ആൻഫിയുടെയും അനഘയുടെയും ഒരു ഹിമാലയൻ അപാരത
ഒന്നാം ക്ലാസ് മുതല്‍ ഒരേ സ്കൂളില്‍. ഏഴാം ക്ലാസു വരെ ആ ബന്ധത്തിന് കണ്ടുമുട്ടുമ്പോഴുള്ള ചെറു ചിരിയില്‍ ഒതുങ്ങുന്ന ബന്ധമേ ഉണ്ടായിരുന്നുള്ളു. എട്ടു മുതലാണ് ഇരുവര്‍ക്കുമിടയിലെ പരിചയം സൗഹൃദത്തിനു വഴിമാറിയത്. ഇരുവരും സ്വപ്നങ്ങള്‍ക്ക് ഒരേ നിറമാണെന്ന് അറിഞ്ഞപ്പോള്‍ അതു കൂടുതല്‍ ആഴത്തില്‍ വേരൂന്നി. ചാലക്കുടി സ്വദേശികളായ ആന്‍ഫി മരിയ ബേബിയേയും ടി. എം. അനഘയേയും സൗഹൃദത്തിന്‍റെ ചരടില്‍ കൂട്ടികെട്ടിയത് എന്താണന്നറിയണ്ടേ ? ഏതൊരു ഇരു ചക്ര വാഹന പ്രേമികളുടെയും സ്വപ്നമായ ’ബുള്ളറ്റ്’ ആയിരുന്നു ആ കഥാ നായകന്‍. ബുള്ളറ്റിനോടുള്ള ഇഷടം ഹിമാലയത്തോളം വളര്‍ന്നപ്പോള്‍ ഇരുവരും ഒരു യാത്ര പോയി. അത്ര ചെറുതല്ലാത്ത ഒരു യാത്ര. നാളുകളായുള്ള ആഗ്രഹവുമായി ബുള്ളറ്റില്‍ ഹിമാലയം തൊട്ട വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് 18 വയസു മാത്രം പ്രായമുള്ള ആന്‍ഫിയും അനഘയും.

പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് ഇരുവര്‍ക്കും ഹിമാലയം ബുള്ളറ്റില്‍ സന്ദര്‍ശിക്കണമെന്ന ആഗ്രഹം മനസില്‍ കയറിയത്. ലൈസന്‍സ് ലഭിക്കുന്നിടം വരെ ഈ ആഗ്രഹം ഇരുവര്‍ക്കുമിടയില്‍ മാത്രം ഒതുങ്ങി. 18 പൂര്‍ത്തിയായതോടെ ലൈസന്‍സ് എടുത്തു. പിന്നെ ആദ്യം ചെയ്തത് ആഗ്രഹം വീട്ടുകാരോട് പറയുക തന്നെ. രണ്ടു പെണ്‍കുട്ടികള്‍. ഹിമാലയത്തിലേക്ക് ബുളളറ്റും ഓടിച്ച്... രണ്ടാതൊന്നു ചിന്തിക്കാതെ വീട്ടുകാര്‍ നോ പറഞ്ഞു. എന്നാല്‍ അധികം വൈകാതെ ഇരുവരും സമ്മതം നേടി. പിന്നെ യാത്രയ്ക്കുള്ള ഒരുക്കങ്ങളായിരുന്നു. ബുള്ളറ്റ് ഓടിച്ചുള്ള പരിചയം ആവോളമുണ്ടായിരുന്നതിനാല്‍ അക്കാര്യത്തില്‍ ആശങ്കയില്ലായിരുന്നു. പിന്നെ ഹിമാലയത്തില്‍ പോയിട്ടുള്ളവരെ കണ്ട് അവിടുത്തെ സാഹചര്യങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും മനസിലാക്കി.

ജൂണ്‍ രണ്ടിന് ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചത്. അനഘ തന്‍റെ സ്വന്തം ബുള്ളറ്റിലും ആന്‍ഫി ഡല്‍ഹിയില്‍ നിന്ന് വാടകക്കെടുത്ത ബുളളറ്റിലുമായിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്നു മണാലിയിലെത്തിയപ്പോള്‍ രണ്ടു ദിവസം അവിടെ തങ്ങാന്‍ ഇരുവരും തീരുമാനിച്ചു. അവിടത്തെ അന്തരീക്ഷത്തിനോട് തോന്നിയ പ്രത്യേക ഇഷ്ടമാണ് ഒരു ദിവസം നിശ്ചയിച്ചിരുന്ന മണാലിയിലെ താമസം രണ്ടു ദിവസമാക്കി നീട്ടാന്‍ കാരണമെന്നു ആന്‍ഫി പറഞ്ഞു. ടെന്‍റ് കെട്ടിയായിരുന്നു ഇവിടെ തങ്ങിയത്. പിന്നെ ജിസ്പയിലെത്തി. ഇവിടെ മുതല്‍ തണുപ്പ് കഠിനമായിത്തുടങ്ങി. പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ മഞ്ഞുരുകി കുത്തിയൊലിച്ചു വന്നു. പലപ്പോഴും ബൈക്കു മറിഞ്ഞു. മറ്റു റൈഡര്‍മാരാണ് അപ്പോള്‍ സഹായവുമായെത്തിത്. ഇരുവരുടെയും യാത്ര ഷൂട്ട് ചെയ്യുന്നതിനായി മറ്റൊരു കാറില്‍ ഒരു കാമറാമാനെയും കൂട്ടിയിരുന്നു. ജിസ്പയില്‍ വെച്ച് കാര്‍ ഒരു കുഴിയില്‍ വീണു. മഞ്ഞുരുകി പെട്ടെന്ന് വെള്ളമൊഴുക്കും തുടങ്ങി. ഡോറിനിടയിലൂടെ കാറിനുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങി. അതുവഴി വന്ന പഞ്ചാബികളായ കുറച്ചു റൈഡര്‍മാരുടെ സഹായത്തോടെ കാര്‍ കുഴിയില്‍ നിന്നു കയറ്റുകയായിരുന്നുവെന്ന് അനഘ പറഞ്ഞു.

