മണിക് ഭായീ മാപ്പ്...
നാടൻ കോഴിയിറച്ചിക്കറി കൂട്ടി ഇത്തിരി ചോറ്. പിന്നെ വാടകവീടിന്‍റെ വാതില്ക്കൽ കുത്തിയിരുന്ന് കൂട്ടുകാരോടൊപ്പം ബംഗാളിലെ ചില നാട്ടു വർത്തമാനങ്ങൾ...മൂളിപ്പാട്ടുകൾ. ഉറങ്ങും മുന്പ് ഭാര്യയോട് ഫോണിലൂടെ ഇത്തിരി സ്നേഹ വർത്തമാനം...അതായിരുന്നു മണിക് റോയിയുടെ ജീവിതം.

മണിക് റോയി എന്നാൽ അയാൾ തന്നെ. കഴിഞ്ഞ ഞായറാഴ്ച അഞ്ചലിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ബംഗാൾ സ്വദേശി. മണിക് റോയിയുടെ ചേട്ടന്‍റെ മകനാണ് സൂര്യ റോയി. ഭാര്യ നീലിമ, ഏകമകൾ മൊണാലിസ എന്നിവരോടൊപ്പം അഞ്ചലിൽതന്നെ താമസിക്കുന്നു. മുറിയിൽ താമസിച്ചിരുന്ന അഞ്ചു കൂട്ടുകാർക്കൊപ്പം ആംബുലൻസിൽ മണിക് റോയിയുടെ മൃതദേഹം പശ്ചിമബംഗാളിലേക്കു കൊടുത്തുവിട്ടശേഷം നാട്ടിൽതന്നെ തങ്ങുകയാണ് സൂര്യ. ചണത്തിനും പട്ടുനൂലിനും മുന്തിയതരം മാന്പഴത്തിനും പേരുകേട്ട മാൽഡ ജില്ലയിലെ സലായിദംഗയിലേക്കായിരുന്നു അഞ്ചലിൽനിന്ന് ആംബുലൻസ് പോയത്.

സൂര്യയിൽനിന്നാണ് മണിക്കിനെക്കുറിച്ചറിഞ്ഞത്. അവന്‍റെ ഗ്രാമത്തെക്കുറിച്ചറിഞ്ഞത്. അവന്‍റെ സ്വപ്നത്തെക്കുറിച്ച്, ഭാര്യയെക്കുറിച്ച്, മകളെക്കുറിച്ച്, അവൻ കേരളത്തിൽ എത്തിയതിന്‍റെ കാരണത്തെക്കുറിച്ച് ഒക്കെയറിഞ്ഞത്. സൂര്യ പറഞ്ഞുതീർത്തപ്പോൾ തോന്നി. അഞ്ചലിൽ നമ്മൾ ചെയ്തത് മഹാപാപമായിരുന്നു.

സലായിദംഗ

പശ്ചിമബംഗാളിലെ സലായിദംഗയിലാണ് മണിക് റോയിയുടെ വീട്. മണ്‍ചുവരുകൾക്കു മുകളിൽ തകരഷീറ്റു വച്ചാണ് അവൻ ആ വീടുണ്ടാക്കിയത്. സലായിദംഗയിൽ അത്തരം നിരവധി വീടുകളുണ്ട്. ഇത്തിരി ഭൂമിയൊക്കെയുള്ളവർ ചെറിയ തോതിൽ കൃഷിയൊക്കെ ചെയ്തു ജീവിക്കുന്നു. അവിടെ ഭാര്യ ചമലി, മകൾ ഒസിമ, മകൻ ബൊന്ദൂസ് എന്നിവരുമുണ്ട്. പട്ടിണികിടന്നു ജീവിക്കാൻ മണിക്കിനു വിഷമമൊന്നുമില്ല. ചെറുപ്പം മുതൽ പരിശീലിച്ചിട്ടുണ്ട്. പക്ഷേ, ഭാര്യയെയും മക്കളെയും അയാൾക്കു ജീവനായിരുന്നു. ഒസിമയെ ഇത്തിരി ഭേദപ്പെട്ട ഒരിടത്തേക്കു കല്യാണം കഴിച്ച് അയയ്ക്കണം എന്നതായിരുന്നു അയാളുടെ സ്വപ്നം. മറ്റൊരു സ്വപ്നത്തെക്കുറിച്ചും മണിക് പറഞ്ഞിട്ടുള്ളതായി ആരും ഓർമിക്കുന്നില്ല. സലായിദംഗയിൽ നിന്നാൽ വല്ലപ്പോഴും കിട്ടുന്ന കൃഷിപ്പണി മാത്രമാണ് ആശ്രയം. പണിക്കൂലിയും കുറവ്.

ജോലിതേടി കേരളത്തിലെത്തിയ ചേട്ടൻ ബിട്ടാറുവാണ് അവധിക്കെത്തിയപ്പോൾ മണിക്കിനോട് തന്‍റെകൂടെ പോരാൻ പറഞ്ഞത്. അങ്ങനെ ഏഴു കൊല്ലം മുന്പ് മണിക് റോയി അഞ്ചലിലെ പനയഞ്ചേരിയിലെത്തി.

