Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇവിടത്തെ കാറ്റാണു കാറ്റ്
ഇടുക്കി എന്നു പറയുന്പോൾ മൂന്നാറിലെ തണുപ്പും മീശപ്പുലിമലയിലെ മഞ്ഞും പെരിയാർ വന്യജീവിസങ്കേതത്തിലെ കടുവയുമൊക്കെയാണ് സഞ്ചാരികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക. എന്നാൽ അധികമൊന്നും അറിയപ്പെടാത്ത, സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത നിരവധി സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് പാഞ്ചാലിമേട്.പച്ചപുതച്ച കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ പ്രദേശം നിരവധി കാഴ്ചകളാണ് സഞ്ചാരികൾക്കായി ഒരുക്കിവച്ചിരിക്കുന്നത്. ഈ കാഴ്ചകളുടെ മനോഹാരിത ഒട്ടും കുറയ്ക്കാതെതന്നെ പാഞ്ചാലിമേടിനെ കൂടുതൽ സുന്ദരിയാക്കാനുള്ള പദ്ധതികൾ അധികൃതർ തുടങ്ങിക്കഴിഞ്ഞു. പുതിയ കവാടവും, മാർബിൾ ബഞ്ചുകളും കൽക്കൂടാരങ്ങളുമൊക്കെയായി സഞ്ചാരികളെ എതിരേൽക്കാൻ ഒരുങ്ങിനിൽക്കുന്ന പാഞ്ചാലിമേടിന്റെ വിശേഷങ്ങളിലേക്ക്.
മലമുകളിലെ മരതകം
കോട്ടയം-കുമളി റോഡിൽ(എൻഎച്ച് 183) കുട്ടിക്കാനത്തിന് സമീപത്തായി മുറിഞ്ഞപുഴ എന്നൊരു ഗ്രാമമുണ്ട്. ഇവിടെനിന്ന് കണയങ്കവയൽ എന്ന സ്ഥലത്തേക്ക് പോകുന്ന വളഞ്ഞു പുളഞ്ഞ റോഡിലൂടെ 4.5 കിലോമീറ്റർ മലകയറിച്ചെന്നാൽ പെട്ടെന്ന് നമ്മൾ ലോകത്തിന്റെ നെറുകയിലെത്തിയതുപോലെ തോന്നും. സമുദ്രനിരപ്പിൽനിന്ന് 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലമാണ് പാഞ്ചാലിമേട്.
പച്ചപുതച്ച മൊട്ടക്കുന്നുകളും,കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന താഴ് വാരങ്ങളും, അവയെ തൊട്ടുതഴുകി കടന്നുപോകുന്ന മഞ്ഞും,എപ്പോഴും വീശിയടിക്കുന്ന ഇളംകാറ്റും,ഏഴുമലകൾക്കപ്പുറത്തെ കാഴ്ചകൾ കാട്ടിത്തരുന്ന പാറക്കെട്ടുകളുമൊക്കെ പാഞ്ചാലിമേടിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു.
സഞ്ചാരികളെ ഇതിലേ, ഇതിലേ
പ്രകൃതിയൊരുക്കിയ ഈ വിരുന്ന് ആസ്വദിക്കുവാനായി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി പാഞ്ചാലിമേടിനെ അടിമുടി അണിയിച്ചൊരുക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി പ്രവേശന കവാടം, വിശ്രമകേന്ദ്രം,റെയിൻ ഷെൽട്ടർ, കല്ലുപാകിയ നടപ്പാതകൾ,മാർബിൾ ബഞ്ചുകൾ, സോളാർ ലൈറ്റുകൾ, ടോയ്ലറ്റുകൾ എന്നിവ നിർമിച്ചുകഴിഞ്ഞു. ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ ഒന്‍പതു കോടിയുടെ പദ്ധതികളാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞയാഴ്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. പ്രവേശനകവാടത്തിൽനിന്ന് 10 രൂപയുടെ പാസ് എടുത്തതിനുശേഷംവേണം മേട്ടിലേക്ക് കയറാൻ. യാതൊരുവിധ പ്ലാസ്റ്റിക് വസ്തുക്കളും ഇവിടേക്ക് കൊണ്ടുവരാൻ സഞ്ചാരികൾക്ക് അനുവാദമില്ല. വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി പാഞ്ചാലിക്കുളം നവീകരിക്കാനും ഇവിടെ ബോട്ടിംഗിന്റെ സാധ്യതകൾ തേടാനും ആലോചനയുണ്ട്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മേടിന്റെ പരിസരങ്ങളിലായി ഹോം സ്റ്റേകൾ പണിയാനും പദ്ധതിയുണ്ട്.
