Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഭാഗ്യമല്ലിതു കഠിനാധ്വാനം
ആദ്യ വിജയത്തിനു ശേഷം വിശ്രമിക്കരുത്. കാരണം, രണ്ടാമത്തേതിൽ നിങ്ങൾ പരാജയപ്പെട്ടാൽ നിങ്ങളുടെ ആദ്യവിജയം വെറും ഭാഗ്യം കൊണ്ടാണെന്നു പറയാൻ ഒട്ടേറെ നാവുകളുണ്ടാകും.’ - എ.പി.ജെ. അബ്ദുൾ കലാം
ആദ്യ വിജയാഹ്ലാദത്തിന്റെ ആരവങ്ങളടങ്ങും മുന്‍പേ അഭിമാനകരമായ രണ്ടാമത്തെ വിജയത്തിളക്കം തേടിയെത്തിയ ജെസ് മരിയയെ അടുത്തറിയുന്നവർ, തോളിൽ തട്ടി ഒരേ സ്വരത്തിൽ പറഞ്ഞു: ഭാഗ്യമല്ലിത്, വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും സാഫല്യം; നീ ഞങ്ങളുടെ അഭിമാനം; ഇനിയും വളരണം ഉയരങ്ങളിലേക്ക്.
അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്) 56-ാം റാങ്കും സംസ്ഥാന മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്കും സ്വന്തമാക്കിയ ജെസ് മരിയയുടെ വിജയത്തിനു മാറ്റേറെയാണ്. നിരന്തരം പുസ്തകങ്ങൾ വായിച്ചു മനപാഠമാക്കി ഉത്തരക്കടലാസിലേക്കു പകർത്താൻ ജെസിനെ കിട്ടില്ല. പരീക്ഷാത്തലേന്നു രാത്രി വൈകി ഉറക്കമൊഴിവാക്കി കുത്തിയിരുന്നു പഠിക്കാനും തയാറല്ല. മുൻ വർഷങ്ങളിലെ ചോദ്യങ്ങളുടെ ശൈലിയറിഞ്ഞു വ്യക്തമായ കണക്കുകൂട്ടലുകളോടെ ചിട്ടയായ പഠനം, സുനിശ്ചിതമായ ലക്ഷ്യബോധം. കുടുംബാംഗങ്ങളുടെ നിസീമമായ പിന്തുണയും അടിയുറച്ച ദൈവാശ്രയബോധവും കൂടി ചേരുന്പോൾ അങ്കമാലി വളവഴി മേനാച്ചേരി വീട്ടിൽ ജെസ് മരിയ ബെന്നിയുടെ വിജയഗാഥ പൂർണം.
720ൽ 664
നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ 56-ാം റാങ്ക് നേടിയ ജെസ് മരിയ ബെന്നി സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനക്കാരിയായിരുന്നു. 720 ൽ 664 മാർക്കു നേടിയായിരുന്നു മിന്നും ജയം. പോയവർഷം അഖിലേന്ത്യാതലത്തിൽ ലഭിച്ച 17493 -ാം റാങ്കിൽ നിന്നാണു കഠിനാധ്വാനത്തിലൂടെ 56-ാം റാങ്കിലേക്കുള്ള കുതിപ്പ്. ഇക്കുറി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തേക്കെത്തിയ ജെസ് കഴിഞ്ഞ വർഷം സംസ്ഥാനത്തെ പരീക്ഷാർഥികളിൽ 2650-ാം സ്ഥാനത്തായിരുന്നു.
എല്ലാവരും പ്രതീക്ഷിച്ചതാണു മികച്ച വിജയം. അത്രതന്നെ പ്രതീക്ഷ എനിക്കുമുണ്ടായിരുന്നു. എല്ലാവരുടെയും പ്രതീക്ഷകൾക്കൊത്തു നേട്ടമുണ്ടാക്കണമെന്നു പ്രാർഥിച്ചിരുന്നു. പക്ഷേ 56-ാം റാങ്ക് ഏറെ സന്തോഷം പകരുന്നതായി - ജെസ് പറയുന്നു.
പത്താം ക്ലാസിലും മിടുക്കി
പഠനവഴികളിലെല്ലാം മികവിന്റെ വഴികളിലൂടെ സഞ്ചരിച്ചു തിളക്കമാർന്ന മാർക്കും വിജയവും ജെസ് സ്വന്തമാക്കിയിട്ടുണ്ട്. 96.5 ശതമാനം മാർക്കോടെയാണു പത്താം ക്ലാസിൽ വിജയിച്ചത്. മഞ്ഞപ്ര സെന്റ് പാട്രിക് സ്കൂളിലായിരുന്നു പഠനം. എൻട്രൻസ് പരീക്ഷയുടെ മികച്ച പരിശീലനം ലക്ഷ്യമാക്കി കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ ഹയർ സെക്കൻഡറി പഠനം. എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനൊപ്പം ഹയർ സെക്കൻഡറിയിൽ മികച്ച പ്രകടനത്തിലൂടെ 97.6 ശതമാനം മാർക്കു നേടി. ശേഷം എൻട്രൻസിനുള്ള തീവ്രപരിശീലനം.