മണിക് ആളെങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ അയാൾക്കു മുറി വാടകയ്ക്കു കൊടുത്ത തിലകൻ ചേട്ടൻ പറഞ്ഞത് ഇത്തിരി വികാരവായ്പോടെയാണ്: "ഇവിടെ ബംഗാൾ സ്വദേശികൾക്കു മുറി കൊടുത്താൽ ശരിയാകില്ലെന്ന ആശങ്കയായിരുന്നു അയൽക്കാരിൽ പലർക്കും. പക്ഷേ, ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ആർക്കും ഒന്നും പറയാനില്ലാതായി. മണിക് റോയിയും കൂട്ടരും ജോലിയും അവരുടെ സ്വകാര്യസുഖ-ദുഃഖങ്ങളുമായി ശാന്തരായി കഴിഞ്ഞു. എനിക്കോ പരിസരവാസികൾക്കോ ഒരു ബുദ്ധിമുട്ടും അവരായിട്ട് ഉണ്ടാക്കിയിട്ടില്ല.’

ഒസിമയുടെ കല്യാണം

ഒരു വർഷം മുന്പ് മണിക്കിന്‍റെ ഏക സ്വപ്നമായിരുന്ന മകളുടെ കല്യാണം നടത്തി. മണിക്കിന്‍റെ വരുമാനം നാലംഗ കുടുംബത്തിനു ചെലവിനു കഴിഞ്ഞ് മിച്ചമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒസിമയുടെ കല്യാണത്തിന് സലായിദംഗയിലെ വട്ടിപ്പലിശക്കാരന്‍റെ കൈയിൽനിന്ന് പണം കടം വാങ്ങി. അവളുടെ കല്യാണം എത്രയും പെട്ടെന്നു നടത്തണമെന്നു മണിക്കിനു നിർബന്ധമായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒസിമയുടെ കാര്യം കുഴപ്പത്തിലാകുമെന്ന് അയാൾ ആശങ്കപ്പെട്ടു. ചമലിക്ക് തനിയെ അതൊന്നും ചെയ്യാനാവില്ലെന്ന് അയാൾ വിചാരിച്ചു. വലിയ പലിശയ്ക്കു കടം വാങ്ങരുതെന്ന് പലരും പറഞ്ഞെങ്കിലും അയാൾ അതൊക്കെ ചിരിച്ചു തള്ളി. സാരമില്ല ഒസിമയെ ഒരാളെ ഏല്പിച്ചാൽ പിന്നെ സമാധാനമായി എന്നയാൾ ആശ്വാസം പറഞ്ഞു. എന്നിട്ടും സംശയം പറഞ്ഞവരോട് അതൊക്കെ താൻ വീട്ടിക്കൊള്ളാമെന്ന് ഇത്തിരി നീരസത്തോടെ പറഞ്ഞു.

കല്യാണത്തിന്‍റെ ആവശ്യത്തിനായി രണ്ടു മാസം മണിക് ബംഗാളിൽ തങ്ങി. ഒസിമയെ ഭർതൃവീട്ടിലേക്കു പറഞ്ഞയച്ചു താമസിയാതെ അയാൾ കേരളത്തിലേക്കു തീവണ്ടി കയറി. ഒപ്പം മകൻ മൊന്ദൂസിനെയും കൂട്ടി. ഇനി പഠിക്കണ്ടെന്ന് അവനോടു പറഞ്ഞു. താൻ ഒറ്റയ്ക്കു പണിതാൽ വീട്ടുചെലവും കടം വീട്ടലും എല്ലാംകൂടി നടക്കില്ലെന്നും അഞ്ചലിൽ മൊന്ദൂസിനും പണികിട്ടുമെന്നും കടം വീട്ടിയാൽ അവനെ അമ്മയുടെ അടുത്തേക്കു തിരിച്ചുവിടാമെന്നും അയാൾ കരുതി. പക്ഷേ,...

