ഈസ്റ്ററും മുട്ടയും മുയലും
ഇത്തവണത്തെ ഈസ്റ്റർ പതിവിലും നേരത്തെയാണ്. ചില വർഷങ്ങളിൽ വൈകിയും വരാറുണ്ട്. ഈസ്റ്റർ ആചാരങ്ങൾ പല നാട്ടിലും പല തരത്തിലാണ് ആഘോഷിക്കുന്നത്.

കൊടുംതണുപ്പുകാലത്തിനുശേഷം വസന്തകാലവരവേൽപ്പിന്‍റെ സമയംകൂടിയാണിത്. ഈ സമയത്തു സ്കൂളിനും മറ്റും ചെറിയ ഇടവേളയുണ്ട്. അതാണ് സ്പ്രിംഗ് ബ്രേക്ക്. ഈ സമയത്താണ് ഈസ്റ്റർ ആഘോഷവും. ഇപ്പോഴാണ് മുയലുകൾ പുല്ലിനിടയിൽനിന്ന് തലപൊക്കുന്നത്. മഞ്ഞിലും തണപ്പിൽനിന്നുമെല്ലാം ഒളിച്ചിരുന്ന മുയലുകൾ കുഞ്ഞുങ്ങളുമായി പുറത്തേക്കിറങ്ങുന്ന സമയമാണിത്. ഈ സമയം മുയലുകൾ ഒരു നാടൻകലാ പ്രതീകമായി കരുതുന്ന നാടുകളും ഉണ്ട്.

ജർമനിയിലെ ലൂഥറൻകാരുടെ ഇടയിലാണ് ആദ്യം മുയലും മുട്ടയും ബന്ധപ്പെട്ട കഥകളിറങ്ങിയത്. മുട്ട പുനർജനനത്തിന്‍റെ പ്രതീകമായതിനാൽ യേശുവിന്‍റെ പുനരുത്ഥാനവുമായി ബന്ധിപ്പിക്കപ്പെട്ടുവെന്നുവേണം വിചാരിക്കാൻ.പടിഞ്ഞാറൻ നാടുകളിൽ ക്രിസ്മസിനു സാന്താക്ലോസ് വന്ന് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു എന്നു പറയുന്നതുപോലെ ഈസ്റ്ററിന് കുട്ടികൾക്ക് മുയലുകൾവന്ന് ചോക്ലേറ്റുകളും മറ്റും മുട്ടകളിൽ നിറച്ചുകൊടുക്കുന്നു എന്ന് ഒരു വിശ്വാസമുണ്ട്.

സെന്‍റ് നിക്കോളാസാണ് പിന്നീട് സാന്താക്ലോസ് ആയി മാറിയത്. എന്നാൽ മുയലുകൾക്ക് അങ്ങനെയൊന്നും പറയാനില്ല. ഈസ്റ്റർ ആയാലും ക്രിസ്മസ് ആയാലും കുട്ടികൾക്ക് ഒരു രസം. ഇംഗ്ലണ്ടിൽ പതിനാറാം നൂറ്റാണ്ടിൽ ഈസ്റ്റർദിനത്തിൽ പള്ളികളിൽ മാവും പഞ്ചസാരയും ചേർത്ത ഈസ്റ്റർ മുട്ടകൾ വിതരണംചെയ്യുമായിരുന്നു. അതിന്മേൽ ഈസ്റ്റർ സന്ദേശവും കാണും. നോന്പുകാലമായാൽ മുട്ടകൾ ഉപയോഗിക്കാറില്ല. അതുകൊണ്ട് അവിടത്തെ കോഴിക്കർഷകർ ഇവയെല്ലാം സൂക്ഷിച്ചുവച്ച് ഈസ്റ്റർദിനത്തിൽ പള്ളിയിൽ കൊണ്ടുവന്ന് പ്രാർഥിച്ച ് വിതരണംചെയ്യും. ഇവ പുഴുങ്ങിയതും ഉണക്കിയെടുത്തതും ആയിരുന്നു. പിന്നെ ഇവർ അതിന് ഭംഗികൂട്ടാനായി ചായം പൂശിയും മറ്റുതരത്തിലുമാക്കുമായിരുന്നു. മുട്ട വിതരണംചെയ്യുന്ന പതിവ് ഇന്ത്യക്കാരുടെ ഇടയിൽ ഇപ്പോഴും ഇല്ല. എന്നാൽ, ഏറെ വൈകാതെ ഇവിടെയും എത്തും എന്നു പ്രതീക്ഷിക്കുന്നു.