പഠനവഴികൾ
ഹൈസ്കൂൾ കാലഘട്ടം മുതൽ എൻട്രൻസ് പരീക്ഷയും മെഡിക്കൽ വിദ്യാഭ്യാസവും ജെസ് മനസിലേറ്റിയിരുന്നു. ഹയർ സെക്കൻഡറി ഒന്നാം വർഷം തന്നെ എൻട്രൻസ് പരിശീലനം തുടങ്ങി. സ്കൂളിലെയും കോച്ചിംഗ് സെന്ററിലെയും ക്ലാസുകൾക്കും പരിശീലന പരിപാടികൾക്കുമൊപ്പം സ്വന്തം നിലയിൽ തീക്ഷ്ണമായ പഠനശീലങ്ങൾ രൂപപ്പെടുത്തി.
മാതൃകാ ചോദ്യപേപ്പറുകൾ സമാഹരിച്ച് ഉത്തരങ്ങൾ എഴുതി പഠിക്കുകയായിരുന്നു അതിൽ പ്രധാനം. ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നതിനിടയിലുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ നടത്തുന്ന സ്വാഭാവികമായ പ്രയത്നങ്ങളും അറിവുകളിൽ ആഴപ്പെടാൻ സഹായകമായി. സംശയങ്ങളെ സംശയങ്ങളായിത്തന്നെ ബാക്കിയാക്കരുതെന്നു ജെസിനു നിർബന്ധമുണ്ടായിരുന്നു. എഴുതിയുള്ള പഠനം കൂടുതൽ പ്രയോജനപ്പെട്ടിട്ടുണ്ട്.
കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കു ശേഷം ലഭിക്കുന്ന സമയമത്രയും ഫിസിക്സ് പഠനത്തിനാണു മാറ്റിവച്ചത്. ഭൗതികശാസ്ത്രത്തിലെ പ്രോബ്ലങ്ങൾ വിശദമായി ചെയ്തു തീർക്കാനും ഹൃദിസ്ഥമാക്കാനും ഇതു സഹായിച്ചു.
കാഞ്ഞിരപ്പള്ളിയിൽ സെന്റ് ആന്റണീസ് സ്കൂളിനോടനുബന്ധിച്ചുള്ള ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. സഹപാഠികളിലേറെയും എൻട്രൻസ് പരീക്ഷാർഥികൾ. സ്വാഭാവികമായി സൃഷ്ടിക്കപ്പെട്ട തീവ്രപഠനാന്തരീക്ഷവും തുണയായി. രണ്ടു മാസത്തിലൊരുക്കൽ വീട്ടിലേക്കുള്ള യാത്രയും കുടുംബാംഗങ്ങൾക്കൊത്തുള്ള നിമിഷങ്ങളുമാണു റിലാസ്ക് ചെയ്യാനുള്ള അവസരം. അത് നന്നായി ആസ്വദിച്ചു. ഒപ്പം അടുത്ത രണ്ടു മാസം തീവ്രമായി പഠിക്കാനുള്ള ഉൗർജവും സംഭരിച്ചാണു സ്കൂളിലേക്കുള്ള മടക്കം.
ടൈം മാനേജ്മെന്റ്
സമയത്തിന്റെ പ്രാധാന്യം കൂടുതൽ മനസിലാക്കിയ നാളുകളായിരുന്നു എൻട്രൻസ് പരിശീലനത്തിൽ ശ്രദ്ധിച്ച മൂന്നു വർഷങ്ങളെന്നു ജെസ് മരിയ പറയുന്നു. പരീക്ഷാ സമയത്തിനനുസരിച്ചു ചോദ്യപേപ്പറുകൾ ഉത്തരമെഴുതി പരിശീലിക്കുകയായിരുന്നു ടൈം മാനേജ്മെന്റിനായി ജെസ് കണ്ടെത്തിയ മാർഗം. പരീക്ഷാ ഹാളിലിരുന്ന് ഉത്തരങ്ങൾ എഴുതുന്ന രീതിയിൽ തന്നെയായിരുന്നു ഇത്. ചോദ്യങ്ങൾക്കു പരമാവധി വേഗത്തിൽ ഉത്തരം കണ്ടെത്താനും ഉത്തരക്കടലാസിലേക്കു പകർത്താനും അതിലൂടെ സാധിച്ചു.
