മുറിപ്പാടുകളില്‍ പ്രകാശിതമാകുന്ന ഉത്ഥാന ചൈതന്യം
പണ്ഡിതമതപ്രകാരം യോഹന്നാന്‍റെ സുവിശേഷത്തിനു രണ്ട് ഉപസംഹാരങ്ങളാണുള്ളത്. പ്രഥമ ഉപസംഹാരം യോഹന്നാന്‍റെ സുവിശേഷം 20ാം അദ്ധ്യായം തന്നെയാണ്. ""ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍തന്നെ മഗ്ദലനമറിയം ശവകുടീരത്തിന്‍റെ സമീപത്തേക്കുവന്നു'' എന്നാരംഭിക്കുന്ന ഈ അദ്ധ്യായം സമാപിക്കുന്നതാകട്ടെ തോമസ് അപ്പസ്തോലന്‍ ഉത്ഥിതനായ യേശുവിന്‍റെ മുറിവുകളില്‍ സ്പര്‍ശിച്ചു നടത്തുന്ന സാക്ഷ്യത്തോടും വിശ്വാസപ്രഖ്യാപനത്തോടും കൂടിയാണ്. "എന്‍റെ കര്‍ത്താവെ, എന്‍റെ ദൈവമേ'.......എന്ന തോമാശ്ലീഹായുടെ വാക്കുകള്‍ ഉത്ഥിതനെ സ്പര്‍ശിച്ചപ്പോഴുള്ള ഉദ്ഘോഷണമാണ്. അതിന് എട്ടുദിവസം മുമ്പും മറ്റു ശിഷ്യന്‍മാര്‍ക്കു മുന്നില്‍ യേശു പ്രത്യക്ഷപ്പെട്ടപ്പോഴും ശിഷ്യന്‍മാര്‍ക്ക് യേശു കാണിച്ചത് അവന്റെ മുറിപ്പാടുകളായിരുന്നു. സമാനമായ ഒരു വിശ്വാസപ്രഖ്യാപനം യോഹന്നാന്‍റെ സുവിശേഷത്തില്‍തന്നെ മഗ്ദലേനായിലെ മറിയത്തന്‍റേതായിട്ടുണ്ട്. കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്ന് മാറ്റിയിരിക്കുന്നു എന്ന് സങ്കടപ്പെടുന്ന മറിയത്തിന്‍റെ മുന്നില്‍ ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ? "" എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക'' എന്ന് യേശു മറിയത്തോടു പറഞ്ഞു. യേശുവിനെ മറിയം സ്പര്‍ശിച്ചു നിന്നപ്പോഴാണ് അവന്‍ മറിയത്തോട് ഇപ്രകാരം പറഞ്ഞത്.

ഈ പ്രത്യക്ഷപ്പെടലുകളില്‍ പൊതുവേ കാണുന്ന ഒരു പ്രത്യേകതയുണ്ട്. അത് എല്ലാവരും ഉത്ഥിതനില്‍ അവന്‍റെ മുറിവുകള്‍ ദര്‍ശിച്ചു എന്നതാണ്. മാത്രമല്ല ആ മുറിവുകളോട് തൊട്ടുനില്‍ക്കാന്‍ അവരെല്ലാവരും ആഗ്രഹിച്ചിരുന്നു എന്നതാണ്. ശിഷ്യന്മാരിലും മറിയത്തിലും ഉണ്ടായ ഈ ആഗ്രഹത്തിനു വളരെ ഉയര്‍ന്ന അര്‍ഥതലമുണ്ടെന്നു കാണാം. മുറിവുമായി ഉയിര്‍ക്കപ്പെട്ടവനോടു ചേര്‍ന്നു നില്‍ക്കുക. വേദനകളും പീഡകളോടും ചേര്‍ന്നു നില്‍ക്കുക എന്ന വലിയ ഒരാശയമതിലുണ്ട്. ഉത്ഥിതനായ യേശുവില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു എന്നതും യേശുവിന്‍റെ ജന്മോദ്ദേശ്യവുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. ഉത്ഥിതനായവന്‍റെ തിരിച്ചറിവ് മുറിപ്പാടുകളാല്‍ ഇവിടെ രേഖപ്പെടുത്തുന്നു. ആ മുറിപ്പാടില്‍ വിരലിടുവാനാണ് തോമാശ്ലീഹാ ആഗ്രഹിച്ചത്. തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് യേശുവാണെന്ന് വിശ്വസിക്കണമെങ്കില്‍ തോമാശ്ലീഹായ്ക്കു യേശുവിന്‍റെ മുറിപ്പാട് കാണണമായിരുന്നു. അഥവാ തോമാശ്ലീഹ വിശ്വസിച്ചു ഉത്ഥിതനില്‍ മുറിപ്പാടുണ്ടായിരിക്കുമെന്ന്. ഉയിര്‍ക്കപ്പെട്ട യേശുവില്‍ കണ്ട മുറിപ്പാടുകള്‍ക്ക് ഏകമാനമായ അര്‍ഥതലമല്ല ഉള്ളതെന്ന് നമ്മള്‍ തിരിച്ചറിയുന്നു. അപ്പോള്‍ ഉത്ഥാനം ചെയ്തവന്‍റെ സര്‍വ്വസ്വവും ഈ മുറിപ്പാടിലൂടെ മനസിലാക്കാമെന്ന് വന്നുചേരുന്നു.

യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാരുടെ മുന്നില്‍ ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ടപ്പോഴും അവന്‍ തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചുവെന്ന് വിശുദ്ധ യോഹന്നാന്‍ പറയുന്നുണ്ടല്ലോ. ആ കൈകളും പാര്‍ശ്വവുമാണ് ഉത്ഥിതനായവന്‍ യേശുവാണെന്ന് തിരിച്ചറിയുന്ന ഘടകങ്ങള്‍. കുന്തത്തിന്‍റെ പ്രയോഗവും ചാട്ടവാറടിയും ചമ്മട്ടിയടിയും നിന്ദാവചനങ്ങളും സൃഷ്ടിച്ച മുറിപ്പാടുകളായിരുന്നത്. പാര്‍ശ്വത്തിലാകട്ടെ കുരിശു വഹിച്ചതിന്‍റെ അടയാളവും. കുരിശിന്‍റെ ഭാരമാണ് പാര്‍ശ്വത്തെ തകര്‍ത്തത്. അപ്പോള്‍ കുരിശിനു മരക്കുരിശിന്‍റെ സാധാരണ ഭാരത്തിനപ്പുറമുള്ള ഭാരമുണ്ടായിരുന്നതായി നമ്മള്‍ക്കു വായിച്ചെടുക്കാം. ഈ അടയാളങ്ങളാണ് ചരിത്രത്തിന്‍റെ അവശേഷിപ്പുകളായി യേശു ഏറ്റെടുത്തത്. അവ സഹനത്തിന്‍റെ വെളിച്ചമുള്ള ബിംബങ്ങളായി നിലനില്‍ക്കുന്നു.

യേശുവിനെ സംസ്കരിക്കാന്‍ ഉപയോഗിച്ച സ്നേഹ പാരിതോഷികങ്ങളെല്ലാം ശവക്കല്ലറയില്‍ ഉപേക്ഷിച്ചിട്ടാണ് ഉത്ഥിതന്‍ ദു:ഖത്തിന്‍റെയും പീഡനങ്ങളുടെയും തിരുശേഷിപ്പുകള്‍ സ്വീകരിച്ചത്. പുതിയ വസ്ത്രങ്ങള്‍, 75 കിലോഗ്രാമിനു മുകളില്‍ സുഗന്ധദ്രവ്യങ്ങള്‍ എല്ലാം കല്ലറയിലാണ് ഉപേക്ഷിച്ചത്. എന്നാല്‍ ഉത്ഥാനത്തിനുശേഷം കല്ലറയില്‍ പ്രവേശിച്ച ശിമയോന്‍ പത്രോസ് കണ്ടതെന്താണ്? "കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയ തൂവാല കച്ചയോടുകൂടിയല്ലാതെ തനിച്ചൊരിടത്ത് ചുരുട്ടിവച്ചിരിക്കുന്നതും’ പത്രോസ് കണ്ടു. സ്നേഹ പാരിതോഷികങ്ങളായ വസ്്തുക്കളെല്ലാം യേശു ഉപേക്ഷിച്ചു എന്നതിന്‍റെ വെളിപ്പെടുത്തലാണിത്. പകരം ഉത്ഥിതന്‍ ദുഃഖത്തിന്‍റെയും പീഡകളുടെയും തിരുശേഷിപ്പുകള്‍ തന്‍റെ അടയാളമാക്കി മാറ്റി. ഉത്ഥാനത്തിന്‍റെ അടയാളം ഈ മുറിപ്പാടുകളാണെന്ന ബോധ്യപ്പെടുത്തലാണിത്. അപ്പോള്‍ ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ച് പീഡകള്‍ സഹിച്ച് മരിച്ച് ഉയിര്‍ക്കപ്പെട്ടതിന്‍റെ രഹസ്യം ഈ മുറിപ്പാടുകളിലൂടെ കാണാന്‍ കഴിയുന്നു. ആ മുറിപ്പാടുകളോടു ചേര്‍ന്നുനില്‍ക്കാനാണ് ശിഷ്യന്മാര്‍ ആഗ്രഹിച്ചത്.

