ക്ലേശമകറ്റാൻ ഒരു ബീർബൽ കഥ
ഓരോ ദിവസവും നിരവധി സന്ദർശകരുണ്ടായിരുന്ന ഒരു സന്യാസി. ആളുകളുടെ സങ്കടങ്ങൾ കേൾക്കുന്നതിലും അവയ്ക്കു പരിഹാരം നിർദേശിക്കുന്നതിലും അദ്ദേഹം സമർഥനായിരുന്നു. എങ്കിലും പലപ്പോഴും അദ്ദേഹത്തിന്‍റെ ഉപദേശം ഫലം കണ്ടില്ല. എന്നുമാത്രമല്ല, അവരിൽ പലർക്കും സംസാരിക്കുവാനുണ്ടായിരുന്നത് അവരുടെ മുൻകാല ദുഃഖങ്ങളായിരുന്നു.

അവരിലൊരാൾ വീണ്ടും സന്യാസിയെ കാണുവാനെത്തി. അയാൾക്കു പറയുവാനുണ്ടായിരുന്നതു സന്യാസിയുമായി മുൻപു സംസാരിച്ചിട്ടുള്ള കാര്യങ്ങളായിരുന്നു. അയാൾ ആവർത്തിച്ച കഥ സന്യാസി ക്ഷമാപൂർവം കേട്ടിരുന്നു. അയാൾ തന്‍റെ കഥ അവസാനിപ്പിച്ചപ്പോൾ ക്ഷമാപണത്തോടെ സന്യാസി ഒരു ഫലിതം പറഞ്ഞു.

അപ്പോൾ അയാൾ കുടുകുടെ ചിരിച്ചു. അല്പസമയത്തെ മൗനത്തിനു ശേഷം സന്യാസി മുൻപു പറഞ്ഞ ഫലിതം ആവർത്തിച്ചു. അപ്പോഴും അയാൾ ചിരിച്ചു. എന്നാൽ, ആ ചിരി അത്ര സ്വാഭാവികമല്ലായിരുന്നു.

അല്പം സമയം മൗനം പാലിച്ചതിനുശേഷം സന്യാസി അതേ തമാശതന്നെ വീണ്ടും പറഞ്ഞു. അപ്പോൾ അയാൾ ചിരിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ഇക്കാര്യം അയാളുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടു സന്യാസി പറഞ്ഞു:

ഒരേ തമാശതന്നെ വീണ്ടും വീണ്ടും വീണ്ടും അടുപ്പിച്ചു കേട്ടാൽ നമുക്കു ചിരിക്കാൻ സാധിക്കില്ല. അപ്പോൾപ്പിന്നെ ഒരേ സങ്കടം വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു നാം എന്തിനു കരയണം?
സന്യാസി ചോദിച്ച ഈ ചോദ്യത്തിൽ അല്പം യുക്തിയില്ലാതില്ല. എങ്കിൽപ്പോലും ആരെങ്കിലും അവരുടെ സങ്കടങ്ങൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നാൽ അവരെ നമുക്കു കുറ്റം പറയാനാവില്ല. കാരണം, നമ്മുടെ ദുഃഖം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്പോൾ ചിലപ്പോൾ നമുക്ക് അല്പം ആശ്വാസം ലഭിച്ചേക്കാം.

എന്നാൽ സന്യാസി സൂചിപ്പിച്ചതുപോലെ, നാം നമ്മുടെ കദനകഥകൾ എപ്പോഴും ആവർത്തിക്കേണ്ടതുണ്ടോ? അതിനുപകരം അവയ്ക്കു ന്യായമായ പ്രതിവിധി കണ്ടെത്തുവാൻ ശ്രമിക്കുകയല്ലേ വേണ്ടത്? നാം മനസുവച്ചാൽ നമ്മുടെ ദുഃഖങ്ങൾക്കു പലപ്പോഴും പരിഹാരം കണ്ടെത്തുവാൻ സാധിച്ചെന്നിരിക്കും. അതുപോലെ, മറ്റുള്ളവരുടെ ദുഃഖങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ നമുക്ക് അവരെ സഹായിക്കാനും സാധിക്കും.

അക്ബർ ചക്രവർത്തിയെയും അദ്ദേഹത്തിന്‍റെ സന്തതസഹചാരിയായിരുന്ന ബീർബലിനെയും കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കൽ ചക്രവർത്തി ഒരു ദീർഘദൂരയാത്ര പോവുകയായിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ ബീർബലും മറ്റ് ഒട്ടേറെ സേവകരുമുണ്ടായിരുന്നു.

നല്ല ചൂടുള്ള ദിവസമായിരുന്നു. കുറെ ദൂരം യാത്ര കഴിഞ്ഞപ്പോൾ ചക്രവർത്തി ക്ഷീണിതനായി. അപ്പോൾ അദ്ദേഹം കൂടെ ഉണ്ടായിരുന്നവരോടു ചോദിച്ചു: ഈ യാത്രയുടെ ദൂരം കുറയ്ക്കുവാൻ എന്തെങ്കിലും വഴിയുണ്ടോ?