ഹയർ സെക്കൻഡറിയും എൻട്രൻസ് പരിശീലനവും ആരംഭിച്ചശേഷം ഒഴിവുവേള എന്നൊന്നില്ലെങ്കിലും നല്ല പുസ്തകങ്ങൾ വായിക്കാനും ജെസ് സമയം കണ്ടെത്തി. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും മനസുള്ള ജെസിനു, മനുഷ്യജീവിതത്തിന്റെ സംഘർഷങ്ങൾ വരച്ചിടുന്ന പുസ്തകങ്ങളും ഏറെ ഇഷ്ടമാണ്. മുരുകൻ കാട്ടാക്കടയുടെ കവിതകളെ ഏറെ ഇഷ്ടപ്പെട്ട ജെസ് അദ്ദേഹത്തിന്റെ മിക്ക രചനകളും വായിച്ചുകഴിഞ്ഞു. അതിലേറെ സ്വാധീനിച്ച ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ് വേണ്ടിവന്നാൽ ആലപിക്കാനും ജെസിനു മടിയില്ല. കവിതകളും കഥകളും വായിക്കാൻ താത്പര്യമുള്ള ജെസ്, എഴുത്തിലും ചെറുശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
കൂടെയുണ്ടു കുടുംബം
അങ്കമാലി മേനാച്ചേരി വീട്ടിൽ ബെന്നിയുടെയും ജെസീന്തയുടെയും രണ്ടു മക്കളിൽ രണ്ടാമത്തെയാളാണു ജെസ് മരിയ. ബെന്നി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റ്. അമ്മ ചെങ്ങൽ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ അധ്യാപിക. തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളജിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണു സഹോദരൻ ജോണ്‍ ബെന്നി. വീട്ടിൽ ഒപ്പമുള്ള അമ്മാമ്മയുടെയും പ്രാർഥനയും പിന്തുണയും എപ്പോഴും ജെസിനൊപ്പമുണ്ട്.
റാങ്കിന്റെ വഴികളിലേക്കു കുതിക്കുന്നതിനു ചിട്ടയായ പഠനത്തിനപ്പുറം ഏറ്റവുമധികം തുണയായതെന്ത് എന്ന ചോദ്യത്തിന്, എപ്പോഴും പിന്തുണയായി കൂടെയുള്ള കുടുംബാംഗങ്ങൾതന്നെ എന്ന് ഏറെ ആലോചിക്കാതെ ജെസ് ഉത്തരം പറയും. എൻട്രൻസ് പരീശീലനം ലക്ഷ്യമാക്കി ഹയർ സെക്കൻഡറിക്കു കാഞ്ഞിരപ്പള്ളിയിലെ സ്കൂളിലേക്കു പഠനം മാറ്റുന്പോൾ, വീട്ടുകാർക്ക് ആദ്യം അല്പം സങ്കടമൊക്കെയുണ്ടായിരുന്നു. എങ്കിലും പഠനജീവിതത്തിന് അതുവരെയും എല്ലാ പിന്തുണയും ചെയ്തുകൊടുത്തു മാതാപിതാക്കളും സഹോദരൻ ജോണും.
പഠനസംബന്ധമായ കാര്യങ്ങൾക്ക് എവിടെ പോകുന്പോഴും ജോണാണ് അനുഗമിക്കുക. പഠനത്തിൽ മികച്ച വിജയങ്ങൾ നേടിയിട്ടുള്ള ജോണിന്റെ അനുഭവങ്ങളും ഉപദേശങ്ങളും ജെസിനും വഴികാട്ടിയാണ്.
പഠനകാര്യത്തിൽ മാത്രമല്ല, ആത്മീയതയിലും ജെസിന് ഒന്നാം റാങ്കുതന്നെ. പഠനത്തിന്റെ തിരക്കുകളിലും പള്ളിയിലെ ഭക്തസംഘടനകളിലും അനുബന്ധ പ്രവർത്തനങ്ങളിലും ജെസ് മരിയ സജീവമാണ്. അങ്കമാലി സെന്റ് ജോർജ് ബസിലിക്ക ഇടവകയിലെ സിഎൽസി സംഘടനയുടെ ഭാരവാഹിത്വത്തിലും ജെസ് ഉണ്ടായിരുന്നു. ഇടവകയുടെ സ്വന്തം മകൾ സ്വന്തമാക്കിയ എൻട്രൻസ് പരീക്ഷയിലെ റാങ്കിന്റെ തിളക്കത്തിനു പള്ളിയിൽ വൈദികരും വിശ്വാസികളും ജെസിനെ ആദരിച്ചു.
പുതിയ ഉയരങ്ങളിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിക്കൽ ഉപരിപഠനത്തിനു ചേർന്നു ജെസ് മരിയ ബെന്നി. അർബുദരോഗികളുടെ ജീവിതാവസ്ഥകൾ ഏറെ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള ജെസിന്, ഓങ്കോളജിയിലെ സ്പെഷലൈസേഷനാണു മനസിൽ.
പിന്നാലെ വരുന്നവരോട് എന്തുണ്ടു പറയാൻ?
“കഠിനാധ്വാനവും ലക്ഷ്യബോധവും കൂടെയുണ്ടാകണം. ചോദ്യങ്ങളുടെ സ്വഭാവം തിരിച്ചറിഞ്ഞ് ഉത്തരമെഴുതണം. സമയത്തിന്റെ പ്രാധാന്യം മറക്കരുത്. ഈശ്വരവിശ്വാസം നൽകുന്ന പ്രത്യാശ കൈവിടരുത്.... കൂടെയെത്തും വിജയം.” നിറഞ്ഞ പുഞ്ചിരിയോടെ ജെസ് മരിയ ബെന്നി പറഞ്ഞു നിർത്തി.
സിജോ പൈനാടത്ത്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top