താറാവു കുഞ്ഞുങ്ങൾക്ക് നായ അച്ഛൻ
താറാവു കുഞ്ഞുങ്ങൾക്ക് നായ അച്ഛൻ. ഫ്രഡ് എന്ന പത്തുവയസുകാരൻ നായയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ താരം. അമ്മ ചത്തുപോയ ഒന്പത് താറാവു കുഞ്ഞുങ്ങളെ ദത്തെടുത്താണ് ഈ നായ എല്ലാവരുടേയും മനസ് കീഴടക്കിയത്. യുകെയിലെ എസക്സിലുള്ള ഒരു കോട്ടയിലാണ് ഫ്രഡിന്‍റെ താമസം. കോട്ടയ്ക്കരികിലുള്ള തടാകത്തിലായിരുന്നു അമ്മത്താറാവും കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്.

അമ്മ ചത്തതോടെ കുഞ്ഞുങ്ങൾക്ക് തീറ്റയൊന്നും കിട്ടാതായി. ഇതോടെ കോട്ടയിലെ ജീവനക്കാർ താറാവു കുഞ്ഞുങ്ങളെ കോട്ടയ്ക്കുള്ളിലേക്ക് കൊണ്ടുവന്നു. അന്നുമുതൽ ഫ്രഡ് ഈ താറാവുകുഞ്ഞുങ്ങളുടെ അടുത്തുനിന്നും മാറിയിട്ടില്ല. ഫ്രഡിനൊപ്പമാണ് അവർ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം. ഇവരെ കുളത്തിൽ നീന്താൻ കൊണ്ടുപോകുന്നതും ഫ്രഡ് തന്നെ. ഫ്രഡിന്‍റെ തലയിലും മുതുകത്തുമൊക്കെ കയറി ഇരുന്ന് കളിക്കാൻ താറാവുകുഞ്ഞുങ്ങൾക്ക് വളരെ ഇഷ്ടമാണെന്ന് കോട്ടയിലെ ജീവനക്കാർ പറയുന്നു. എത്ര ശല്യപ്പെടുത്തിയാലും താറാവുകുഞ്ഞുങ്ങളെ ഫ്രഡ് ഉപദ്രവിക്കാറില്ല.

ഫ്രഡ് ഇവർക്കൊപ്പം കളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് ഈ അപൂർവ സ്നേഹ കഥ പുറംലോകമറിയുന്നത്.