യേശുവിന്‍റെ മരണരംഗത്തെ അവസാനിപ്പിക്കുന്നിടത്ത് വിശുദ്ധ യോഹന്നാന്‍ നല്‍കുന്ന പ്രവചനം മുറിപ്പാടുകളെ മാത്രം അടയാളമാക്കിയ യേശുവിന്‍റെതാണ്. തങ്ങള്‍ കുത്തിമുറിവേല്‍പ്പിച്ചവനെ അവന്‍ നോക്കിനില്‍ക്കും എന്ന് വിശുദ്ധ യോഹന്നാന്‍ പറയുന്നുണ്ട്. സഖറിയാസ് പ്രവാചകന്‍റെ 12-ാം അദ്ധ്യായം പത്താം വാക്യവും ഇതുതന്നെയാണ്. ഇത് യേശു കുടിക്കേണ്ട കൈപ്പുനീര്‍തന്നെയായിരുന്നു. അതാണ് പിന്നെ മനുഷ്യരക്ഷയുടെ മരുന്നായി മാറിയത്.

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രണ്ടാമധ്യായത്തില്‍ തന്‍റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചും യേശു പറയുന്നുണ്ട്. ജറുസലേം ദേവാലയത്തിന്‍റെ ശുദ്ധീകരണത്തെക്കുറിച്ച് പറയുന്നിടത്താണിത്. ""നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക, മൂന്നുദിവസം കൊണ്ടു ഞാനതു പുനരുദ്ധരിക്കും''. ഉത്ഥാനം ഈ പുനരുത്ഥാനം തന്നെയാണ്. നവീകരിക്കല്‍ തന്നെയാണ്. എന്നാലും ഇത് ശിഷ്യന്മാര്‍ക്ക് ബോധ്യപ്പെട്ടത് യേശുവിന്‍റെ ഉത്ഥാനത്തോടുകൂടി മാത്രമായിരുന്നു.

ഉത്ഥാനം എഴുന്നേല്‍പ്പാണ്. മോശ സര്‍പ്പത്തെ ഉയര്‍ത്തിയപോലുള്ള ഒരെഴുന്നേല്‍പ്പ്. എന്തില്‍ നിന്നുള്ള എഴുന്നേല്‍പ്പാണിത് ?. അവിടെയാണ് യേശുവിന്‍റെ ഉത്ഥാനത്തിന്‍റെ കാലിക പ്രസക്തി കുടികൊളളുന്നത്. പീഡനങ്ങള്‍ ഏറ്റെടുത്തു. പുച്ഛിച്ചവരെ വെറുത്തില്ല. പകരം അവര്‍ നല്കിയ വേദനകളും മുറിപ്പാടുകളുമായി യേശു മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. പീഡനകാലവും അതിന്‍റെ സമാപ്തിയായ ഉത്ഥാനവും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചിലതുണ്ട്. അത് കുരിശിന്‍റെ ജീവിതമാണ്. പ്രത്യാശയുടെ അടയാളപ്പെടുത്തലാണ്. കുരിശിനും രക്ഷകനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കുരിശില്ലാതെ രക്ഷകനില്ല. അഥവാ യഥാര്‍ഥ രക്ഷയോടൊപ്പം കുരിശിന്‍റെ സാന്നിധ്യമുണ്ട്. മുറിപ്പാടുകളും അടയാളപ്പെടുത്തലുകളുമുണ്ട്.

