വീട് വിട്ടിറങ്ങുന്ന ജൂലിമാർക്കായ്
അതെ, അവളുടെ പേര് ജൂലിയെന്നാണ്. രണ്ട് ആങ്ങളമാർക്കുളള ഒരേയൊരു പെങ്ങൾ. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂൾ സംഘടനാ പ്രവർത്തനങ്ങളിലും കലാകായിക മേഖലകളിലും മികവ് പുലർത്തിയിരുന്നവളുമായിരുന്നു. പ്ലസ്ടൂ വിദ്യാഭ്യാസത്തിനുശേഷം കേരളത്തിലെ നിലമാരമുള്ള ഒരു എൻജിനിയറിങ്ങ് കോളജിലാണ് അവൾ തന്‍റെ എൻജിനിയറിങ്ങ് പഠനം ആരംഭിച്ചത്. ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. തങ്ങളുടെ മകളിൽ പൂർണ്ണമായും വിശ്വാസമുണ്ടായിരുന്ന അവളുടെ മാതാപിതാക്കളായ ടോമിക്കും ആലീസിനും അവളുടെ പെരുമാറ്റത്തിൽ ഒരിക്കൽപോലും സംശയം ഉളവായിരുന്നില്ല. ടോമിയും ആലീസും തോളോട് തോൾ ചേർന്ന് അധ്വാനിച്ചാണ് മക്കളെ മൂവരേയും വളർത്തിയത്. ടോമിക്ക് സ്വന്തമായി ഒരു പെട്ടിവണ്ടിയുണ്ടായിരുന്നു. വണ്ടി ഓടിക്കുന്നത് കൂടാതെ ഇതര പണികൾക്കും കാലവും സമയവും നോക്കാതെ അയാൾ പോയിരുന്നു. അപ്പനും അമ്മയും കുടുംബത്തിനും തങ്ങൾക്കുവേണ്ടിയും രാപകലില്ലാതെ അധ്വാനിക്കുന്നതിനെപ്പറ്റി മക്കൾക്ക് മൂവർക്കും നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അരുതാത്തതും ടോമിയും ആലീസും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാതിരുന്നതുമായ തങ്ങളുടെ മകളെപ്പറ്റിയുളള അക്കാര്യം ഇരുവരുടെയും ചെവികളിൽ എത്തുന്നത്. സംഗതി അവളുടെ പ്രേമം തന്നെ. അമ്മയും അപ്പനും ആങ്ങളമാരും മാറിമാറി അക്കാര്യത്തെ സംബന്ധിച്ച് ചോദിച്ചെങ്കിലും ജൂലി അതെല്ലാം പാടേ നിഷേധിക്കുകയാണ് ചെയ്തത്. കാര്യത്തിന്‍റെ ഗൗരവം അവർക്ക് മനസിലായത് കോളേജിൽ നിന്ന് അന്വേഷണം വീട്ടിലെത്തിയപ്പോഴാണ്. കോളജിലും ഹോസ്റ്റലിലും ജൂലിയെ രണ്ടുദിവസമായി കാണാതെ വന്നപ്പോൾ കോളജ് അധികൃതർ അവളുടെ വീടുമായി ബന്ധപ്പെടുകയായിരുന്നു. സെക്കൻഡ് സാറ്റർഡേയും തുടർന്നുള്ള ഞായറാഴ്ചയും വീട്ടിൽ പോകുന്നു എന്ന് വരുത്തിത്തീർത്ത് താൻ ഇഷ്ടപ്പെടുന്ന യുവാവുമായി അയാളുടെ സുഹൃത്തുക്കളുടെ പിൻബലത്തോടെ അവൾ തന്‍റെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്വന്തം ഭാവിയെത്തന്നെയും മറന്ന് തന്നിഷ്ടംപോലെ പോവുകയായിരുന്നു.

