വന്ന വഴി മറക്കുന്നവർ
ആളൂരുകാരനാണയാൾ. ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് താമസിക്കുന്നത് കുടുംബസമേതമാണ്. അയാളുടെ പേര് പോളെന്നാണ്. പോളിന്‍റെ ഭാര്യ ശാരീരിക വൈകല്യമുള്ള ആളാണ്. ഇരുവരും സർക്കാർ ജോലിക്കാരാണ്. പോളിന്‍റെ ഭാര്യയായ ജയിനിയും പോളും തമ്മിൽ ഒരു കാര്യത്തിൽ ഏറെ സാമ്യമുണ്ട്. അത് മറ്റൊന്നിലുമല്ല, ഇരുവരും തങ്ങളുടെ കുടുംബാംഗങ്ങളോട് തുല്യമായി കാട്ടുന്ന അകൽച്ചയിലാണ്. തങ്ങളുടെ മക്കളായ സോനുവിന്‍റെയും സിനിയുടെയും ചെറിയ കാര്യങ്ങളിൽപോലും താൽപര്യപൂർവ്വം ശ്രദ്ധിക്കുന്ന ഇരുവർക്കും സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യങ്ങളിൽ യാതൊരുവിധ ശ്രദ്ധയുമില്ല.

ഇരുവരുടെയും കുടുംബങ്ങളിൽ സർക്കാർ ജോലി ഉള്ളവരും വലിയ തുക ശന്പളം കൈപ്പറ്റുന്നവരുമായവർ ഇവർ മാത്രമാണ്. ജയിനി സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിൽ ജനിച്ച് വളർന്ന ആളാണ്. മേഴ്സി ഹോമിലെ സിസ്റ്റേഴ്സിന്‍റെ സംരക്ഷണയിലാണ് ജയിനി വളർന്നതും പഠിച്ചതും. ജയിനിക്ക് അന്ധതയുള്ള ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. സഹോദരിക്ക് മുപ്പത്തിനാല് വയസ്സായി, സഹോദരന് മുപ്പത്തിയാറും. ഇരുവരും അവിവാഹിതരാണ്. ജയിനിയുടെ വൃദ്ധമാതാപിതാക്കൾ അധ്വാനിച്ചാണ് ഇപ്പോഴും മക്കളെ ഇരുവരേയും നോക്കുന്നത്. തങ്ങളുടെ കാര്യങ്ങൾക്കായി മകളെ ശല്യപ്പെടുത്താൻ പാടില്ലെ ന്ന് നിർബന്ധമുള്ള ഈ വൃദ്ധമാതാപിതാക്കളെ പള്ളിയിലെ വിൻസെന്‍റ് ഡി പോൾ അംഗങ്ങൾ കൂടെക്കൂടെ സഹായിക്കുന്നുണ്ട്. പോളിന്‍റെ കുടുംബ സാഹചര്യവും ഏതാണ്ട് ഇതുപോലെതന്നെയാണ്. അയാളുടെ അനുജൻ വർഷങ്ങളായി കുടുംബസമേതം ഗുജറാത്തിലാണ്. ഒരു സ്പെയർ പാട്സ് നിർമ്മാണ കന്പനിയിലെ ജോലിക്കാരനാണയാൾ. അയാളുടെ ഭാര്യ സൂസമ്മ തയ്യൽ ജോലി വശമുള്ള ആളാണ്. തന്നാൽ ആവുന്ന വിധമൊക്കെ ആ വഴിക്ക് തന്‍റെ ഭർത്താവിനെ സാന്പത്തിക കാര്യങ്ങളിൽ പിന്തുണയ്ക്കാൻ സൂസമ്മ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പോളിന്‍റെ തറവാട്ട് കുടുംബത്തിൽ അവിവാഹിതയായ സഹോദരിയും വൃദ്ധ മാതാപിതാക്കളുമാണ് താമസിക്കുന്നത്. ജയിനി തന്‍റെ മാതാപിതാക്കളേയും സഹോദരരേയും ശ്രദ്ധിക്കുന്നതുപോലെ പോലും പോളിന് തന്‍റെ മാതാപിതാക്കളേയും അവിവാഹിതയായ സഹോദരിയേയും ശ്രദ്ധിക്കാൻ കഴിയാറില്ല. അതൊന്നും തന്‍റെ ഉത്തരവാദിത്തത്തിൽപ്പെട്ട കാര്യമല്ലെന്നാണ് അയാൾ പറയുന്നത്.

