ചങ്കാണ് ഗാങ്ടോക്...!
കിഴക്കൻ ഹിമാലയത്തെ തൊട്ടുരുമ്മി മഞ്ഞിൽവിരിഞ്ഞ് ഗാംഗ്ടോക് നഗരം. തണുപ്പിന്‍റെ ആനന്ദനൂലിഴകൾ ശരീരത്തേയും മനസിനേയും മഞ്ഞിൽ ആവാഹിച്ചെടുക്കും. ഹിമാലയൻ കാഴ്ചകളിൽ ഏറ്റവും പ്രിയങ്കരിയാണ് സിക്കിം എന്ന കൊച്ചു സംസ്ഥാനം. അതിന്‍റെ തലസ്ഥാനമായ ഗാംഗ്ടോക്കിനെ ഒന്നു വട്ടംചുറ്റാൻ കൊതിക്കാത്ത സഞ്ചാരികൾ കുറയും. വേഷത്തിലും ഭാവത്തിലും ഒരു യൂറോപ്യൻ പ്രൗഢി വിളിച്ചോതും നഗരം. വൃത്തിയും വെടിപ്പും ശാന്തതയും കൊണ്ട് ആരാധകരെ സൃഷ്ടിച്ച് വീണ്ടും വീണ്ടും മാടിവിളിക്കുന്ന കൊച്ചുപറുദീസ. ഭൂട്ടാനോടും നേപ്പാളിനോടും ചൈനയോടും അതിർത്തി പങ്കിടുന്നതു കൊണ്ട് ഭൂമിശാസ്ത്രപരമായും തന്ത്രപരമായും വളരെ പ്രാധാന്യമുള്ള ഭൂപ്രദേശമാണ് സിക്കിം.

ഏപ്രിൽ-മേയ് ആണ് ഏറ്റവും നല്ല സീസൺ. ഞങ്ങളുടെ യാത്രയും ഈ നല്ല സമയത്തായിരുന്നു. കോൽക്കത്തയിലെ ചൂടിൽനിന്നും രക്ഷപ്പെട്ട് അടുത്ത ലക്ഷ്യം ഗാംഗ്ടോക്ക് എന്നു കേൾക്കുന്പോൾ മനസ് കുളിരണിയും. കോൽക്കത്തയിൽ നിന്നും വൈകുന്നേരം ട്രെയിനിൽ പുറപ്പെട്ട് രാവിലെ സിലിഗുഡി( േഗതഗുഹീഗ എന്ന് ഇംഗ്ലീഷിലെഴുതും)യിലെത്തി. ന്യൂ ജൽപായ്ഗുഡി സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങുന്പോൾ തന്നെ ഇന്നോവയുമായി ടാക്സിക്കാരൻ അനിൽറായ് പറന്നെത്തി. പറക്കും വേഗത്തിൽതന്നെ ഞങ്ങളുടെ ലഗേജുകൾ ഇന്നോവയുടെ മുകളിലും മറ്റുമായി എല്ലാം റെഡി. സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കിലേക്ക് ടാക്സിയിൽ അഞ്ചു മണിക്കൂർ യാത്ര.

പ്രശസ്തമായ ടീസ്ത നദിയാണ് ഇനി ഗാംഗ്ടോക്കിലേക്കുള്ള വഴികാട്ടി. ഗാംഗ്ടോക്കിനേയും സിലിഗുഡിയേയും ബന്ധിപ്പിക്കുന്ന 124 കിലോമീറ്റർ നാഷണൽ ഹൈവേ കടന്നു പോകുന്നത് ടീസ്തയുടെ തീരത്തുകൂടിയാണ്.

സിലിഗുഡി വിട്ടാൽ പിന്നെ ചെങ്കുത്തായ മലകയറ്റമാണ്. അനിൽറായ് നേപ്പാൾ വംശജനാണ്. ഇപ്പോൾ ഡാർജിലിംഗ് സ്വദേശി. രസികനാകയാൽ ഞങ്ങളുടെ അരസികൻ(മുറിഹിന്ദി) ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം രസികനായി മറുപടി നല്കിക്കൊണ്ടിരുന്നു. അദ്ദേഹമാണ് ടീസ്ത നദിയുടെ വിവരണം ആദ്യം തന്നത്.

