വൃദ്ധമാതാപിതാക്കളെ മറക്കരുത്
അവർ രണ്ടുപേരും ഗവണ്‍മെന്‍റ് ജോലിക്കാരായിരുന്നു. മക്കൾ നാലു പേരാണവർക്ക,് ഒരു പെണ്ണും മൂന്നാണും. എല്ലാവരും വിവാഹിതരായി. നാല്പേരും കുടുംബസമ്മേതം വിദേശത്താണിപ്പോൾ. കുടുംബനാഥൻ ഗവണ്‍മെന്‍റ് സ്കൂളിൽ എച്ച് എം ആയിരുന്നു. കുടുംബനാഥ കൃഷിവകുപ്പിലുമായിരുന്നു. കുടുംബനാഥനായ ജോസുകുട്ടി സാർ പത്തു വർഷമായി രോഗശയ്യയിലാണ്. ഹൃദ്രോഗബാധിതനായ സാറിനെ ശുശ്രൂഷിക്കുന്നത് ഭാര്യ ശോശാമ്മയാണ്. ഇരുവർക്കും പ്രായമായതിനാൽ പ്രായത്തിന്‍റെയും രോഗത്തിന്‍റെയും ബുദ്ധിമുട്ടുകൾ ഏറെ ഉണ്ട്. മക്കൾ വർഷത്തിലൊന്നു വന്നാലും ഒന്നോ രണ്ടോ ആഴ്ചയിൽ കൂടുതൽ നാട്ടിൽ തങ്ങാറില്ല. അപ്പനേയും അമ്മയേയും ശുശ്രൂഷിക്കാൻ അവർക്കാർക്കും അപ്പോൾ നേരവും കിട്ടാറില്ല. മക്കളെക്കുറിച്ച് ഞാൻ ജോസുകുട്ടി സാറിനോടും ഭാര്യ ശോശാമ്മയോടും ചോദിച്ചപ്പോൾ അവരെയാരെയും തെല്ലും കുറ്റപ്പെടുത്താതെ അവർക്കൊക്കെ അവരുടേതായ ബുദ്ധിമുട്ടുകളുണ്ടാവുമല്ലോ എന്ന് പറഞ്ഞ് അവരെ അവരിരുവരും ന്യായീകരിക്കുകയാണ് ചെയ്തത്.

മക്കളിൽ മൂന്നുപേരും സ്ഥിര താമസത്തിനായി നാട്ടിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലെന്നാണ് ആ വൃദ്ധ ദന്പതികൾ എന്നോട് പറഞ്ഞത്. കൊച്ചുമക്കളുടെ പഠനവും ഭാഷയുടെ പ്രശ്നവുമൊക്കെയാണ് അതിന് തടസമായി അവർ എന്നോട് പറഞ്ഞത്. മക്കൾ വഴി മൂന്ന് വർഷങ്ങൾക്ക്മുന്പ് ഒരു ഹോംനഴ്സിനെ വീട്ടിൽ ഏർപ്പാടാക്കിയിരുന്നു. അയൽപക്കത്തെ ഒരു യുവാവുമായി പ്രസ്തുത കക്ഷി പ്രേമത്തിന്‍റെ വഴിയേ പോകാൻ തുടങ്ങിയതിനാൽ താമസംവിനാ ആ ആളെ പറഞ്ഞ് വിടുകയായിരുന്നു. പിന്നെ ആ വഴിക്ക് ശ്രമമൊന്നും നടത്തിയില്ല. ദൈവം തങ്ങളെ കാത്തുകൊളളുമെന്നാണ് ഇരുവരും എന്നോട് കണ്ണുനിറഞ്ഞ് പറഞ്ഞത്. ഭക്ഷണകാര്യങ്ങളൊക്കെ എങ്ങനെയാണെന്ന് ഞാൻ വീട്ടുകാരിയോട് ചോദിച്ചപ്പോൾ മിക്കവാറും എല്ലാം തന്നെയാണെന്നും തൂത്തുതൊടയ്ക്കാൻ വരുന്ന അയൽപക്കത്തെ സ്ത്രീ ചില കാര്യങ്ങളിലൊക്കെ സഹായിക്കാറുണ്ടെന്നുമാണ് പറഞ്ഞത്. അയൽപക്കത്തെ വീട്ടുകാരൊക്കെ തങ്ങളെ സന്ദർശിക്കാറുണ്ടെന്നും ആ കുടുംബങ്ങളിലെ അംഗങ്ങളൊക്കെ തങ്ങളെ സ്വന്തമെന്നോണമാണ് കരുതുന്നതെന്നുമാണ് ഇരുവരും സന്തോഷപൂർവ്വം എന്നോട് പറഞ്ഞത്.