നാടുകാണിക്കും ആനപ്പാറ
പാഞ്ചാലിമേട്ടിൽ ഏറ്റവുമധികം കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് ആനപ്പാറ. ആനപ്പാറയുടെ മുകളിൽനിന്ന് നോക്കിയാൽ കേരളത്തിലെ മൂന്നിലൊരു ഭാഗം കാണാമെന്നാണ് ഇവിടത്തുകാരുടെ പക്ഷം. നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്.
ഐതിഹ്യം ഉറങ്ങുന്ന താഴ്വര
മഹാഭാരത കഥയിലെ പാണ്ഡവൻമാർ വനവാസകാലത്ത് തങ്ങളുടെ പത്നി ദ്രൗപതിയോടൊപ്പം ഈ താഴ്വരയിൽ താമസിച്ചിരുന്നതായി ഒരു കഥയുണ്ട്. ദ്രൗപതിയുടെ മറ്റൊരു പേരാണ് പാഞ്ചാലി. അതുകൊണ്ടാണ് ഈ സ്ഥലത്തെ പാഞ്ചാലിമേട് എന്നുവിളിക്കുന്നതെന്നാണ് ഐതിഹ്യം.വേനൽക്കാലത്തുപോലും വറ്റാത്ത ഒരു കുളമുണ്ട് ഈ മേട്ടിൽ. പാഞ്ചാലി ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന ഈ കുളത്തെ പാഞ്ചാലിക്കുളം എന്നാണ് വിളിക്കുന്നത്. ഇപ്പോൾ ഈ കുളത്തിന്റെ സ്ഥാനത്ത് വെറും ചതുപ്പുനിലം മാത്രമാണുള്ളത്. ഇതിന്റെ സമീപത്തായി നാട്ടുകാർക്ക് വെള്ളമെടുക്കാൻ മറ്റൊരു കുളം നിർമിച്ചിട്ടുണ്ട്. ഇവിടെ എത്തുന്ന പലരും ഇത് പാഞ്ചാലിക്കുളമാണെന്ന് തെറ്റിധരിക്കാറുണ്ട്.
പാഞ്ചാലിമേട്ടിൽനിന്നാൽ ശബരിമല മകരജ്യോതി കാണാം. അതുകൊണ്ടുതന്നെ അയ്യപ്പ ഭക്തർക്ക് പ്രിയപ്പെട്ടതാണ് ഇവിടം. ഇവിടത്തെ ഒരു കുന്നിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രമുണ്ട്. മറ്റൊരു കുന്നിൽ കുരിശുമലയുമുണ്ട്.
തൊപ്പിക്കല്ലുകളുടെ സാനിധ്യം?
