അഞ്ജുവിന്‍റെ മാതാപിതാക്കൾക്ക്
ഭാര്യയും ഭർത്താവുംകൂടിയാണ് എന്നെ കാണാൻ വന്നത്. രണ്ട് മക്കളാണവർക്ക്. മൂത്ത കുട്ടി ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നു, രണ്ടാമത്തവൾ ആറാം ക്ലാസിലാണ്. ഭാര്യാഭർത്താക്കന്മാരായ അവരിരുവരും പന്ത്രണ്ടു വർഷമായി ദുബായിലാണ്. ജോയി എന്ന അയാൾ അക്കൗണ്ടന്‍റായും സാലി എന്ന അയാളുടെ ഭാര്യ നഴ്സായും ജോലി ചെയ്യുന്നു. അവർ സംസാരിച്ചുതുടങ്ങി. മക്കളാണ് വിഷയം. പ്രത്യേകിച്ച് മൂത്ത കുട്ടി. എട്ടാം ക്ലാസ്വരെ വളരെ നന്നായി പഠിച്ചുവന്നിരുന്ന അവൾ വളരെ പെട്ടെന്നാണ് അക്കാര്യത്തിലും പിന്നീട് പല കാര്യങ്ങളിലും പിന്നോക്കം പോകാൻ തുടങ്ങിയത്.

അഞ്ജു എന്നാണവളുടെ പേര്. അവളെ പഠിപ്പിക്കുന്ന ടീച്ചർമാർക്കും അവളുടെ മാതാപിതാക്കൾക്കും അഞ്ജുവിൽ സംഭവിച്ച ഈയൊരു മാറ്റത്തിന് കാരണം കണ്ടെത്താൻ കഴിയുന്നില്ല. മാതാപിതാക്കളായ ജോയിയും സാലിയും ഇക്കാര്യത്തെപ്രതി ഇപ്പോൾ വലിയ വിഷമത്തിലാണ്. അഞ്ജുവിന്‍റെ ഇളയവൾ അനിത മിടുക്കിയാണ്, മിടുക്കിയെന്ന് പറഞ്ഞാൽ പോരാ മിടുമിടുക്കിയാണ്. പാഠ്യവിഷയങ്ങളിലും പാഠ്യേതരവിഷയങ്ങളിലും ഒരുപോലെ മികവു കാട്ടിയിരുന്ന അവളെ പുകഴ്ത്തുന്നതിൽ ജോയിയും സാലിയും അതീവ ശ്രദ്ധാലുക്കളായിരുന്നു.

അനുജത്തിയെപ്പോലെ പാഠ്യേതരവിഷയങ്ങളിൽ മുന്പിലല്ലാതിരുന്ന അഞ്ജു പഠനത്തിലെങ്കിലും എപ്പോഴും മുന്പിലായിരിക്കുന്നതിനായി മാതാപിതാക്കൾ ഇരുവരും അവളെ എപ്പോഴും അക്കാര്യത്തെ സംബന്ധിച്ച് ഓർമ്മപ്പെടുത്തിയിരുന്നു. ആ ദിനങ്ങളിൽ അഞ്ജു വേണ്ടത്ര ഉറങ്ങാതെപോലും കുത്തിയിരുന്ന് പഠിക്കുമായിരുന്നു. അത്തരത്തിലുള്ള ഏതൊക്കെയോ ദിനങ്ങളിലാണ് പെട്ടെന്നവൾ മൗനിയായതും പഠനത്തിലും ഇതര കാര്യങ്ങളിലും ഏറെ പിന്നോക്കം പോയതും. ഇനി കാര്യത്തിലേക്ക് വരാം. നാല്പത് കുട്ടികളുണ്ടായിരുന്ന ക്ലാസിൽ അഞ്ജു പഠനത്തിൽ എപ്പോഴും മുന്നിൽതന്നെയായിരുന്നു. പക്ഷേ, ആ വർഷത്തെ പരീക്ഷയ്ക്ക് മാർക്കിന്‍റെ കാര്യത്തിൽ തന്നെക്കാൾ തന്‍റെ ക്ലാസിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ മുന്പിൽ കയറിയിരിക്കുന്നു എന്ന കാര്യം അവൾ മനസിലാക്കി. ഒന്നാം റാങ്കിൽനിന്ന് അവൾ അങ്ങനെ മൂന്നാം റാങ്കിലേക്ക് പോവുകയും ചെയ്തു. തന്‍റെ പപ്പയുടെയും മമ്മിയുടെയും ടീച്ചർമാരുടെയും അനുജത്തിയുടെയും മുന്പിൽ താൻ തരംതാഴ്ത്തപ്പെട്ടേക്കുമോ എന്ന ചിന്ത ആ കൊച്ചു മനസിനെ ഭയപ്പെടുത്തി. ആ ഭയചിന്ത പിന്നീടവളെ നിരുന്മേഷവതിയും മൗനിയുമാക്കി എന്നതാണ് സത്യം.

വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്ക് ലക്ഷ്യബോധവും ആരോഗ്യകരമായ മാത്സര്യബുദ്ധിയും ഉണ്ടാകേണ്ടതാണ്. അത്തരമൊരു മനോഭാവത്തിലേക്ക് അവരെ നയിക്കുന്നതിൽ മുഖ്യപങ്ക് അവരുടെ മാതാപിതാക്കൾക്കുതന്നെയാണ്. എന്നാൽ മക്കളുടെ ജീവിതത്തെ തകർത്തുകളയാൻ ഇടയാക്കിയേക്കാവുന്ന വാശിയിലേക്കും അനാരോഗ്യകരമായ മാത്സര്യചിന്തയിലേക്കും അവരെ നയിക്കുന്നത് പിന്നീടവരെ മാനസികരോഗികളാക്കുവാനേ സഹായിക്കൂ എന്നറിയുക.
കുട്ടികൾ വളരണം, വാനോളം വളരണം. പക്ഷേ തന്‍റെ സഹപാഠികളിൽ ഒരാളും ഒരു കാര്യത്തിലും തന്നെക്കാൾ ഒരുപടിപോലും മുന്നിൽ കയറരുതെന്നും അങ്ങനെ സംഭവിച്ചാൽ അത് തന്‍റെ പരാജയമാണെന്നുംമറ്റും കുട്ടികൾ ചിന്തിക്കുന്നതിലേക്ക് അവരെ നയിക്കാൻ പക്വതയില്ലാത്ത മാതാപിതാക്കളും മറ്റും സാഹചര്യം ഒരുക്കിയാൽ ഭാവിയിൽ നമ്മുടെ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും മാനസികരോഗികളായ കുട്ടികളുടെ എണ്ണം കൂടുകതന്നെ ചെയ്യും.

സിറിയക് കോട്ടയിൽ