ഒരു പിശുക്കന്‍റെ കഥ, നമ്മുടെയും
ലോകത്തിലെ ഏറ്റവും വലിയ പിശുക്കൻ മരിക്കാൻ കിടക്കുന്ന അവസരം. തന്‍റെ സമയം കഴിയാറായി എന്നു മനസിലാക്കിയ അയാൾക്ക് ഒരു ആഗ്രഹം മാത്രം ബാക്കിയുണ്ടായിരുന്നു. താൻ മരിച്ചാലും തന്‍റെ സന്പത്തു മുഴുവനും മക്കളിൽ ആരെങ്കിലും ഒരുവൻ ഭദ്രമായി സൂക്ഷിക്കണമെന്നതായിരുന്നു ആ ആഗ്രഹം.

അയാൾക്കു മൂന്നു പുത്രന്മാരാണ് ഉണ്ടായിരുന്നത്. അവരെ മൂന്നുപേരെയും അരികിൽ വിളിച്ചു മൂത്തവനോടു ചോദിച്ചു "ഞാൻ മരിച്ചു കഴിയുന്പോൾ എങ്ങനെയായിരിക്കും നീ എന്‍റെ ശവസംസ്കാരം നടത്തുന്നത്? ' അപ്പോൾ മകൻ പറഞ്ഞു :"വളരെ ആഡംബരമായി ശവസംസ്കാരം ഞാൻ നടത്തും. അതിനുവേണ്ടി വെള്ളി കൊണ്ടുള്ള ഒരു ശവപ്പെട്ടി ഞാൻ പണിയും. സ്വർണാഭരണങ്ങളും രത്നങ്ങളും തുന്നിച്ചേർത്തു മേലങ്കി അണിയിച്ചായിരിക്കും അങ്ങയെ ഞാൻ സംസ്കരിക്കുക. സംസ്കാരകർമങ്ങൾക്കുശേഷം മൂന്നു ദിവസത്തേക്കു പാവങ്ങൾക്കു സമൃദ്ധമായ സദ്യ നൽകും'.

"നീ ഒരു വിഡ്ഢിയാണ്,' അയാൾ ക്ഷൂഭിതനായി പറഞ്ഞു: "വെള്ളികൊണ്ടുള്ള ശവപ്പെട്ടി! സ്വർണാഭരണങ്ങളും രത്നങ്ങളും അണിയിച്ച മേലങ്കി! പാവങ്ങൾക്കു മൂന്നു ദിവസം അന്നദാനം! എത്ര വലിയ ഒരു ദുർവ്യയക്കാരനെയാണ് ഞാൻ വളർത്തിയത്!' ഇത്രയും പറഞ്ഞിട്ടു അയാൾ ഏങ്ങിക്കരയാൻ തുടങ്ങി.

തന്‍റെ അപ്പന്‍റെ ശവസംസ്കാരത്തിനു അധികം പണം ചെലവാക്കുവാൻ അപ്പൻ ആഗ്രഹിക്കുന്നില്ലെന്നു മനസിലാക്കിയ രണ്ടാമത്തെ മകൻ പറഞ്ഞു: "ചേട്ടൻ അല്ലെങ്കിലും അടിച്ചുപൊളിച്ചു ചെലവുചെയ്യുന്നവനാണ്. ഞാൻ അപ്പന്‍റെ ശവസംസ്കാരം ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ നടത്തിത്തരാം. സംസ്കാരകർമത്തിനു പ്രാർഥന ചെയ്യാൻ നമ്മുടെ ബുദ്ധപുരോഹിതരെ മാത്രം വിളിക്കാം. പാവങ്ങൾക്ക് അന്നദാനം കൊടുക്കുന്ന പരിപാടി ഉണ്ടാവില്ല'. ഉടനെ അയാൾ പറഞ്ഞു: "ബുദ്ധപുരോഹിതരെ വിളിക്കും പോലും! അതിനുവേണ്ടി വരുന്ന ചെലവ് എന്തു മാത്രമായിരിക്കുമെന്നു നിനക്കു വല്ല ബോധവുമുണ്ടോ? നീയും നിന്‍റെ മൂത്തവനെപ്പോലെയാണ്! പണം വാരി വിതറുന്നതിന് ഒരു മടിയുമില്ല!'

അതു കേട്ടു നിന്ന ഏറ്റവും ഇളയവന് അപ്പന്‍റെ പിശുക്കിൽ അമർഷം തോന്നി. അവിടെ ഉണ്ടായിരുന്നവരെ നോക്കി പറഞ്ഞു: "അപ്പന്‍റെ ശവസംസ്കാരത്തിനായി ഞാൻ ഒരു ചില്ലിപൈസ പോലും ചെലവാക്കില്ല. എന്നു മാത്രമല്ല, അപ്പൻ മരിക്കുന്പോൾ അപ്പനെ ഉപയോഗിച്ചു ഞാൻ പണമുണ്ടാക്കും!' ഇതുകേട്ടപ്പോൾ സന്തോഷ പൂർവം അയാൾ ചോദിച്ചു: "എങ്ങനെയാണ് നിനക്കതു സാധിക്കുക‍?' ഉടനെ ഇളയ മകൻ പറഞ്ഞു: "അപ്പൻ മരിക്കുന്പോൾ അപ്പന്‍റെ ശവശരീരം ഒരു വണ്ടിയിലാക്കി വടക്കൻ മേഖലയിൽ കൊണ്ടുപോയി അവിടെയുള്ള മെഡിക്കൽ കോളജുകൾക്കു ലേലം ചെയ്തു കൊടുക്കും. ഏറ്റവും കൂടുതൽ പണം തരുന്നവർക്കായിരിക്കും ശവശരീരം ഞാൻ വിൽക്കുക'.