പിന്നീട് ഹിമാലയന്‍ മലനിരകളിലൂടെയായിരുന്നു യാത്ര. കിലോംഗ്, സച്ചു എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഏറെ ദുര്‍ഘടം പിടിച്ചതായിരുന്നു. രണ്ടു വശവും ഏഴടി ഉയരത്തില്‍ ഐസാണ്. ഇതിനിടയിലൂടെയാണ് യാത്ര. മഞ്ഞുരുകി റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. തണുപ്പുകാരണം വെള്ളത്തില്‍ കാലു കുത്താന്‍ കഴിയാത്ത അവസ്ഥ. ഇതു പറയുമ്പോള്‍ ഐസുവെള്ളം തലയിലൊഴിച്ച ഭാവമായിരുന്നു ആന്‍ഫിയുടെ മുഖത്ത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യ പ്രദേശമായ കര്‍ദുംഗ ലേ പാസിലും ഇരുവരും എത്തി. പലപ്പോഴും ശ്വാസതടസം അനുഭവപ്പെട്ടു. ശ്വസന സഹായി ഉപയോഗിച്ചാണ് ഈ സമയങ്ങളില്‍ ഇതു തരണം ചെയ്തത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഏരിയയിലുള്ള പാന്‍ ഗോംഗ് തടാകവും സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്. അടിത്തട്ടു തെളിഞ്ഞു കാണാവുന്ന വെള്ളമാണ് ഈ തടാകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൈയില്‍ കരുതിയിരുന്ന കോയിന്‍ വെള്ളത്തില്‍ ഇട്ടു നോക്കി, അത് അടിത്തട്ടില്‍ ചെല്ലുന്നതു വരെ നോക്കിനിന്ന കാഴ്ചകളൊക്കെ ഇരുവരും കൗതുക പൂര്‍വം വിവരിച്ചു. പിന്നെ നേരെ ഡല്‍ഹിക്കു തിരിച്ചു. ജമ്മുവില്‍ നിന്നു മഹാരാഷ്ട്ര വരെയുള്ള യാത്ര ഉള്‍പ്രദേശത്തു കൂടെ ആയിരുന്നു.

വഴിയില്‍വച്ച് വലിയ രോമങ്ങള്‍ ഉള്ള നായകള്‍ ബുള്ളറ്റിലേക്കു പലപ്പോഴും ചാടി വീണു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം സംഭവിക്കാതെ രക്ഷപെട്ടത്. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ആന്‍ഫിക്കു സഞ്ചരിക്കാന്‍ മറ്റൊരു ബുള്ളറ്റ് നാട്ടില്‍ നിന്നു ട്രെയിന്‍ മാര്‍ഗം എത്തിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നു വാടകക്ക് എടുത്ത ബുള്ളറ്റ് തിരിച്ചു നല്‍കി ഇരുവരും നാട്ടിലേക്ക്... അങ്ങനെ 7000 കിലോമീറ്റര്‍ താണ്ടി 16 ദിവസം പിന്നിട്ട ആന്‍ഫിയുടെയും അനഘയുടെയും യാത്രയ്ക്ക് ചാലക്കുടില്‍ ശുഭപര്യവസാനം.

വെറുതെയൊരു യാത്രയല്ലായിരുന്നു ഇവരുടേത്. സാഹസിക സ്ത്രീ സുരക്ഷാ യാത്ര എന്ന സന്ദേശവുമായായിരുന്നു ഇരുവരും ദൂരങ്ങള്‍ താണ്ടിയത്. തങ്ങളുടെ യാത്ര നിരവധി പേര്‍ക്ക് പ്രചോദനമാകുമെന്നതിന്‍റെ പ്രതീക്ഷയിലാണ് ഇരുവരും. മുരിങ്ങൂര്‍ ആറ്റപ്പാടം എലുവത്തിങ്കല്‍ വീട്ടില്‍ ബേബിയുടെയും മിനിയുടെയും മകളായ ആന്‍ഫി കോയമ്പത്തൂരില്‍ ബിബിഎ ഏവിയേഷന്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥിയാണ്. ചാലക്കുടി തൊഴുത്തു പറമ്പില്‍ വീട്ടില്‍ മണിക്കുട്ടന്‍റെയും സജിതയുടെയും മകളാണ് അനഘ. മാളയില്‍ ഗ്രാഫിക് ഡിസൈന്‍ വിദ്യാര്‍ഥിയാണ്.

ബിജോ ടോമി