ഗാങ്ടോക്കിനോടടുക്കുന്പോൾ കാണാം ഇടുങ്ങിയ റോഡുകൾ. ചുരത്തിന്‍റെ അടിവശങ്ങളിലെവിടെനിന്നോ ഉയർന്നുവരുന്ന ബഹുനിലമന്ദിരങ്ങളുടെ നീണ്ടനിര. റോഡിന്‍റെ നിരപ്പിലെത്താൻ നാലഞ്ചുനിലകളെങ്കിലും കഴിഞ്ഞിരിക്കും. ഞങ്ങൾ ഈ നഗരത്തിലെത്തുന്പോൾ വൈകുന്നേരമായി. സ്കൂളുകളും ഓഫീസുകളും വിടുന്ന സമയം. യൂണിഫോമിൽ നിരനിരയായി ഇറങ്ങിവരുന്ന കുട്ടികളെ കാണുന്നത് തന്നെ ഒരു ചന്തമാണ്. ഇടയ്ക്കിടക്ക് ഓരോ കൊച്ചുകൊച്ചു ബുദ്ധഭിക്ഷുക്കളേയും കാണാം. സിക്കിം യൂണിവേഴിസിറ്റിയാണ് ഇവിടത്തെ പ്രധാന ഉപരിപഠന കേന്ദ്രം. റോഡിനിരുവശവും തിങ്ങി കെട്ടിടങ്ങളാണ്. ഒരിഞ്ചുപോലും റോഡിന് വീതികൂട്ടാനാവില്ല. എങ്കിലും കാര്യമായ ട്രാഫിക് ജാമൊന്നുമില്ലാതെ എല്ലാവരും ശാന്തമായി ക്ഷമയോടെ കടന്നുപോകുന്നു. റോഡിനിരുവശവും ലോകോത്തര ബ്രാൻഡുകളുടേയെല്ലാം വിവിധ ഉത്പന്നങ്ങൾ വില്ക്കുന്ന എക്സ്ക്ലൂസീവ് ഷോറൂമകളടക്കമുള്ള കടകൾ.

കാഴ്ചകൾ കണ്ടിരിക്കവേ.. കുത്തനേയുള്ള കയറ്റത്തിൽ നല്ല ട്രാഫിക്ക് കുരുക്കിനിടെ ഞങ്ങളുടെ വണ്ടിയുടെ ടയർ പഞ്ചറായി. എങ്ങോട്ടും നീങ്ങാൻ പറ്റാത്ത അവസ്ഥ. ചെറുപ്പക്കാരനായ പോലീസുകാരൻ ഡ്രൈവറുടെ അടുക്കലെത്തി ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു. വണ്ടി ഒരു കടയുടെ മുന്നിൽ കയറ്റി വയ്ക്കാൻ നോക്കി നടന്നില്ല. പോലീസുകാരൻ കുറച്ചു മുകളിൽ ഒരു സ്വകാര്യ പാർക്കിംഗ് സ്ഥലം കാണിച്ചുകൊടുത്തു. ഏതാണ്ട് നൂറുമീറ്റർ അകലേക്ക് അനിൽഭായ് തന്‍റെ കാറ്റുപോയ വണ്ടി ഓടിച്ചെത്തിച്ചു. ഞങ്ങൾ ചുറ്റുമുള്ള കാഴ്ചകൾ നോക്കിനിന്നു. നിമിഷനേരം കൊണ്ട് ടയർമാറ്റി വണ്ടി റെഡി. അനിൽഭായ് ഒരു ചിരിചിരിച്ചു. ഞങ്ങൾ ഓടിക്ക‍യറി. ഏതാനും മിനിറ്റുകൾകളുള്ളിൽ താമസിക്കുന്ന ഹോട്ടലിലെത്തി. അവിടെയും തമാശ. കീഴോട്ടു വളരുന്ന നഗരം തന്നെ. റൂമുകളെല്ലാം അണ്ടർഗ്രൗണ്ടുകളിലാണ്. മറ്റൊരു പ്രത്യേകത ഒരൊറ്റ കെട്ടിടത്തിനും ലിഫ്റ്റ് കണ്ടില്ല എന്നതാണ്. സ്റ്റെപ്സ് എല്ലാം നടന്നുക‍യറുക തന്നെ.

എംജി മാർഗ്...

