടിത്തുടങ്ങിയ മനീഷ പിന്നീട് എയ്ഞ്ചൽ വോയ്സ് എന്ന പ്രശസ്തമായ ട്രൂപ്പിലൂടെ കൂടുതൽ സജീവമായി. വൈവിധ്യമുള്ള പാട്ടുകൾ പാടി പേരെടുത്തു. ഒരേസമയം രണ്ടു ശബ്ദങ്ങളിൽ പാടി ശ്രോതാക്കളെ വിസ്മയിപ്പിച്ചു.

ഗാനമേളകളുടെ ഇടവേളകളിൽ മിക്കവാറും വേദികളിൽ മിമിക്രി ഉണ്ടാകാറുണ്ട്. ഗാനമേളയ്ക്കും മിമിക്രിക്കും തമ്മിൽ മറ്റൊരു ബന്ധംകൂടിയുണ്ടെന്നാണ് മനീഷയുടെ പക്ഷം. ഗാനമേള അനുകരണമാകണം. അവിടെ സ്വന്തം ശൈലിക്കു സ്ഥാനമില്ല. ഒറിജിനൽ പാടിയ ഗായകന്‍റെയോ ഗായികയുടെയോ ശൈലിയിൽ, അവരെ ഓർമിപ്പിച്ചു പാടുന്നതു കേൾക്കാനാണ് ആളുകൾ വരുന്നത്. അതിൽ വേറെ കോണ്‍ട്രിബ്യൂഷനോ ഇംപ്രൊവൈസേഷനോ വേണ്ട. ഞാൻ സുശീലാമ്മയുടെയും ജാനകിയമ്മയുടെയുമൊക്കെ പാട്ടുകൾ അവരെ അനുകരിച്ചുതന്നെയാണ് പാടാറുള്ളത്. അനുകരിക്കാൻ പറ്റാത്ത ഒരാൾ മാത്രമേ എന്‍റെ മുന്നിലുള്ളൂ, അത് ലതാ മങ്കേഷ്കറാണ് മനീഷ പറയുന്നു.

സിനിമ, റേഡിയോ

ഗാനമേളവേദികളിൽ നിറഞ്ഞുനിന്നകാലത്ത് മനീഷയെത്തേടി സിനിമാപ്പാട്ടുകൾ എത്തി. പക്ഷേ അന്നു പാടിയ സിനിമകളിൽ വിരലിൽ എണ്ണാവുന്നവയേ വെളിച്ചംകണ്ടുള്ളൂ. വിവാഹത്തെത്തുടർന്ന് ജീവിതം ഗൾഫിലേക്കു പറിച്ചുനട്ടു. നാട്ടിൽ സംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചകാര്യം അറിഞ്ഞതുപോലും ഗൾഫിലിരുന്നാണ്.

ദുബായിൽ മേരീ ആവാസ് സുനോ എന്ന പേരിൽ നടത്തിയ സംഗീതപരിപാടിയിൽ പങ്കെടുത്തപ്പോൾ യുഎക്യൂ റേഡിയോയിൽ അഭിമുഖത്തിനു വിളിച്ചു. അത് എഫ്എം റേഡിയോ രംഗത്തേക്കുള്ള ചവിട്ടുപടിയായി. പിന്നീട് ഏഷ്യാനെറ്റ് റേഡിയോയുടെ തുടക്കംമുതൽ പ്രവർത്തിച്ചു. ദുബായിലെ മികച്ച റേഡിയോ ജോക്കികളിൽ ഒരാൾ എന്നു പേരെടുത്താണ് മനീഷ ആ രംഗം വിട്ടത്. ഇതിനിടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. പതിമൂന്നുവർഷം ദുബായിൽ ജോലിചെയ്തശേഷം നാട്ടിലേക്കു മടങ്ങുന്പോൾ കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യം.

