വൈറ്റ് ടെമ്പിളിൽ
തായ്‌ലൻഡിലെ വിഷു ആഘോഷത്തെപ്പറ്റി നേരത്തെ എവിടെയോ വായിച്ചത് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ആഗ്രഹം എന്‍റെ മനസിൽ കിടക്കുകയായിരുന്നു. അങ്ങനെ 2018 ഏപ്രിൽ മാസത്തിൽ പോകാൻ തീരുമാനിച്ചു. എന്നാൽ ഈ ആഘോഷം കൂടുതലായി നടക്കുന്നത് തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് ഏതാണ്ട് 700 കിലോമീറ്റർ അകലെയുള്ള ചിയാങ്ങ്മൈ എന്ന നോർത്തേണ്‍ പ്രോവിൻസിലാണെന്ന് ഞാൻ മനസിലാക്കി. അങ്ങനെ അങ്ങോട്ടു പോകാനുള്ള ഫ്ളൈറ്റ് ടിക്കറ്റും ഹോട്ടൽ താമസവും ബുക്ക് ചെയ്ത് രാവിലെ 7 മണിക്കുതന്നെ ചിയാങ്ങ്മൈ എയർപോർട്ടിൽ എത്തി. 150 തായ് ബാത്ത് കൊടുത്ത് എയർപോർട്ടിൽനിന്നു ഡൗണ്‍ടൗണിലേക്ക് എത്തി. ആ വലിയ ടാക്സി ക്യാബിൽ ഞാൻ മാത്രമാണ് യാത്രക്കാരനായി ഉണ്ടായിരുന്നത്. എന്നെ ഹോട്ടലിന്‍റെ മുന്നിൽ ഇറക്കിയശേഷം ഡ്രൈവർ പോയി. ഹോട്ടൽ ഉടമയും റിസപ്ഷനിസ്റ്റും ഒരു പ്രായമായ സ്ത്രീയായിരുന്നു. സാധാരണ ചെക്കിൻ ടൈം 2 നു ശേഷം മാത്രമേ അനുവദിക്കാറുള്ളൂ എന്നാണ് ഹോട്ടൽ വൗച്ചറിൽ കാണിച്ചിരിക്കുന്നത്. പക്ഷേ അവർ എനിക്ക് രാവിലെ 8 മണിക്ക് തന്നെ ചെക്കിൻ അനുവദിച്ചു തന്നു.

നഗരത്തിലേക്കു നടന്നപ്പോൾ 10 മണിയായിട്ടുപോലും കടകൾ തുറക്കുന്ന ലക്ഷണമില്ല. ഷൊങ്ക്റാൻ (വിഷു) അവധിയിലാണ്. നമ്മുടെ നാട്ടിലെപോലെ അവിടെയും ചില പെട്ടിക്കടകൾ മാത്രമാണ് തുറന്നിരുന്നത്. അങ്ങനെ നടന്നപ്പോൾ ഒരു ടാക്സിക്കാരൻ അന്ന് 4 മണിവരെയുള്ള കാഴ്ചകൾ കാണാനും സ്ഥലങ്ങളിൽ പോകാനും ഏർപ്പാടുചെയ്തു. അടുത്ത ദിവസം ഞാൻ ഹോട്ടലിലെ റിസപ്ഷനുമായി സംസാരിച്ചപ്പോൾ അവിടെനിന്നും 200 കിലോമീറ്റർ അകലെയുള്ള വൈറ്റ് ടെന്പിൾ കാണുവാൻ ബുക്ക് ചെയ്തു. കൃത്യം 6 മണിക്ക് പറഞ്ഞസമയത്ത് തന്നെ എന്നെ ഹോട്ടലിൽനിന്നും കയറ്റി, മറ്റ് ഹോട്ടലിൽ നിന്നും ആൾക്കാരെയും കയറ്റി ചിയാങ്ങ് റായി എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രഭാതത്തിലെ യാത്ര വളരെ ഉന്മേഷപ്രദമായിരുന്നു. ഏതാണ്ട് 11 മണിയോടടുത്ത് ചിയാങ് റായിയിലെത്തി.

ഇതാ വൈറ്റ് ടെന്പിൾ. 20ാം സഹസ്രാബ്ദത്തിന്‍റെ അവസാനം 18 സംവത്സരം എടുത്ത് പുനർ നിർമ്മാണം ഏതാണ്ട് പൂർത്തിയായതും തായ്‌ലൻഡ് ചിയാങ്ങ്റായി പട്ടണത്തിന്‍റെ തെക്ക് പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ Wta Rong Khun എന്ന ക്ഷേത്രത്തെക്കുറിച്ചാണ് പറയുന്നത്. തായ്‌ലൻഡിലെ ഏറ്റവും വിഖ്യാതമായ ക്ഷേത്രങ്ങളിൽ ഒന്നായ ഇത് അവിടത്തെ ശില്പിയായ ചലെംചായി (chalermchai kostipipta) യുടെ ഭാവനയിൽ രൂപപ്പെട്ടതാണ്. ഒരു പഴയ ക്ഷേത്രത്തിന്‍റെ സ്ഥാനത്ത് അദ്ദേഹവും ശിഷ്യന്മാരും പുനർനിർമിച്ച ഈ ക്ഷേത്രം ഇപ്പോഴും പൂർണമായിട്ടില്ല. നാലുകോടി തായി ബാത്ത് ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. ചലെംചായിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ക്ഷേത്രം.