കുളിയെല്ലാം കഴിഞ്ഞ് ചാറ്റൽമഴയ്ക്കൊപ്പം കൂടി ഷോപ്പിംഗ് കേന്ദ്രത്തിലേക്ക് നീങ്ങി. എംജി മാർഗ്. സുന്ദരമായ ഒരു ഷോപ്പിംഗ് കേന്ദ്രം. ഗാങ്ടോക്കിന്‍റെ ചങ്കും കൊമേഴ്സ്യൽ ഹബുമാണിത്. ഡിസംബറിൽ നടത്തുന്ന വിന്‍റർ കാർണിവൽ എംജി മാർഗിന്‍റെ ഒരു മഹാമേളയാണ്. തൊട്ടുതാഴെ ലാൽ മാർക്കറ്റ് എന്ന പഴയ മാർക്കറ്റ് ഉണ്ട്. അവിടെയും ഉപ്പുതൊട്ടു കർപ്പൂരം വരെ ലഭ്യം. കച്ചവടക്കാർ ഭൂരിപക്ഷവും സ്ത്രീകളാണ്. ചുരുക്കത്തിൽ നഗരത്തിന്‍റെ സൗന്ദര്യരഹസ്യം തന്നെ സ്ത്രീകളുടെ കഠിനാധ്വാനമാണെന്ന് തോന്നിപ്പോകും. പുരുഷന്മാർ കൂടുതലും ടാക്സിയും ഹോട്ടലുകളുമൊക്കെയായി കഴിയുന്നു. ഷെയർ ടാക്സികൾ എവിടേക്കും എപ്പോഴും ലഭ്യമാണ്. കാറുകളും ജീപ്പുകളുമാണ് ടാക്സികൾ. ഓട്ടോയുടെ പൊടിപോലും കാണാനില്ല. സന്ധ്യാനേരത്ത് എംജി മാർഗിൽ സ്ഥാപിച്ചിരിക്കുന്ന ബഞ്ചുകളിലിരുന്ന് അല്പനേരം വിശ്രമിക്കാൻ ആർക്കും തോന്നിപ്പോകും.

നാഥുലാ പാസിലേക്ക്

രണ്ടാം ദിവസം നാഥുലാ പാസിലേക്ക്. ഇന്ത്യാ-ചൈന അതിർത്തിയിലുള്ള നാഥുലാ ചുരം. ദൂരം 56 കിലോമീറ്റർ . സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ് ഈ ചുരം റോഡ്. രാവിലെ ആറിനു തന്നെ എല്ലാവരും റെഡി. (ഗാങ്ടോക്കിൽ അഞ്ചുമണിക്ക് തന്നെ നേരം പുലരും. വൈകുന്നേരം അഞ്ചുമണിയാകുന്പോഴേക്കും ഇരുട്ടിത്തുടങ്ങും.) പട്ടാളത്തിന്‍റെ അനുമതിയോടെയാണ് യാത്ര. അനുമതികളെല്ലാം ഹോട്ടലുകാരും ടാക്സിക്കാരും ശരിയാക്കിത്തരും. ഫോട്ടോ പതിച്ച പാസടക്കം അവർ എത്തിക്കും. വീണ്ടും യാത്ര ടാക്സിയിൽ.

ഇന്ത്യയും ചൈനയുംതമ്മിലുള്ള മൂന്ന് പ്രധാന തുറന്ന വ്യാപാര പോസ്റ്റുകളിലൊന്നാണിത്. കാലാവസ്ഥ കൊണ്ടും പ്രകൃതിഭംഗികൊണ്ടും വശ്യമനോഹരമായ പാതയാണിത്. 1962 വരെ ഇന്ത്യയും ടിബറ്റും ഉപയോഗിച്ച പഴയ പട്ടുപാത. ഇന്ത്യാ-ചൈന യുദ്ധത്തെത്തുടർന്ന് അടച്ച ഈ റൂട്ട് പിന്നീട് 44 വർഷങ്ങൾക്കുശേഷം 2006ലാണ് തുറന്നു കിട്ടുന്നത്. ബുദ്ധ-ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയുമാണിത്. രാവിലെ പത്തുവരെയേ നാഥുലയിലേക്ക് പ്രവേശനം അനുവദിക്കൂ. പലയിടങ്ങളും പാറ തുരന്നാണ് വീതി കുറഞ്ഞ റോഡ് നിർമിച്ചിരിക്കുന്നത്. ഏതു സമയവും മണ്ണിടിച്ചിലും മറ്റുമുണ്ടാകാവുന്ന സ്ഥലം. ബോർഡർ റോഡ്സ് ഒാർഗനൈസേഷനാണ് റോഡിന്‍റെ ചുമതലക്കാർ.