വെളിപാട് പുസ്തകത്തിന്‍റെ ആരംഭത്തില്‍ കേള്‍ക്കുന്നതുപോലെ (1 വെളിപാട് 1:7) അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെപ്രതി മാറത്തടിച്ചു നിലവിളിക്കുന്ന ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ഈ ദര്‍ശനത്തിനാണ് നമ്മള്‍ കാത്തിരിക്കുന്നത്. അതാണ് വിശ്വാസപൂര്‍ണമായ ജീവിതത്തിന്‍റെ സാഫല്യം. നിക്കദേമൂസും പറയുന്നുണ്ട്, മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടണമെന്ന്. കുരിശിനോടുകൂടിയുള്ള ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കുന്ന വെളിച്ചം, അതാണ് ഈസ്റ്ററിന്‍റെ സന്ദേശം. മുറിപ്പാടുകളും കുരിശു തകര്‍ത്ത പാര്‍ശ്വവും ബോധ്യപ്പെടുത്തുന്ന വെളിച്ചമാണ് നമ്മള്‍ കാണേണ്ടത്. ആ വെളിച്ചത്തിലൂടെ ഭൂമിയെ നോക്കിക്കാണുക. ചുറ്റുപാടുകളെ ദര്‍ശിക്കുക. അപ്പോള്‍ സഹനത്തിന്റെ അധ്യായങ്ങള്‍ വായിച്ചെടുക്കാനാകും. നിന്ദിക്കുന്നവരോടു പൊറുക്കാനാകും. ഉത്ഥിതനായ യേശുവിന്‍റെ മുറിപ്പാടുകളില്‍നിന്ന് വരുന്ന വെളിച്ചം നമ്മളോടു പറയുന്നത് ഈ വിശുദ്ധ രഹസ്യമാണ്.

നാട് അശാന്തിയുടെ പിടിയിലാണ്. അകാരണമായി ദുരിതമനുഭവിക്കുന്നവര്‍. പീഡനമനുഭവിക്കുന്നവര്‍ വര്‍ധിച്ചുവരുന്നു. എല്ലാവര്‍ക്കും ഒരുമിച്ചു വസിക്കുവാന്‍ ഇടമുണ്ടായിരുന്നിട്ടും അഭയാര്‍ഥികളായി, നിസ്വരായി വിലപിക്കുവാന്‍ ഒരു വിഭാഗം ജനത വിധിക്കപ്പെടുന്നു. ജാതിയുടെയും മതത്തിന്‍റെയും പേരിലും പുതുതായി രൂപപ്പെടുത്തിയിരിക്കുന്ന കണ്ടെത്തലുകളുടെ പേരിലും നമ്മുടെ നാട്ടിലും മനുഷ്യന്‍ മനുഷ്യനെ പീഡിപ്പിക്കുന്നു. അധികാരികള്‍ തങ്ങള്‍ക്കു ലഭിച്ച അധികാരങ്ങള്‍കൊണ്ട് ആഞ്ഞടിക്കുമ്പോള്‍ പ്രജകളില്‍ മുറിപ്പാടുകളാണ് ഉണ്ടാകുന്നത്. പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം പലരുടേയും ജീവിതപ്രതീക്ഷകളെയാണ് തല്ലിത്തകര്‍ത്തത്.

ഈ ഈസ്റ്ററിന്‍റെ വെളിച്ചം, ഉത്ഥിതനായി യേശു ഏറ്റെടുത്ത മുറിവുകളില്‍നിന്നുള്ള വെളിച്ചം, പീഡിതജനവിഭാഗത്തിന് സ്വസ്ഥത നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അധികാരം സ്വാര്‍ഥതയ്ക്കുവേണ്ടിയും ജീവിതം സ്വന്തം സുഖം തേടുമ്പോഴും നമ്മള്‍ എവിടെയോ വീണുപോകുന്നു. മുറിവുകളേറ്റെടുക്കുവാന്‍ തയാറാകുകയും പ്രത്യേകിച്ച് അയല്‍ക്കാരനുവേണ്ടി മുറിപ്പെടുകയും ചെയ്യുന്നിടത്ത് നാം ഉത്ഥാനവഴികളിലാണ്. കഷ്ടപ്പെടുന്നവനും നീതി നിഷേധിക്കപ്പെടുന്നവനും ഉയിര്‍പ്പിന്‍റെ വഴികളിലെത്താന്‍ ജീവിതത്തിന്‍റെമുറിവുകളേറ്റെടുത്ത് ഉയിര്‍ത്തുണരാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.

ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍
(ആലപ്പുഴ രൂപത സഹായമെത്രാന്‍)