മറ്റുനാടുകളിൽ പണ്ട് മുട്ടകൾ കുറെ ഏറെ ആയാൽ അവ പുഴുങ്ങിയും ഉണക്കിയും മാറ്റിവയ്ക്കും. തന്നെയുമല്ല മുട്ടകൾ നല്ല കടുംചായയിൽ മുക്കിയും ചുവന്ന കളറിലും മുക്കിയാണ് സൂക്ഷിക്കാറ്. ഇത് ക്രിസ്തുവിനെ ഉപദ്രവിച്ച അവസരത്തിലെ രക്തക്കറയെ ഓർമിപ്പിക്കുന്ന ഒന്നായി കരുതുന്നു. പിന്നെ ഇതിനും പുറമേ ഭംഗികൂട്ടാൻ പൂക്കൾ വരച്ചും നിറങ്ങൾ മാറ്റിയും വളരെ ആകർഷകമാക്കിത്തീർക്കും.
ഈസ്റ്റർ മുട്ടകൾ കഴിക്കാൻ മാത്രമല്ല, ഇവവച്ച് ധാരാളം കളികളും ഇപ്പോൾ അമേരിക്കയിലും മറ്റു നാടുകളിലും കാണാം. ഈസ്റ്റർ മുട്ടകൾ കൊണ്ടുവന്ന് ഒരു കുന്നിൻചെരുവിൽ താഴേക്ക് ഉരുട്ടും. ഏറ്റവും കൂടുതൽ മുട്ടകൾ പൊട്ടാതെ എത്തിക്കുന്ന വ്യക്തിക്കായിരിക്കും സമ്മാനം. മുതിർന്നവർക്കു മാത്രമല്ല കുട്ടികൾക്കും പറ്റിയ കളികളും ഉണ്ട്. കുട്ടികൾ കാണാതെ അവരുടെ വീട്ടുമുറ്റത്തും തൊടിയിലും നല്ല ഭംഗിയുള്ള മുട്ടകൾ പലയിടങ്ങളിൽ ഒളിച്ചുവയ്ക്കും. കളിതുടങ്ങുന്പോൾ ഓരോ കുട്ടിക്കും മുട്ട പെറുക്കിയെടുക്കാൻ ഓരോ കുട്ട കൈയിൽ കൊടുക്കും. നിശ്ചിത സമയത്തിനുള്ളിൽ കുടുതൽ മുട്ട പെറുക്കാൻ പറ്റുന്നവർക്ക ്സമ്മാനം. ഇതിന് ഈസ്റ്റർ എഗ്ഗ് ഹണ്ട് എന്നു പറയും. ഇംഗ്ലണ്ടിലും ജർമനിയിലും അവരുടേതായ കളികളുണ്ട്.

അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ്ഹൗസിൽ കുട്ടികൾക്കായി എല്ലാവർഷവും ഒരു മുട്ടപ്പാർട്ടി നടത്താറുണ്ട്. ഇതിന് ഈസ്റ്റർ എഗ്ഗ് റോൾ പാർട്ടി എന്നാണ് പറയാറുള്ളത്. മുട്ടകൊണ്ടുള്ള പലതരം കളികൾ ബൾഗേറിയ, ഹംഗറി, ക്രൊയേഷ്യ, ലിത്വാനിയ, ലബനൻ, റൊമാനിയ, റഷ്യ എന്നിവിടങ്ങളിൽ ഒരു ഈസ്റ്റർ ആചാരമായി മാറിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ക്രിസ്മസിന് വീട് അലങ്കരിക്കുന്നതുപോലെ മുട്ടകൾ കൊണ്ട് മാലയും റീത്തും ഉണ്ടാക്കാറുണ്ട്. അതുപോലെ ഈസ്റ്റർ ആശംസകൾ അയയ്ക്കുന്നത് മുട്ടകളുടെയും മുയലുകളുടെയും പടത്തോടുകൂടിയാണ്. അങ്ങനെ ഓരോ വർഷം കഴിയുംതോറും പുതിയ മാറ്റങ്ങളും വരുന്നുണ്ട്. ഇപ്പോൾ ഈസ്റ്റർ എന്നു കേൾക്കുന്പോൾത്തന്നെ മുയലിന്‍റെയും മുട്ടകളുടെയും രൂപങ്ങളാണ് മനസിൽ തെളിയുന്നത്.

മറ്റു നാടുകളെ അനുകരിച്ച് കേരളത്തിലുള്ള ചില പള്ളികളിൽ ഈസ്റ്റർ തിരുക്കർമങ്ങൾക്കുശേഷം മുട്ട പുഴുങ്ങിയത് വെഞ്ചരിച്ച് വിതരണംചെയ്യാറുണ്ട്. 1873ലാണ് ബ്രിട്ടനിൽ ആദ്യത്തെ ചോക്ലേറ്റ് മുട്ട ഉണ്ടാക്കി വിറ്റത്. ഇപ്പോൾ ഇവിടത്തെ ചില ബേക്കറികളിൽ മുയലിന്‍റെ ആകൃതിയിലുള്ള കേക്കും ചോക്ലേറ്റ് നിറച്ച മുട്ടകളും കുരിശുപതിച്ച ബണ്ണും വിൽക്കുന്നുണ്ട്. പുറംരാജ്യങ്ങളിലെ പൊതുസ്ഥലത്ത്, അതായത് ഷോപ്പിംഗ് മാളുകളുടെ മുന്നിൽ ജനങ്ങൾക്ക് കണ്ട് ആസ്വദിക്കാൻ ചോക്ലേറ്റ് മുട്ട ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്‍റെ തൂക്കം 7200 കിലോഗ്രാം ആണെന്നു പറയുന്നു. ഇത് 2011ലെ ഈസ്റ്റർ സമയത്തായിരുന്നു. ഇതുപോലെ ടണ്‍ കണക്കിന് തൂക്കംവരുന്ന ചോക്ലേറ്റ് മുട്ട അർജന്‍റീനയിലും ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ പലയിടത്തും ഉണ്ടാക്കിയതായും ചിലയിടത്ത് മുട്ടയുടെ പണി തീരുംമുന്പ് അലിഞ്ഞുതുടങ്ങിയ കഥകളും കേട്ടിട്ടുണ്ട്. അങ്ങനെ ഓരോ വർഷം കഴിയുംതോറും പുതിയ പരീക്ഷണങ്ങൾ നടക്കട്ടെ എന്നുവേണം പ്രാർഥിക്കാൻ.

ഓമന ജേക്കബ്