മക്കൾ സ്വന്തം മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും ഇതുപോലെ വഞ്ചന കാട്ടാൻ തുടങ്ങിയാൽ കുടുംബ സംവിധാനം തന്നെ തകർച്ചയിലേക്ക് നീങ്ങുമെന്ന കാര്യം കുടുംബജീവിതം നയിക്കുന്ന ആർക്കാണ് അറിയാൻ പാടില്ലാത്തത്. സ്വന്തം മാതാപിതാക്കളുടെ അധ്വാനത്തിന്‍റെ ക്ലേശങ്ങളെ ചെറുപ്പംമുതൽ കണ്ടറിയുന്ന മക്കൾ പുതുതായി പരിചയപ്പെടുന്ന വ്യക്തികൾക്ക് മുന്പിൽ വിവേകശൂന്യരായി തങ്ങളുടെ ജീവിതം അടിയറവുവച്ച് മാതാപിതാക്കളേയും സ്വന്തമായി തങ്ങൾക്ക് ഉണ്ടായിരുന്നവരേയും അവരുടെ അഭിമാനത്തെയും ചവിട്ടിമെതിച്ചു പോകുന്പോൾ സ്വാഭാവികമായി അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വികാര വിക്ഷോഭങ്ങളെ നമുക്ക് കുറ്റപ്പെടുത്താനാവുമോ? സ്വന്തം മകൾ നഷ്ടപ്പെടുന്നവന്‍റെ വേദന അറിയണമെങ്കിൽ നിനക്ക് നിന്‍റെ മകൾ നഷ്ടപ്പെടണം. ഇത്തരമൊരു വേദന അനുഭവിക്കാത്ത ഏതൊരുവനും പൊതുതത്ത്വങ്ങൾ പറയാനും കാര്യങ്ങൾ പഠിക്കാതെ ന്യായാന്യായങ്ങൾ പറയാനും എളുപ്പമാണ്.

പ്രഭാതത്തിലെ പുല്ലിന്‍റെ നനവുപോലെയാണ് പല പെണ്‍കുട്ടികളുടെയും പ്രേമബന്ധങ്ങൾ. സൂര്യകിരണങ്ങളാൽ പുല്ലിന്‍റെ നനവ് മാറുംപോലെ ജീവിതത്തിന്‍റെ പരുപരുത്ത യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടേണ്ടിവരുന്പോൾ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് അവർ ചിന്തിച്ചുതുടങ്ങും. ആവേശത്തോടെയുള്ള ഇത്തരത്തിലുള്ള എടുത്തുചാട്ടങ്ങൾ വ്യക്തികളേയും കുടുംബങ്ങളേയും അപകടപ്പെടുത്തുമെന്നത് യാഥാർഥ്യവും ഇത്തരത്തിലുള്ള അനേകം കുടുംബങ്ങളുടെ സാക്ഷ്യവുമാണ്. തന്‍റെ രക്ഷകൻ ഇവനാണ് എന്ന മിഥ്യാധാരണയോടെ തന്നെ പ്രേമിക്കുന്നവന്‍റെ ഹിതാനുസൃതം അനുചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന പെണ്‍കുട്ടികൾ എന്തുകൊണ്ടാണ് തങ്ങളുടെ രക്ഷയ്ക്കായി ചോര നീരാക്കുന്ന മാതാപിതാക്കളെ മറന്നുപോകുന്നത്. ജൂലിയെപ്പോലെ ഇത്തരം കാര്യങ്ങളോട് ബന്ധപ്പെട്ട് പെണ്‍കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോടും തങ്ങളെ സ്നേഹിക്കുന്ന കുടുംബാംഗങ്ങളോടും പറയുന്ന കള്ളങ്ങൾ പിന്നീട് അവരെയും അവരെ സ്നേഹിക്കുന്ന ഉറ്റവരേയും തീരാ ദു:ഖത്തിലേക്കാവും തള്ളിയിടുക എന്ന കാര്യം ആർക്കാണ് നിഷേധിക്കാനാവുക.