ഇത്തരത്തിലുളള വൃദ്ധ ദന്പതികളെയും കുടുംബങ്ങളെയും നമ്മുടെ നാട്ടിൽ നാം സാധാരണയായി കണ്ടുവരുന്നു എന്ന് പറയാനാവില്ലെങ്കിലും വിരളമെന്ന് പറയാനാവില്ല. മക്കളേക്കുറിച്ച് കരുതലുളള മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഏതു തരത്തിലുളള വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നുണ്ട് എന്നത് യഥാർത്ഥ്യമാണെങ്കിൽ മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട മക്കൾ അക്കാര്യത്തിൽ അലംഭാവം കാട്ടുന്നതിനെ ന്യായീകരിക്കാനാവില്ലല്ലൊ. മക്കളുടെ ഭാവിയെ സംബന്ധിച്ച് മുൻകൂർ ആലോചന നടത്തി പദ്ധതികൾ മെനയുന്ന മാതാപിതാക്കൾക്കുവേണ്ടി മക്കൾക്കെന്തേ അവരുടെ വാർദ്ധക്യ ജീവിതത്തെ സംബന്ധിച്ച് ബുദ്ധിപരമായ ആലോചനകൾ നടത്തി ഇരുകൂട്ടർക്കും സംതൃപ്തവും സൗകര്യപ്രദവുമായ ക്രമീകരണങ്ങൾ ചെയ്യാൻ സാധിക്കാതെ പോകുന്നു.

അഗതി മന്ദിരത്തിൽ കൊണ്ടുചെന്നാക്കിയാൽ എല്ലാത്തിനും പരിഹാരമായെന്നോ വീടിനുചുറ്റും കാമറകൾ സ്ഥാപിച്ചാൽ എല്ലാം സുരക്ഷിതമായെന്നോ ഹോം നഴ്സിനെ ഏർപ്പെടുത്തിയാൽ എല്ലാം ശുഭകരമായെന്നോ ഒക്കെ കരുതിയാൽ പന്തിയാണെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയെങ്കിൽ മക്കളുടെ വളർച്ചയോടും സംരക്ഷണത്തോടുമൊക്കെ ബന്ധപ്പെട്ട് മാതാപിതാക്കളും ആ വിധത്തിലൊക്കെ ചെയ്താൽ മതിയായിരുന്നല്ലൊ. ജീവിതം മക്കൾക്കായാലും മാതാപിതാക്കൾക്കായാലും ഒന്നല്ലേ ഉളളൂ. അത് രണ്ട് കൂട്ടർക്കും സന്തോഷകരവും സംതൃപ്തവുമാകുന്ന വിധത്തിൽ ഉചിതമായ പ്രായോഗിക തീരുമാനങ്ങൾ ഇരു കൂട്ടരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടതല്ലേ. തുറവിയോടും സ്നേഹത്തോടുംകൂടിയുമുളള സംസാരം ഇത്തരം കാര്യങ്ങൾ സംതൃപ്തമായി പരിഹരിക്കുന്നതിന് ഉചിതംതന്നെയാണ്. ഇക്കാര്യത്തെ സംബന്ധിച്ച് മക്കൾ തങ്ങളുടെ മക്കളെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും ചിന്തിക്കുന്നപോലെതന്നെ നിസ്വാർത്ഥമായി സ്വന്തം എന്ന വിചാരത്തോടെ തങ്ങളുടെ മാതാപിതാക്കളെക്കുറിച്ചും ചിന്തിക്കാൻ ഇടയായാൽ അനുയോജ്യവും സ്വീകാര്യവുമായ പ്രായോഗിക നടപടികൾ ഉണ്ടാകുമെന്നാണ് എന്‍റെ പക്ഷം.

സിറിയക് കോട്ടയിൽ