പാഞ്ചാലിമേട് കേവലമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമായി കാണരുതെന്നാണ് ഇവിടത്തെ പ്രദേശവാസികളുടെ ആവശ്യം. കേരളസംസ്കാരത്തിലേക്കും പാരന്പര്യത്തിലേക്കും വെളിച്ചം വീശുന്ന നിരവധി സ്മാരകങ്ങൾ താഴ്വരയിലവിടവിടായി ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് ഇവർ പറയുന്നത്. മേടിന്റെ പലഭാഗങ്ങളിലും കുത്തിനാട്ടിനിറുത്തിയിരിക്കുന്ന പരന്ന പാറക്കല്ലുകളും അവയുടെ സമീപത്തായി വച്ചിരിക്കുന്ന കുടയുടെ ആകൃതിയിലുള്ള കല്ലുകളും ശിലായുഗത്തിൽ ആളുകളെ സംസ്കരിച്ചിരുന്ന തൊപ്പിക്കല്ലുകളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളൊന്നുംതന്നെ നടന്നിട്ടില്ല. മുന്‍പ് ഇവിടം സന്ദർശിച്ച കേരള യൂണിവേഴ്സിറ്റ് ആർക്കിയോളജി ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥകളും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു. പാഞ്ചാലിമേടിന് സമീപം താമസിക്കുന്ന 92 കാരനായ അപ്പച്ചൻ ചേട്ടന്റെ ഓർമയിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ഇവിടെ പലയിടങ്ങളിലും ഇത്തരം കല്ലുകൾ കുത്തിച്ചാരിവച്ചിരുന്നു. എന്നാൽ പിന്നീട് ഇവിടം കാണാനെത്തിയ സഞ്ചാരികൾതന്നെ ഇവ മറിച്ചിട്ടെന്നും അപ്പച്ചൻ ചേട്ടൻ പറയുന്നു.
ഇവിടത്തെ പുല്ല് വെറും പുല്ലല്ല
നട്ടുച്ചയ്ക്കുപോലും സൂര്യന്റെ ചൂടിനെ കുളിർപ്പിക്കുന്ന ഇളം കാറ്റ് പാഞ്ചാലിമേട്ടിൽ വീശുന്നു. സഞ്ചാരികളുടെ മടുപ്പും ആലസ്യവുമൊക്കെ മാറ്റുന്ന ഒരു സുഗന്ധമുണ്ട് ഈ കാറ്റിന്. മേട്ടിൽ തഴച്ചുവളർന്നു നിൽക്കുന്ന തെരുവുപുല്ലുകളാണ് ഇവിടത്തെ കാറ്റിനെ സുഗന്ധിയാക്കുന്നത്. ആയൂർവേദ തൈലങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ് ഈ പുല്ല്. അധികം ഉയരമില്ലാത്ത ചെറുമരങ്ങളും കുറ്റിച്ചെടികളുമാണ് ഇവിടത്തെ സസ്യസന്പത്ത്. തെരുവപ്പുല്ലിനുപുറമെ ചുറ്റീന്തുകളും നിലത്തു പറ്റിപ്പിടിച്ചു വളരുന്ന പൂച്ചെടികളുമെല്ലാം ഇവിടെ ധാരാളമായി കാണപ്പെടുന്നു. പ്രകൃതി തന്നെ ഒരുക്കിയ മണ്പാതകളിലൂടെ നടന്നുവേണം ഇവിടത്തെ ഭംഗി ആസ്വദിക്കാൻ.
അയൽവാസികളായ സുന്ദരികൾ
തിരുവിതാംകൂർ രാജാക്കന്മാരുടെ ഉഷ്ണകാല വസതി സ്ഥിതി ചെയ്തിരുന്ന ഹിൽ സ്റ്റേഷനായ കുട്ടിക്കാനം, മറ്റൊരു ഉയർന്ന പ്രദേശമായ പരുന്തുന്പാറ എന്നിവ പാഞ്ചാലിമേടിന്റെ 25 കിലോമീറ്റർ ചുറ്റളവിലാണുള്ളത്. തേയിലത്തോട്ടങ്ങൾക്ക് പ്രശസ്തമായ വണ്ടിപ്പെരിയാർ , തേക്കടി വന്യജീവി സങ്കേതം (പെരിയാർ കടുവാ സങ്കേതം) എന്നിവ 38 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തേക്കടിക്ക് സമീപം കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുമളി പട്ടണവും മറ്റൊരു ആകർഷണമാണ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് പാഞ്ചാലിമേടിന്റെ പരിസരങ്ങളിൽത്തന്നെ താമസസൗകര്യങ്ങളും ഇപ്പോൾ ലഭ്യമാണ്.
റോസ് മേരി ജോൺ
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top