ചിന്നാറിൽ നക്ഷത്ര ആമകളുടെ സെൻസസ്
കറുത്ത തോടിനു മുകളിൽ സ്വർണരേഖ പോലെ നക്ഷത്രവരകളുള്ള കുഞ്ഞൻ ആമകൾ. നക്ഷത്ര ആമയെ സ്വന്തമാക്കിയാൽ ഭാഗ്യദേവത കൈനിറയെ അനുഗ്രഹം ചൊരിയുമെന്നാണ് ചിലരുടെയൊക്കെ വിശ്വാസം. നക്ഷത്ര ആമകളുടെ മാംസത്തിന് ഒൗഷധഗുണം ഏറെയാണെന്നു കരുതുന്നവരുമുണ്ട്.

വിശ്വാസങ്ങളുടെ പേരിൽ നക്ഷത്ര ആമകളെ മോഹവിലയ്ക്കു വാങ്ങി ഓമനിച്ചും ഒളിപ്പിച്ചും വളർത്താൻ വിദേശികൾ വരെ കൊതിക്കുന്നു. അതിനാൽ കുഞ്ഞൻ ആമകളെ മോഹവിലയ്ക്കു വാങ്ങുകയും വിൽക്കുകയും കടത്തുകയും ചെയ്യുന്നതൊക്കെ പതിവാണ്.

കേരളത്തിലെ വിമാനത്താവളങ്ങളിലും മറ്റും കടത്തുകാരുടെയും വളർത്തൽകാരുടെയും പിടിയിൽനിന്നു വനപാലകരും കസ്റ്റംസും പിടിച്ചെടുക്കുന്ന നക്ഷത്ര ആമകളെ എന്താണ് ചെയ്യുക. കാട്ടിലോ വഴിയോരത്തോ തുറന്നു വിട്ടാൽ നക്ഷത്ര ആമകൾക്ക് എല്ലാ കാലാവസ്ഥയിലും ജീവിക്കാനാവില്ല. പറ്റിയ ആവാസ വ്യവസ്ഥയും യോജിച്ച ഭക്ഷണവും ഒത്തു കിട്ടിയാൽ മാത്രമെ ഇവയ്ക്ക ജീവിക്കാനാവൂ. കേരളത്തിൽ നക്ഷത്ര ആമകളുടെ ആവാസത്തിനു പറ്റിയ അപൂർവ ഇടമാണ് മൂന്നാറിനടുത്ത് ചിന്നാർ വന്യജീവി സങ്കേതം. പലപ്പോഴായി കസ്റ്റംസും വനപാലകരും പിടിച്ചെടുത്ത നക്ഷത്ര ആമകളെ തുറന്നുവിട്ടിരിക്കുന്നത് ചിന്നാർ സങ്കേതത്തിലാണ്.

നക്ഷത്ര ആമകളുടെ കേരളത്തിലെ ഏക ആവാസ വ്യവസ്ഥയായ ചിന്നറിൽ നക്ഷത്ര ആമകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം നടക്കുകയാണിപ്പോൾ. ചിന്നാർ സങ്കേതത്തിലെ ആമകളുടെ എണ്ണം, ആവാസ വ്യവസ്ഥയുടെ ഉപയോഗം, കാലാവസ്ഥ വ്യതിയാനങ്ങളോടുള്ള പ്രതികരണം, വളർച്ചയുടെ തോത്, പ്രജനന സ്വഭാവത്തിലെ നിരീക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് രണ്ടു വർഷം നീളുന്ന ശാസ്ത്രീയ പഠനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. ആയിരത്തിലേറെ നക്ഷത്ര ആമകൾ ഇവടെയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

നാല് വർഷത്തിനുള്ളിൽ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കടത്താൻ ശ്രമിക്കുന്നതിനിടെ, വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയ അഞ്ഞൂറോളം നക്ഷത്ര ആമകളുടെ പുനരധിവാസം ചിന്നാർ വന്യജീവി സങ്കേതത്തിൽ വിജയകരമായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്നു പിടിച്ചെടുത്ത 200 നക്ഷത്ര ആമകളെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പിടികൂടി വനംവകുപ്പിന് കൈമാറിയ 357 ആമകളെയും ചിന്നാർ സങ്കേതത്തിൽ പുനരധിവസിപ്പിച്ചിരുന്നു. ചിന്നാറിൽ മുൻപു നടത്തിയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് നക്ഷത്ര ആമകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

സ്വാഭാവിക ആവാസവ്യവസ്ഥയിൽ നക്ഷത്ര ആമകളുടെ എണ്ണം കണ്ടെത്തുക ശ്രമകരമായ ജോലിയാണ്. മാസങ്ങൾ നീളുന്ന പുനരധിവാസ പ്രക്രിയക്കൊടുവിൽ ഓരോ നക്ഷത്ര ആമയ്ക്കും ഒരു തിരിച്ചറിയൽ രേഖ നൽകുന്ന പ്രക്രിയകൂടി നടക്കുകയാണിപ്പോൾ. ഈ തിരിച്ചറിയൽ രേഖയുടെ പേരാണ് സ്കൂട്ടിങ്ങ്. അനേകം ശൽക്കങ്ങളായി രൂപപ്പെട്ട നക്ഷത്ര ആമയുടെ തോടിന്‍റെ വശങ്ങളിൽ ഏതെങ്കിലും ഒരു ശൽകത്തിന്‍റെ അരികിൽ ചെറിയ രീതിയിൽ അടയാളം നൽകും. പിന്നീട് ഇവയെ കാട്ടിൽ വച്ചു കാണുന്പോൾ തിരിച്ചറിയാൻ സ്കൂട്ടിങ്ങ് സഹായകമാകും.
പാറക്കെട്ടുകളുടെ വിള്ളലുകളിലും ചതുപ്പുകളിലുമാണ് നക്ഷത്ര ആമകളുടെ വാസം. പാറകളിലെ ചെറിയ വിടവുകളിൽകൂടി ഇവയ്ക്കു സഞ്ചരിക്കുകയും ചെയ്യാം. പുല്ലുകളും ചെറുചെടികളുമാണ് തീറ്റ. ഭാരം കുറവായതിനാൽ കുത്തനെ നിൽക്കുന്ന പാറകളിൽപോലും വേഗത്തിൽ കയറാനാകും.

പുറന്തോടിൽ മാത്രമല്ല നക്ഷത്ര ആമയുടെ തലയിലും കാലുകളിലുമുണ്ട് മഞ്ഞ നിറം. മേയ്, ജൂണ്‍ മാസങ്ങളിൽ ചെറിയ കുഴികളിലാണ് മുട്ടയിടാറുള്ളത്. സൂര്യ പ്രകാശത്തിൽ മുട്ടകൾ സ്വയം വിരിയുകയാണ് പതിവ്. ചൂടു കൂടുന്പോൾ മണ്ണ് തുരന്ന് മാളമുണ്ടാക്കി അതിനുള്ളിൽ ഒളിക്കും. മഴ പെയ്തിട്ടേ പിന്നെ പുറത്തുവരൂ. വെള്ളം കെട്ടിക്കിടക്കുന്ന പുൽമേടുകളും പാറകളുമാണ് ഇവയുടെ വാസസ്ഥലം.

ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെയാണ് നക്ഷത്ര ആമകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് പ്രാധാന്യം വർധിച്ചത്. ഇതേവരെ ഇന്ത്യയിൽ നക്ഷത്ര ആമകളെ കുറിച്ച് വിശാലമായ ശാസ്ത്രീയ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ചിന്നാറിലെ പഠനം പ്രസക്തമാകുന്നത്.

റെജി ജോസഫ്