വിജയത്തിളക്കത്തിൽ പ്രണവ് മോഹൻലാൽ
താരപുത്രന്‍റെ അധികഭാരവുമായാണ് പ്രണവ് മോഹൻലാൽ ആദി എന്ന ചിത്രത്തിൽ നായകനായി പ്രേക്ഷകർക്കു മുന്നിലേക്കെത്തിയത്. എന്നാൽ ആദ്യ ചിത്രത്തിലൂടെതന്നെ താരപുത്രൻ എന്ന ലേബലിൽ നിന്നും മികച്ചൊരു നടനായും താരമായും മാറാൻ കഴിഞ്ഞതാണ് ഈ യുവതാരത്തിന്‍റെ മികവ്. ജിത്തു ജോസഫിന്‍റെ സംവിധാനത്തിൽ ആശീർവാദ് ഫിലിംസ് നിർമിച്ച് പ്രണവ് നായകനായ ആദിയുടെ ഹൈലൈറ്റ് പ്രണവിന്‍റെ പാർക്കൗർ പ്രകടനമായിരുന്നു. കെട്ടിടങ്ങളും മതിൽക്കെട്ടുകളും പാറക്കൂട്ടങ്ങളുമൊക്കെ നിമിഷനേരം കൊണ്ടു ചാടിമറിഞ്ഞ പ്രണവ് ആദ്യ ചിത്രം കൊണ്ടുതന്നെ മലയാള സിനിമയിൽ തനിക്കുള്ള ഇടം നേടിയെടുത്തു. ആദിയുടെ നൂറാം ദിന വിജയത്തിലെത്തിനിൽക്കുന്പോൾ രാമലീലയുടെ സംവിധായകൻ അരുണ്‍ ഗോപിയും ടോമിച്ചൻ മുളകുപാടവുമായി ചേർന്നു പുത്തൻ ദൃശ്യവിസ്മയം തീർക്കാൻ ഒരുങ്ങുകയാണ് പ്രണവ് മോഹൻലാൽ.

സിനിമയുടെ തിരക്കിൽ നിന്നും മാറി നടന്ന പ്രണവിന്‍റെ നായകനായുള്ള തുടക്കം ആരേയും അതിശയിപ്പിക്കും വിധമായിരുന്നു. പോയ വാരം ആദിയുടെ നൂറാം ദിന ആഘോഷം കൊച്ചി ഗോകുലം കണ്‍വൻഷൻ സെന്‍ററിൽ നടന്നപ്പോൾ അവിടെ മോഹൻലാൽ എന്ന അച്ഛന്‍റെ മകനായിട്ടല്ല, ഒരു തുടക്കക്കാരന്‍റെ എല്ലാ വിനയത്തോടും ആകാംക്ഷയോടുമാണ് പ്രണവ് എത്തിയത്. ‘രണ്ടര മണിക്കൂർ തിയറ്ററിൽ പോയിരുന്ന് ഈ മുഖം സഹിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി’ എന്നായിരുന്നു യുവതാരത്തിന്‍റെ വാക്കുകൾ. അതാകട്ടെ വേദിയിൽ ഒപ്പം നിന്ന മോഹൻലാലിനേയും അമ്മ സുചിത്രയേയും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു.

