പല്ലിറുമ്മണ്ട പണിയാകും
ബ്രക്സിസം എന്നാൽ അമിതമായ പല്ലുകടി അല്ലെങ്കിൽ അസാധാരണമായ പല്ലുകടി എന്നണ് അർഥമാക്കുന്നത്. ഭക്ഷണം അരച്ചു കഴിക്കാൻ പല്ലുകൾ ആവശ്യമാണെന്ന് അറിയാമല്ലോ. അത്തരത്തിൽ ഉള്ള പല്ലുകടി ആവശ്യമായ പല്ലുകടി ആയി കണക്കാക്കാം. എന്നാൽ ബ്രക്സിസം ഒരു പാരാഫാഷണൽ ആക്ടിവിറ്റി ആണ്. അതായത് വായയുടെയും നാക്കിന്‍റെയും താടിയെല്ലിന്‍റെയും ആവശ്യമല്ലാത്ത പ്രവർത്തനം ശീലമായി മാറുന്ന അവസ്ഥയാണ് ബ്രക്സിസം
പഠനങ്ങളിൽ എട്ടുമുതൽ 31 ശതമാനം വരെ ഇത് കണ്ടുവരുന്നു. ഈ കാലഘട്ടത്തിൽ ഇതിന്‍റെ ശതമാനം കൂടി വരുന്നതായി കാണുന്നു. ബ്രക്സിസത്തിന്‍റെ കാരണം പൂർണമായും വ്യക്തമല്ല. എങ്കിലും ഇത് വിവിധ കാരണങ്ങളാൽ കൂടി ചേരുന്പോൾ ഉണ്ടാകുന്നതാണ് എന്നാണ് നിഗമനം.

പല്ലുകൾ റെസ്റ്റ് പൊസിഷനിൽ ആണ് നിൽക്കുന്നത്. സംസാരിക്കുന്പോൾ ചില സമയത്തു പല്ലുകൾ കൂട്ടി ഉള്ള സ്വരം വേണ്ടിവരാം. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ബ്രക്സിസം ഒരു പ്രത്യേക കാരണത്താൽ ഉണ്ടാകുന്നതല്ല എന്നതിനാൽ പല കാരണങ്ങളും കൂടി ചിന്തിക്കണം. ഇതിൽ പ്രധാനം മാനസിക പിരിമുറുക്കമാണ്. ആധുനിക ജീവിത സംസ്കാരത്തിൽ ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാന്പത്തിക പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, കുട്ടികളിൽ പരീക്ഷക്കാല സമ്മർദം എന്നിവയെല്ലാം ഇതിന് അനുബന്ധ കാരണങ്ങളായി കൂട്ടാം.

രാത്രിയിൽ ആണ് പല്ലിറുമ്മൽ കൂടുതൽ കാണുന്നത്. പല്ലു കടിക്കുന്ന വ്യക്തി ഇത് അറിയുന്നില്ല. അടുത്തു കിടക്കുന്ന ആൾ ഉണർന്നിരിക്കുന്ന അവസ്ഥയാണ് എങ്കിൽ അസ്വാഭാവികയും ശക്തവുമായ പല്ലുകടി കേൾക്കുവാൻ സാധിക്കും. സ്ത്രീകളിലാണ് പകൽ സമയ പല്ലിറുമ്മൽ കൂടുതൽ കാണുന്നത്. രാത്രികാലങ്ങളിലെ പല്ലിറുമ്മൽ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്നു.

സൂചനകൾ

ഭൂരിഭാഗം ആളുകളും ഈ പ്രശ്നം ഉണ്ട് എന്ന് സ്വയം തിരിച്ചറിയുവാൻ സാധിക്കാത്തവർ ആണ്.
പല്ലുകളുടെ അമിതമായ തേയ്മാനം, ഉപരിതലം തേഞ്ഞു കാണുന്നത്, പല്ലും മോണകളും ചേരുന്ന സ്ഥലത്ത് വെട്ടുകൾ ഉണ്ടാകുന്നത്, പല്ലു പൊട്ടുക, ഫില്ലിംഗ് സ്ഥിരമായി പൊട്ടിപ്പോവുക, ക്രൗണ്‍ ഉൗരിവരുന്നത്. തണുത്തത് ഉപയോഗിക്കുന്പോൾ ഉള്ള പുളിപ്പ്. മോണവീക്കം, പല്ലിന്‍റെ ഇളക്കം, ഉൾക്കവിളിൽ ഉള്ള കടി തുടങ്ങിയവ.

ചികിത്സ
* സൈക്കോളജിക്കൽ കൗണ്‍സലിംഗ്
* പുകവലി, മദ്യപാനം നിർത്തുക
* ദന്തചികിത്സകർ നൈറ്റ് ഗാർഡ് എന്ന ഉപാധി അളവെടുത്ത് ഉണ്ടാക്കിത്തരും. ഇത് പല്ലിന് കൂടുതൽ ബലം ഉണ്ടാകാതിരിക്കുവാനും പല്ലിറുമ്മുന്ന ശീലം ഇല്ലാതാക്കാനും സഹായിക്കും.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) ഫോണ്‍ 9447219903 .
തയാറാക്കിയത്: ടിജിബി