ഉയരത്തിലേക്ക് എത്തുന്തോറും ഓക്സിജന്‍റെ അളവു കുറയുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ യാത്രക്കാർക്കും അനുഭവപ്പെട്ടുതുടങ്ങും.ചിലർ യാത്രപോലും പാതിവഴിയിൽ അവസാനിപ്പിക്കും. ചെറിയ കുട്ടികളെയുംകൊണ്ടുള്ള യാത്ര റിസ്ക്തന്നെ.

യാത്രയിൽ കാലാവസ്ഥാ-ഭൂപ്രകൃതി മാറ്റം വളരെപ്പെട്ടെന്നാണ്. പൈൻമരക്കാടുകൾ പിന്നിട്ട് പാറക്കെട്ടുകളിൽ നിന്ന് മഞ്ഞുറഞ്ഞ പ്രദേശത്തേക്കെത്തുന്പോൾ നമുക്ക് ധരിക്കാനുള്ള ഷൂസും ജാക്കറ്റുകളുമായി വാടകക്കടകൾ ധാരാളം. 50 രൂപ മഞ്ഞിലുപയോഗിക്കാവുന്ന ഷൂസിനും 100 രൂപ ജാക്കറ്റിനും വാടക നല്കണം. മടക്കയാത്രയിൽ തിരികെ നല്കിയാൽ മതി. അവിടെ നിന്ന് ചെറുകാപ്പിയും സ്നാക്സും കഴിഞ്ഞ് യാത്ര തുടരാം.

സോംഗോ തടാകം എന്ന ചില്ലുതടാകം

ഈ വഴിയിലുള്ള പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് സോംഗോ തടാകം അഥവാ ചംഗു തടാകം. കിഴക്കൻസിക്കിമിലെ ടില്ലു തടാകമായ സോംഗോ ശൈത്യകാലത്ത് തണുത്തുറയും. മനുഷ്യ ആവാസം തീരെ ഇല്ലാത്ത ഈ പ്രദേശം കറുത്ത പരുന്തുകളടക്കമുള്ള പക്ഷികളുടെ സങ്കേതമാണ്. 12310 അടി ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി റോപ് വേയും ഒരുക്കിയിട്ടുണ്ട്. യാക്കുകളെ അലങ്കരിച്ച് തടാകക്കരയിൽ നിർത്തിയിരിക്കുന്നു. പരന്പരാഗത വേഷമിട്ടും മറ്റും ഫോട്ടോയെടുക്കാം. എല്ലാം വാടകയ്ക്കു കിട്ടും. ഈ വേഷങ്ങളണിഞ്ഞ് യാക്കിന്‍റെ മേലേയിരുന്നുള്ള യാത്ര രസകരമായ അനു‌ഭവമാണ്.

ബാബാ മന്ദിർ

കുറച്ചു ദൂരവും കൂടി പിന്നിട്ടപ്പോൾ ഇന്ത്യൻ പട്ടാളം നാഥുലയുടെ ഹീറോ എന്നു വിശേഷിപ്പിക്കുന്ന ക്യാപ്റ്റൻ ബാബാ ഹർഭജൻ സിംഗിന്‍റെ സ്മൃതിമന്ദിരവും അന്പലവുമെത്തി.35 വര്‍ഷം മുമ്പ് അതിര്‍ത്തി സേവനത്തിനിടെ കാണാതായ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയ പഞ്ചാബുകാരനാണ് ബാബാ ഹര്‍ഭജന്‍ സിംഗ്. നാഥുലയ്ക്കു മുന്പ് ഷിമോഗ എന്നൊരു മനോഹരമായ തടാകമുണ്ട്. അതിനടുത്താണ് ബാബാ ഹര്‍ഭജന്‍സിംഗിന്‍റെ മന്ദിരം. ഇവിടത്തെ പഞ്ചാബ് റെജിമെന്‍റിലായിരുന്നു ബാബാ ഹർഭജൻ സേവനമനുഷ്ഠിച്ചത്.