ബുദ്ധിസത്തിന്‍റെ തെളിമ അതിന്‍റെ പൂർണതയിൽ മനുഷ്യമനസിലേക്ക് ആവാഹിക്കുക എന്നതായിരുന്നു ഈ നിർമിതിയിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. പ്രകാശം പരത്തുന്ന വെണ്‍മ സൂര്യരശ്മികളിലൂടെ തിളങ്ങുംവിധമാണ് ഇതിന്‍റെ പ്രതലത്തിൽ സ്ഫടികച്ചി ല്ലുകൾ പതിപ്പിച്ചിരിക്കുന്നത്. ശുഭ്രനിറം ശ്രീബുദ്ധന്‍റെ പരിശുദ്ധിയിലേക്കും സ്ഫടികച്ചില്ലുകൾ അദ്ദേഹത്തിന്‍റെ ബുദ്ധിവൈഭവത്തിലേക്കും ബുദ്ധപഠനങ്ങളിലേക്കും വെളിച്ചംവീശുന്നതും ഇതിന്‍റെ പുനർനിർമാണച്ചെലവ് മുഴുവൻ ശില്പി തന്നെ വഹിച്ചുവെന്നതിനാൽ ശ്രീബുദ്ധഭഗവാനെ എത്രമാത്രം ആദരിച്ചുവെന്നത് മനസിലാക്കാൻ കഴിയും. ഈ ക്ഷേത്രം ശ്രീബുദ്ധപഠനങ്ങളുടെ കേന്ദ്രമാകണമെന്നും അതിന് ആവശ്യമായ ധ്യാനകേന്ദ്രങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.

ശ്രീബുദ്ധ പുരാണവസ്തുക്കൾ സൂക്ഷിക്കുന്ന ഉച്ചസോട്ട്, ധ്യാനഹാൾ, ആർട്ട്ഗാലറി, സന്യാസികൾക്കുള്ള താമസസ്ഥലം എന്നിവയടങ്ങിയ നവസമുച്ചയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ക്ഷേത്രം. ശ്രീബുദ്ധ പഠനങ്ങളിലേക്കും ലൗകീക പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മാർഗങ്ങളിലേക്കും വെളിച്ചംവീശുംവിധമാണ് ഇതിന്‍റെ ഘടന.

ക്ഷേത്രത്തിന്‍റെ പ്രധാന ഭാഗമായ ബുദ്ധസോട്ടിൽ, വളരെ ചെറിയ ഒരു ജലപാതയുടെ മുകളിലുള്ള പാലത്തിലൂടെ എത്തുന്നു. പുനർജനന പരിണാമം എന്നു വിശേഷിപ്പിക്കുന്ന ഈ പാലം ഭൂതകാല ദുഷ്ചെയ്തികൾ, പൈശാചിക ബന്ധനങ്ങൾ തുടങ്ങിയവയിൽനിന്നു പരിപൂർണ മോചനം ലഭിച്ച് ശ്രീബുദ്ധനെ നേരിൽ ദർശിക്കാൻ കഴിയുംവിധം നൈർമല്യ പരിശുദ്ധിയോടെയാണെന്നാണ് വിശ്വാസം. ഇത് കടക്കുന്പോൾ വിശ്വാസി സ്വർഗകവാടത്തിലേക്കു പ്രവേശിക്കുന്നുവെ ന്നും പഠിപ്പിക്കുന്നു. നന്മതിന്മകളെ സൂചിപ്പിക്കുന്ന വിവിധ ശില്പങ്ങളാൽ അലംകൃതമാണ് ബുദ്ധസോട്ട്.

വിശ്രമ കേന്ദ്രങ്ങൾ അതിന്‍റെ സ്വർണ്ണനിറംകൊണ്ട് വ്യത്യസ്തത പാലിക്കുന്നു. മറ്റെല്ലാ നിർമാണങ്ങളും വെണ്മയിൽ നിൽക്കുന്നു. ഈ സ്വർണ്ണനിറവും, വെൺമയും യഥാക്രമം ശരീരത്തേയും മനസിനെയും പ്രതിനിധീകരിക്കുന്നു. ശ്രീബുദ്ധ പഠനങ്ങളിലേക്കു മനുഷ്യമനസിനെ ആനയിക്കാൻ ഉതകുംവിധമാണ് ഈ വൈറ്റ് ടെന്പിൾ നിലകൊള്ളുന്നത്. ക്ഷേത്രപരിസരത്ത് ആയിരക്കണക്കിനു പതക്കങ്ങൾ തൂക്കിയിട്ടിരിക്കുന്ന പന്തലുകൾ നമുക്ക് കാണാം. പ്രതിദിനം 8 മണി മുതൽ വൈകുന്നേരം 4 മണിവരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. വിദേശ ടൂറിസ്റ്റുകളും അതോടൊപ്പം തായ്‌ലൻഡുകാരും പ്രതിദിനം ഈ ജ്ഞാനപീഠം സന്ദർശിക്കുന്നു.

ജോസഫ് ജോസഫ് പാത്തിക്കൽ