ആശിർവാദ് ഫിലിംസിന്‍റെ ബാനറിൽ ആന്‍റണി പെരുന്പാവൂർ നിർമ്മിച്ച് ദൃശ്യം, മെമ്മറീസ് എന്നി ഹിറ്റുകൾ സമ്മാനിച്ച ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി ഈ വർഷത്തെ ആദ്യത്തെ സൂപ്പർഹിറ്റാണ്. അതുകൊണ്ടു തന്നെ ചിത്രത്തിന്‍റെ നൂറാം ദിനാഘോഷത്തിൽ ആദിയുമായി ബന്ധപ്പെട്ട എല്ലാവർക്കും മോഹൻലാൽ തന്നെ നേരിട്ടു മൊമന്‍റോ കൊടുക്കാനായി വേദിയിലെത്തി. ചിത്രം മികച്ച വിജയം നേടിയ എല്ലാ തിയറ്റർ ഉടമകളേയും ആ വേദിയിൽ അംഗീകരിച്ചു. ഒപ്പം സിനിമാവഴിയിൽ പതിവില്ലാത്ത കാഴ്ചയ്ക്കും ആദിയുടെ നൂറാം ദിന ആഘോഷം സാക്ഷ്യം വഹിച്ചു. ആദി എന്ന ചിത്രവുമായി ബന്ധപ്പെട്ട ടെക്നീഷ്യൻമാരേയും ചെറുതും വലുതുമായി സിനിമയിൽ പ്രവർത്തിച്ച എല്ലാവരേയും മോഹൻലാൽ ആദരിച്ചു. അതിൽ ലൈറ്റ് ബോയ് മുതൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ സഹായകമായവർ വരെയുണ്ടായിരുന്നു. അവർക്കെല്ലാം മൊമന്‍റോ കൊടുക്കാനും ഒപ്പം നിന്നു ഫോട്ടോ എടുക്കാനും മോഹൻലാൽ മുഴുവൻ സമയവും ഉണ്ടായിരുന്നു.

ആദിയുടെ ആഘോഷത്തിൽ താരം പ്രണവായിരുന്നു. മോഹൻലാൽ, അമ്മ സുചിത്ര, സംവിധായകൻ ജിത്തു ജോസഫ്, നിർമാതാവ് ആന്‍റണി പെരുന്പാവൂർ തുടങ്ങിയവരും ചടങ്ങിലൊപ്പമെത്തി. സംവിധായകരായ സത്യൻ അന്തിക്കാട്, വൈശാഖ്, ശ്രീകുമാർ മേനോൻ, ചിത്രത്തിലെ താരങ്ങളായ സിദ്ധിഖ്,അനുശ്രീ, അതിഥി രവി തുടങ്ങിയ വലിയൊരു നിരയും ആശംസയുമായി എത്തിയിരുന്നു.

ആശീർവാദ് ഫിലിംസിന്‍റെ അടുത്ത മൂന്നു ബിഗ്ബജറ്റ് ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ചിംഗും ഇവിടെ നടന്നു. ശരീര വണ്ണം കുറച്ച് മീശവടിച്ച് മോഹൻലാൽ വ്യത്യസ്ത അപ്പിയറൻസിലെത്തുന്ന ഒടിയൻ, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തു മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുക്കുന്ന ലൂസിഫർ, പ്രയദർശൻ 100 കോടി ബജറ്റിൽ മൊഹൻലാലിനെ കുഞ്ഞാലിമരയ്ക്കാറായി വെള്ളിത്തിരയിലെത്തിക്കുന്ന മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രങ്ങളുടെ വിവരങ്ങളും കാണികളുടെ മുന്നിലേക്ക് ആശിർവാദ് ഫിലിംസ് എത്തിച്ചു. ബിഗ്ബജറ്റിൽ കോടികളുടെ വന്പൻ ബോക്സോഫീസ് ചരിത്രം സൃഷിടിക്കാനെത്തുകയാണ് മോഹൻലാൽ നായകനാകുന്ന ഈ മൂന്നു ചിത്രങ്ങളും. അപ്പോഴും പ്രിയങ്കരനായ ആ താരരാജാവിന്‍റെ മുഖത്ത് പതിവുപോലെ നാണം തെളിഞ്ഞു നിന്നു. അതുതന്നെയായിരുന്നു ആദ്യമായി പൊതുവേദിയിൽ വലിയൊരു ജനക്കൂട്ടത്തിനോടു സംസാരിക്കാനെത്തിയ മകൻ പ്രണവിന്‍റെ മുഖത്തും കണ്ടത്...