നാട്ടിൽ തിരിച്ചെത്തിയപ്പോൾ രംഗം ആകെ മാറിയിരുന്നു. മുന്പ് ഗാനമേളകൾക്ക് ഒപ്പമുണ്ടായിരുന്നവരെല്ലാം വലിയ നിലകളിലെത്തി. പാട്ടുതുടരണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും സ്വതസിദ്ധമായ മടി പിന്നോട്ടുവലിച്ചു. അങ്ങനെയിരിക്കുന്പോഴാണ് തൃശൂരിന്‍റെ പ്രിയ സംഗീതജ്ഞനായിരുന്ന ഫിലിപ് വി. ഫ്രാൻസിസ് മനീഷയെത്തേടി വരുന്നത്. മനീഷയ്ക്കു സഹോദരതുല്യനും വഴികാട്ടിയുമായിരുന്ന അന്തരിച്ച ഫിലിപ്പ് ചേട്ടൻ. സംഗീതം ദൈവാനുഗ്രഹമാണെന്നും പാടുക എന്ന കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ ഒരുപാട് ചോദ്യങ്ങൾക്കു മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും മടിച്ചുനിന്ന മനീഷയെ അദ്ദേഹംതന്നെ മുൻകൈയെടുത്ത് വേദിയിലെത്തിച്ചു. മൂന്നുമണിക്കൂർ നീണ്ടുനിന്ന ആ സംഗീതപരിപാടി മനീഷയുടെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവന്നു. സംഗീതംകൊണ്ടുതന്നെ ജീവിക്കാമെന്ന സുന്ദരമായ ആത്മവിശ്വാസം.

തുടർന്ന് ഒട്ടേറെ വേദികൾ മനീഷയെ തേടിയെത്തി. പ്രശസ്തരായ പ്രതിഭകൾക്കൊപ്പമുള്ള വേദികൾ. അവയോരോന്നും ആ വിശ്വാസം കൂട്ടിക്കൊണ്ടിരുന്നു. അവയിൽ ഒരു വേദി മനീഷ ഒരുകാലത്തും മറക്കില്ല:

തിരുവനന്തപുരത്ത് ആറ്റുകാൽ ക്ഷേത്രത്തിലെ സംഗീതപരിപാടി. അന്ന് വേദിയിലുള്ളത് സാക്ഷാൽ എം.എസ്. വിശ്വനാഥനാണ്. ഹാർമോണിയത്തിനു പിന്നിൽ സൂര്യനെപ്പോലെ ജ്വലിച്ച് അദ്ദേഹമിരിക്കുന്നു. നോക്കാൻപോലും പേടിച്ച് മനീഷ പാടാനെത്തി. വിറച്ചുകൊണ്ടാണ് ആ നിമിഷത്തിന്‍റെ നിർവൃതിയിൽ എന്ന പാട്ടു പാടിത്തീർത്തത്. പിൻവാങ്ങവേ എം.എസ്.വി അടുത്തേക്കു വിളിച്ചു. വിറച്ചുകൊണ്ടുതന്നെ അടുത്തേക്കു ചെന്നപ്പോൾ ഇരുകൈകളും തലയിൽവച്ച് അദ്ദേഹം മനീഷയെ അനുഗ്രഹിച്ചു. ബോധക്കേടുവന്ന് വീണുപോകുമോ എന്ന അവസ്ഥയിലായിരുന്നു അപ്പോൾ താനെന്ന് മനീഷ പറയുന്നു.

യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയ പ്രതിഭകളുടെ പിന്തുണയും പ്രോത്സാഹനവും എക്കാലത്തും ലഭിച്ചിട്ടുണ്ട്.

പ്രശസ്ത എന്നു വേണ്ട!

നാട്ടിലും വിദേശത്തുമായി കൈനിറയെ സ്റ്റേജ് ഷോകളുണ്ട് ഇപ്പോൾ മനീഷയ്ക്ക്. സിനിമാപ്പാട്ടുകളും അഭിനയവും ഒരുമിച്ചു കൊണ്ടുപോകുന്പോഴും വരയ്ക്കാനും കവിതയെഴുതാനും അവർ സമയംകണ്ടെത്തുന്നു. ഇതിനകം മുപ്പതോളം സിനിമകളിൽ പാടി. ഗാനമേളകളുടെ നോട്ടീസുകളിൽ പ്രശസ്ത പിന്നണി ഗായിക എന്ന വിശേഷണത്തോടു പക്ഷേ മനീഷയ്ക്ക് എതിർപ്പാണ്. പിന്നണി ഗായിക എന്നു വച്ചോളൂ, പ്രശസ്ത എന്നുവേണ്ട എന്നാണ് സംഘാടകരോടു പറയാറ്. യഥാർഥ പ്രശസ്തരെ പിന്നെ എങ്ങനെ വിശേഷിപ്പിക്കും എന്നാണ് മനീഷയുടെ ചോദ്യം.

തൃശൂർ കുരിയച്ചിറയിലാണ് താമസം. മകൻ നിതിൻ ഷീൻ ജോർജ് വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദ വിദ്യാർഥിയും, മകൾ നീരദ ഷീൻ പ്ലസ് ടു വിദ്യാർഥിനിയുമാണ്.

ഹരിപ്രസാദ്‌