1960 കളിൽ നാഥുലായിലെ പഞ്ചാബ് റെജിമെന്‍റിൽ സൈനിക സേവനത്തിനായി എത്തിയതാണ് ബാബാ ഹർഭജൻ. 13,200 അടി ഉയരത്തിൽ ഷിമോഗ താഴ്‌വരയിലാണ് അന്ന് റെജിമെന്‍റിന്‍റെ താവളം.1968-ൽ ഒക്‌ടോബറിലെ ഒരു രാത്രിയിൽ ചുഴലിക്കാറ്റും മഴയും ഉരുൾപൊട്ടലും മൂലം പഞ്ചാബ് റെജിമെന്‍റിന്‍റെ ചിലഭാഗങ്ങൾ അപകടത്തിൽപ്പെട്ടു. ഹർഭജനും അതിൽ ഉൾപ്പെട്ടു. മൂന്നുദിവസത്തോളം അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിറ്റേന്ന് ഒരു പട്ടാളക്കാരന്‍റെ സ്വപ്നത്തിൽ ബാബ പ്രത്യക്ഷപ്പെട്ടു. തന്‍റെ ശരീരം തടാകക്കരയിലെ പാറക്കൂട്ടങ്ങൾക്കടിയിൽ നീരൊഴുക്കിന് സമീപം ആറടി താഴ്ചയിൽ പുതഞ്ഞു കിടപ്പുണ്ടന്നും പുറത്തെടുത്ത് സംസ്കരിക്കണമെന്നും പറഞ്ഞു. ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ച സ്ഥലത്തുതന്നെ ഹർഭജൻ സിംഗിന്‍റെ മൃതശരീരം കണ്ടെത്തി. അവിടെത്തന്നെ ബാബയുടെ സ്മരണയ്ക്കായി മന്ദിരം പണിയുകയായിരുന്നു. ടൂറിസ്റ്റുകളുടെ ഒരു പ്രധാനസന്ദർശന കേന്ദ്രമായി ഇപ്പോൾ ബാബാ മന്ദിറും മാറി.

ഒരു മുറിയിൽ ബാബ ഉപയോഗിച്ച കുറച്ചു വസ്തുക്കളും യൂണിഫോമും ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഓരോ രാത്രിയും വൃത്തിയായി വിരിച്ചിടുന്ന കിടക്ക വിരികൾ രാവിലെ അസാധാരണമാം വിധം ചുളിഞ്ഞുകിടക്കുമെന്നും ഷൂസ് നനഞ്ഞും ചളിപുരണ്ടും കാണപ്പെടുമെന്നുമാണ് വിശ്വാസം. എല്ലാ വർഷവും സെപ്റ്റംബർ 14ന് ആർമിയുടെ അലങ്കരിച്ച ഔദ്യോഗിക വാഹനത്തിൽ ബാബയുടെ യൂണിഫോമും തൊപ്പിയും അടുത്തുള്ള ജയ്പാൽഗുഡി റെയിൽവേ സ്റ്റേഷനിലേക്ക് ആനയിക്കും. അവിടെ നിന്നും തീവണ്ടിയിൽ റിസർവ് ചെയ്ത കംപാർട്ടുമെന്‍റിൽ അവ ഭദ്രമായി വയ്ക്കും. ഒരു സൈനികനെയും കൂട്ടി അത് പഞ്ചാബിലെ കപൂർത്തലയിലുള്ള കൽക്ക ഗ്രാമത്തിലെത്തിക്കും. അവിടെ നിന്നും മിലിട്ടറി വാഹനത്തിൽ വീട്ടിലെത്തിക്കും. രണ്ടു മാസത്തെ അവധിക്കു ശേഷം വീണ്ടും ഹർഭജന്‍റെ സാധനങ്ങൾ പഴയതു പോലെ നാഥുലയിലേക്ക്. എല്ലാ മാസവും ഈ പട്ടാളക്കാരന്‍റെ മാതാവിന് ഒരു ചെറിയ തുക നല്‍കി വരുന്നുമുണ്ട്.

എത്തി.. നാഥുല....