ഇന്ന് നമ്മുടെ സമൂഹത്തിൽ നാം കണ്ടുമുട്ടുന്ന പല ആളുകളുടെയും പ്രതിനിധികളാണ് പോളും ജയിനിയും. വന്ന വഴി മറന്നുപോകുന്നവരാണിവർ. വിവാഹം കഴിഞ്ഞതുകൊണ്ടോ മക്കൾ ഉണ്ടായതുകൊണ്ടോ വന്ന വഴി മറക്കാനോ വളർച്ചയുടെ വഴികളിൽ താങ്ങായി നിലകൊണ്ട മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും ഗൗനിക്കാതെ പോകാനോ ഇടയാകുന്നതിനെ ആർക്കെങ്കിലും അനുകൂലിക്കാൻ ആകൂമോ?

ഞാൻ ഓർമ്മിക്കുന്നത് എനിക്ക് ഏറെ അടുപ്പമുള്ള ഒരു കുടുംബനാഥനേയും കുടുംബനാഥയേയുമാണ്. ഇരുവരും അധ്യാപകരായിരുന്നു. റിട്ടയർ ചെയ്തത് അടുത്തടുത്ത വർഷങ്ങളിലാണ്. സാം സാറിനും ലീലാമ്മ ടീച്ചറിനും ഒരു മകനും ഒരു മകളുമാണുള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു. മക്കൾ ഇരുവരുടെയും വിവാഹത്തിന്‍റെ അവസരത്തിൽ സാർ അവരോട് പറഞ്ഞത് അന്യോന്യം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യങ്ങളിൽ താൽപര്യം കാണിക്കണമെന്നാണ്. സാറിന്‍റെ അത്തരമൊരുപദേശത്തിനനുസരിച്ച് തങ്ങൾ പ്രവർത്തിച്ചതിനാൽ ആ വഴിക്ക് തങ്ങളുടെ ഭാര്യാഭർതൃബന്ധം പോലും ദൃഢപ്പെടുത്താൻ തങ്ങൾക്ക് കഴിഞ്ഞെന്നാണ് മക്കൾ ഇരുവരും മരുമക്കളും പറയുന്നത്.

സ്വാർത്ഥമോഹത്തോടെ തന്‍റെ ജീവിതപങ്കാളിയെ അയാളുടെ മാതാപിതാക്കളിൽനിന്നും കുടുംബാംഗങ്ങളിൽ നിന്നും പറിച്ച് മാറ്റിയാൽ എല്ലാം സുരക്ഷിതമാകുമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. തങ്ങളുടെ ബന്ധത്തിന് വിഘാതമാകാത്ത തരത്തിൽ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ജനനം മുതൽ കാത്തുപോന്ന കുടുംബബന്ധങ്ങൾ തുടർന്നും പരിപാലിച്ച് പോകേണ്ടതുതന്നെയാണ്. ഭർത്താവ് അയാളുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കരുതുന്നതിനെക്കാൾ ഭാര്യക്ക് അത് ചെയ്യാനാകുന്നതും ഭാര്യയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും അവരുടെ ആവശ്യങ്ങളിൽ ഭർത്താവിന് കരുതാനാകുന്നതുമാണ് ആരോഗ്യകരമായ രീതി. അത്തരത്തിലാകുന്പോൾ അത് ഭാര്യാഭർതൃ ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ഇടയാക്കുമെന്നാണ് അനുഭവ സാക്ഷ്യങ്ങൾ.

സിറിയക് കോട്ടയിൽ