"നീയാണ് യഥാർഥത്തിൽ എന്‍റെ പുത്രൻ' ലുബ്ധനായ ആ മനുഷ്യൻ പറഞ്ഞു. "നീ ആയിരിക്കും എന്‍റെ എല്ലാ സ്വത്തിന്‍റെയും അവകാശി'. ഇത്രയും പറഞ്ഞിട്ട് അയാൾ തലയിണക്കടിയിലുണ്ടായിരുന്ന താക്കോൽക്കൂട്ടം പുറത്തെടുത്തു. ഉടനെ മൂത്തവൻ പറഞ്ഞു: "അപ്പാ, അവൻ പറഞ്ഞത് എന്താണെന്ന് അപ്പൻ കേട്ടോ? അപ്പനെ അവൻ വടക്കൻ മേഖലയിലുള്ളവർക്കു വിൽക്കുമെന്നാണ് അവൻ പറഞ്ഞത്'.

അപ്പോൾ ഇളയവന്‍റെ മുഖത്തുനോക്കി ആ ലുബ്ധൻ പറഞ്ഞു: " അങ്ങനെ ചെയ്യുന്നതിൽ നിന്നു പൂർണമായി നിന്നെ ഞാൻ വിലക്കുന്നു. വടക്കൻ മേഖലയിലുള്ളവർ രൊക്കം പണം തരില്ല. അവർ എപ്പോഴും കടം പറയും. എന്നെ തെക്കൻ മേഖലയിൽ കൊണ്ടുപോയി വിൽക്കൂ. അവർ ഉടനെ പണം തരും!'.

ഈ ചൈനീസ് കഥ വായിക്കുന്പോൾ ഈ കഥയിലെ നായകൻ തന്നെ ലോകത്തിലെ ഒന്നാം നന്പർ പിശുക്കൻ എന്നു നാം തലകുലുക്കി സമ്മതിക്കും. അപ്പോഴും ഇങ്ങനെയുള്ള പിശുക്കന്മാർ ലോകത്തിലുണ്ടോ എന്നു നാം സംശയിച്ചുപോവുകയും ചെയ്യും. ഈ കഥയിലെ പിശുക്കനെപ്പോലെയുള്ള ഭൂലോകപിശുക്കന്മാരെ നാം അധികം കണ്ടെന്നിരിക്കുകയില്ല. എന്നാൽ നമ്മുടെ ചുറ്റിലും കാണുന്ന പിശുക്കന്മാരും അത്ര ചില്ലറക്കാരൊന്നുമാകാനിടയില്ല. ഒരു പക്ഷേ അപൂർവമായിട്ടാണെങ്കിലും നമ്മുടെ ലുബ്ധന്‍റെ പ്രത്യേകതകൾ പ്രത്യക്ഷപ്പട്ടേക്കാം.

ലുബ്ധിനെക്കുറിച്ചു പറയുന്പോൾ പണത്തിന്‍റെ വിനിയോഗത്തെക്കുറിച്ചായിരിക്കും സ്വാഭാവികമായും നമ്മുടെ ചിന്തയിൽ വരിക. എന്നാൽ സന്പത്തിന്‍റെ വിനിയോഗത്തിൽ എന്നതിനെക്കാളേറെ അധികമായി മറ്റുകാര്യങ്ങളിലും പിശുക്ക് കടന്നുകൂടാം എന്നതാണു വാസ്തവം. ചിലപ്പോൾ അതായിരിക്കും മറ്റുള്ളവർക്ക് ഏറെ ദോഷം ചെയ്യുക.

മക്കളോടു സ്നേഹപൂർവം പെരുമാറേണ്ട മാതാപിതാക്കന്മാർ അവരോടു സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ പിശുക്കു കാണിക്കുന്നതു നാം സാധാരണ കാണാറുള്ളതാണല്ലോ. അതുപോലെ, മക്കൾ മാതാപിതാക്കൾക്കു നൽകേണ്ട സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും കാര്യത്തിൽ പിശുക്കു കാണിക്കുന്നത് അപൂർവമല്ലല്ലോ.

പണം നമുക്കു സന്പത്തായിരിക്കുന്നതുപോലെ നമ്മുടെ സ്നേഹവും സേവനവും അതുപോലെ നമ്മുടെ സമയവുമൊക്കെ നമ്മുടെ സന്പത്തുതന്നെ. ഈ സന്പത്തൊക്കെ മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞു നാം വിനിയോഗിക്കുന്നില്ലെങ്കിൽ നാം അറുപിശുക്കന്മാർ തന്നെ.
നമ്മുടെ ജീവിതത്തിലെ സകല നന്മകളും നമ്മുടെ സന്പത്താണെന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ, മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞ് അവ ന്യായമായ രീതിയിൽ പങ്കുവയ്ക്കുന്നതിനും നമുക്കു ശ്രദ്ധിക്കാം. അപ്പോൾ പിശുക്കന്മാരുടെ ഗണത്തിൽനിന്നു നാം സ്വാഭാവികമായും അപ്രത്യക്ഷമായിക്കൊള്ളും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