ഹർഭജൻ സിംഗിനോടു പ്രാർഥിച്ച് നാഥുല പാസിലേക്ക്. കുറച്ച് കാൽനട യാത്രയും ഉണ്ട്. അടുത്തെത്തുന്പോൾ ഇരുരാജ്യങ്ങളുടേയും സെൻട്രി പോസ്റ്റുകൾ കാണാം. ഇരു ഭാഗത്തും സദാ ജാഗരൂകരായ സൈനികർ. സമുദ്ര നിരപ്പില്‍ നിന്നും 14,140 അടി ഉയരത്തിലാണ് നാഥുല. എല്ലുമരവിക്കുന്ന തണുപ്പുണ്ടെങ്കിലും എത്തിയിരിക്കുന്ന സ്ഥലത്തിന്‍റെ ഉന്നതിയിൽ പുളകമണിഞ്ഞ് ജയ്ജവാൻ വിളിച്ച് ഞങ്ങൾ മടങ്ങി... മഞ്ഞിലൂടെ.. ചുരത്തിലൂടെ.. വീണ്ടും ഗാങ്ടോക്കിലേക്ക്...

ബുദ്ധകേന്ദ്രങ്ങളും പ്രയർ ഫ്ലാഗ്സും

സിക്കിമിലേക്ക് കടന്നുകഴിഞ്ഞാൽ അങ്ങിങ്ങ് വെള്ള, പച്ച, മഞ്ഞ, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള പതാകകൾ കാണാം. ബുദ്ധമത സാന്നിധ്യമാണ് ഈ പതാകകൾ വിളിച്ചോതുന്നത്. തെരുവുകളും റോഡുകളുമെല്ലാം വിവിധ നിറങ്ങളുള്ള പതാകകളാൽ അലങ്കരിച്ചിരിക്കും. ബുദ്ധമത വിശ്വാസികൾ നൂറ്റാണ്ടുകളായി പിന്തുടരുന്ന ഒരു പാരന്പര്യമാണിത്. അവർ താമസിക്കുന്നിടത്തും സഞ്ചരിക്കുന്നിടത്തുമെല്ലാം ഇവ സ്ഥാപിക്കും. കാറ്റിലൂടെ പതാകകളുടെ പോസിറ്റീവ് ഊർജം എല്ലായിടത്തുമെത്തിക്കുക എന്നതാണ് ഇതിനു പിന്നിൽ. ഈ പതാകകളുടെ സാന്നിധ്യം സന്തോഷവും അഭിവൃദ്ധിയും കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം. സിക്കിമിന്‍റെ മുഖമുദ്ര തന്നെയാണ് ബുദ്ധമതവും ഈ പ്രയർ ഫ്ളാഗുകളും. ബുദ്ധ ഭിക്ഷുക്കളെ അടുത്തറിയാനായി ഞങ്ങൾ എത്തിയത് ഗാങ്ടോക്കിന്‍റെ പ്രാന്തപ്രദേശത്തുള്ള പ്രശസ്തമായ റുംടെക് ആശ്രമത്തിലാണ്. പന്ത്രണ്ടാം കർമാപാ ലാമയുടെ കാലത്ത് 1700കളിൽ നിർമിച്ചതാണ് ഈ ആശ്രമം.

16ാം കർമാപാ ടിബറ്റിൽനിന്നും പുറത്താക്കപ്പെട്ട സമയത്ത് അദ്ദേഹം സിക്കിമിലെത്തി. നശോന്മുഖമായിരുന്ന റുംടെക് ആശ്രമത്തെ നാട്ടുകാരുടേയും സിക്കിം രാജകുടുംബത്തിന്‍റേയും സഹായത്തോടെ അദ്ദേഹം പടുത്തുയർത്തി. കർമാപയുടെ ആസ്ഥാനമായും മാറ്റി. ധർമചക്ര കേന്ദ്രമായും ഇതറിയപ്പെടുന്നു. 16ാം കർമാപലാമയുടെ സ്മാരകാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ഗോൾഡൻ സ്തൂപമാണ് ഇവിടത്തെ പ്രധാനമായ ആകർഷണം. റുംടെക് ആശ്രമവും സന്ദർശിച്ച് ഞങ്ങൾ ഗാങ്ടോക്ക് വിട്ടു.....എന്നും മരംപെയ്യുന്ന ഓർമകളുമായി.

ബിജോ മൈക്കിൾ