ചക്രവർത്തിയുടെ സേവകർ പരസ്പരം നോക്കി. അവരുടെ ലക്ഷ്യസ്ഥാനത്തേക്കു വേറെ ഏതെങ്കിലും കുറുക്കുവഴിയുണ്ടോ എന്ന് അവർക്കറിയില്ലായിരുന്നു. എന്തുപറയണമെന്നറിയാതെ അവർ പകച്ചുനിന്നപ്പോൾ ബീർബൽ പറഞ്ഞു: ഞാൻ ഈ യാത്രയുടെ ദൂരം കുറച്ചുതരാം.

ബീർബലിന്‍റെ വാക്കുകൾ കേട്ട എല്ലാവരും അദ്ഭുതപ്പെട്ടു. ചക്രവർത്തി ഉടനെ ചോദിച്ചു: യാത്രയുടെ ദൂരം കുറയ്ക്കാമെന്നു പറഞ്ഞതു സാധിക്കുന്ന കാര്യമാണോ? അപ്പോൾ ബീർബൽ പറഞ്ഞു: തീർച്ചയായും ഈ യാത്രയുടെ ദൂരം ഞാൻ കുറച്ചുതരാം. അതിനു മുൻപ് ഞാൻ പറയുന്ന കഥ അങ്ങ് ശ്രദ്ധിക്കൂ.

ബീർബൽ ഉടനെതന്നെ സരസമായ ഭാഷയിൽ ഒരു കഥ പറയുവാൻ തുടങ്ങി. കഥയ്ക്കു കഴന്പുണ്ടായിരുന്നതുകൊണ്ടും കഥ പറഞ്ഞതു ബീർബൽ ആയിരുന്നതുകൊണ്ടും ചക്രവർത്തി ആ കഥ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നു. അതിനിടയിൽ അവർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരുന്നു.
ഇത്ര പെട്ടെന്നു നാം സ്ഥലത്തെത്തിയോ? ചക്രവർത്തി അദ്ഭുതസബ്‌ധനായി ചോദിച്ചു. അപ്പോൾ ബീർബൽ പറഞ്ഞു: യാത്രയുടെ ദൂരം കുറയ്ക്കുവാനല്ലേ അങ്ങ് ആവശ്യപ്പെട്ടത്? അതു ഞാൻ കുറച്ചുതന്നു.

ബീർബൽ എങ്ങനെയായിരുന്നു യാത്രയുടെ ദൂരം കുറച്ചത്? യാത്രയുടെ വിരസത അകറ്റുവാനായി രസകരമായ ഒരു കഥ സരസമായ ഭാഷയിൽ ബീർബൽ അവതരിപ്പിച്ചു. ആ കഥ കേട്ടുകൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. തന്മൂലം, യാത്രയുടെ ദൂരം വളരെ കുറഞ്ഞതായി ചക്രവർത്തിക്കു തോന്നി. അതാണു യഥാർഥത്തിൽ സംഭവിച്ചത്.

ചക്രവർത്തിയുടെ യാത്രയുടെ ദൂരം ബീർബൽ കുറച്ചുകൊടുത്തതുപോലെ, മറ്റുള്ളവരുടെ ജീവിതയാത്രയിൽ അവരുടെ വിരസത അകറ്റാനും അവരുടെ ദുഃഖങ്ങളുടെ കാഠിന്യം കുറച്ചുകൊടുക്കുവാനും നമുക്കു സാധിക്കുമെന്നതാണ് വസ്തുത. നമ്മുടെ കരുണാമയമായ വാക്കും സ്നേഹപൂർണമായ പ്രവൃത്തിയും ഹൃദയപൂർവമുള്ള സേവനവും മറ്റുള്ളവരുടെ ഹൃദയം തണുപ്പിക്കും എന്നതു നാം മറക്കരുത്. അവ വഴിയായി ദുഃഖദുരിതങ്ങൾക്കിടയിലും അവരുടെ ജീവിതയാത്ര കൂടുതൽ എളുപ്പമായിത്തീരുക തന്നെ ചെയ്യും.

നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളുണ്ടാകുന്പോൾ നമ്മെ സഹായിക്കുവാനായി പലരും പലപ്പോഴും മുന്നോട്ടുവരാറുണ്ട്. അങ്ങനെ നമ്മെ സഹായിക്കുവാൻ മറ്റുള്ളവർ മുന്നോട്ടുവരുന്നതു കൊണ്ടാണല്ലോ നമ്മുടെ ക്ലേശപൂർണമായ ജീവിതയാത്ര കുറെയെങ്കിലും സന്തോഷപൂർണമായി മാറുന്നത്.

മറ്റുള്ളവർ നമ്മെ സഹായിക്കുന്നതു പോലെ നാമും മറ്റുള്ളവരെ സഹായിക്കുവാൻ ശ്രമിച്ചാൽ അതുവഴിയായി അവരുടെ ജീവിതം ഏറെ സന്തോഷപൂർണമായി മാറും. അതു മാത്രമല്ല, നാം മറ്റുള്ളവരെ സഹായിക്കുന്നതു വഴി നമ്മുടെ ജീവിതയാത്രയും കൂടുതൽ സന്തോഷപൂർണമായി മാറും എന്നതും എപ്പോഴും നമ്മുടെ ഓർമയിലിരിക്കട്ടെ.