ജൂണ്‍ 24
അന്നു വൈകുന്നേരം ആറു മണിയോടെയാണ് മണിക്കിനെ കോഴി മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കുട്ടം തടഞ്ഞുനിർത്തി ഇടിച്ചത്. കേസിൽ പ്രതിയായ ശശിധരക്കുറുപ്പിന്‍റെ വീടിന് അടുത്തുവച്ചായിരുന്നു മണിക്കിനെ തടഞ്ഞത്. ശശിധരക്കുറുപ്പും ആസിഫും ഉൾപ്പെടെയുള്ളവർ മണിക്കിനെ ക്രൂരമായി മർദിക്കുന്നതും നിലവിളിയും കേട്ട് സുന്ദരൻ ആചാരി ഓടിയെത്തി. മൂന്നു വീടുകൾക്കപ്പുറത്തു താമസിക്കുന്ന സുന്ദരനാചാരിയാണ് മണിക്കിനു കോഴിയെ വിറ്റത്. അത് അയാൾ വിളിച്ചുപറയുകയും മണിക്കിനെ തല്ലരുതെന്ന് പറയുകയും ചെയ്തു. എന്നിട്ടും മൂക്കിൽനിന്നു ചോരയൊലിക്കുവോളം അവർ തല്ലിച്ചതച്ചു. തിരിച്ചൊന്നു കൈ ഉയർത്തുകപോലും ചെയ്യില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ആ ഭീരുക്കൾ അഴിഞ്ഞാടി. അപ്പോഴും പ്രബുദ്ധരായ മലയാളികൾ പത്തു പന്ത്രണ്ടുപേർ കാഴ്ചക്കാരായി ചുറ്റിലും നില്പുണ്ടായിരുന്നു. തളർന്ന് അവശനായ മണിക് തന്‍റെ മകനെ ഫോണിൽ വിളിച്ചു. അവനും സൂര്യയും ഓടിയെത്തി. അവർ ബൈക്കിൽ കയറ്റി മണിക്കിനെ വീട്ടുടമ തിലകന്‍റെ അടുത്തെത്തിച്ചു. അദ്ദേഹം ഉടനെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി.

പരാതി കൊടുത്തെങ്കിലും പോലീസും കാര്യമായെടുത്തില്ല. വിദഗ്ധ പരിശോധനയ്ക്കും ആരും കൊണ്ടുപോയില്ല. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യപ്പെട്ട മണിക് വീണ്ടും ജോലിക്കു പോയി. തളർന്നുവീണു. കഴിഞ്ഞ ഞായറാഴ്ച മരിച്ചു. എത്രയും പെട്ടെന്നു കടബാധ്യതകൾ തീർക്കണമെന്ന ആഗ്രഹങ്ങളെല്ലാം നെഞ്ചിലൊതുക്കി മണിക്ക് മോർച്ചറിയുടെ തണുപ്പിൽ കിടന്നു. വിവരമറിഞ്ഞ ചമലിയുടെ സമനില തെറ്റി. അവർ നിലവിളിക്കുകയും തളർന്നുറങ്ങുകയും മാത്രം ചെയ്തു. തിങ്കളാഴച വൈകുന്നേരം അഞ്ചരയോടെ അയാളുടെ മൃതശരീരവുമായി ആംബുലൻസ് 2800 കിലോമീറ്റർ അകലെയുള്ള സലായിദംഗയിലേക്കു പോയി. വ്യാഴാഴ്ച പുലർച്ചെ ആംബുലൻസ് മണിക്കിന്‍റെ ചെറ്റക്കുടിലിനു മുന്നിലെത്തി. രണ്ടോ മൂന്നോ മണിക്കൂറിനകം സംസ്കാരവും നടത്തി.

മണിക്കിന്‍റെ അത്താഴമേശ

സ്വന്തം മകളുടെ വിവാഹത്തിനു പലിശയ്ക്കെടുത്ത കടം വീട്ടണമെന്ന ഒരു പാവം മനുഷ്യന്‍റെ സ്വപ്നത്തെയാണ് നമ്മൾ കേരളത്തിലെ സദാചാര ഗുണ്ടകൾ പട്ടടയിലേക്ക് എടുത്തുവച്ചത്. അയാളുടെ വീട്ടുടമയായ തിലകൻ പറയുന്നതു കേട്ടാൽ മണിക് റോയിയുടെ ആർഭാടങ്ങൾ നമ്മെ കരയിക്കും. ആഴ്ചയിൽ ഒരു നാടൻ കോഴി വാങ്ങി കറിവയ്ക്കും. അത് അവരുടെ ഒരു ആഗ്രഹമായിരുന്നു. അന്നും മണിക് കൂട്ടുകാരനൊപ്പം പോയി രണ്ടു കിലോ തൂക്കമുള്ള ഒരു കോഴിയെ വിലയ്ക്കു വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു.

സൂര്യ പറഞ്ഞതനുസരിച്ച് വളരെ ചുരുക്കിയാണ് മണിക് ചെലവുകൾ നടത്തിയിരുന്നത്. ബാക്കി പൈസയത്രയും അയാൾ സ്വന്തം കുടുംബത്തിനായി സൂക്ഷിച്ചുവച്ചു. വാടകവീട്ടിൽ അവർ ആറുപേർ ഉണ്ടായിരുന്നു. മൂന്നു സ്റ്റൗവ് ഉണ്ട്. മൂന്നു കലത്തിലാണ് കഞ്ഞിവയ്പ്. കോഴിക്കറി മാത്രം ഒറ്റ ചട്ടിയിൽ ഉണ്ടാക്കും. എന്നിട്ട് ആറുപേരും ഒന്നിച്ചിരുന്നു തുല്യമായി കഴിക്കും. അത്താഴം കഴിഞ്ഞ് കോഴിക്കറിയുടെ വില തുല്യമായി പങ്കുവയ്ക്കും. നോക്കൂ, ദരിദ്രന്‍റെ അത്താഴമേശയിലെയും കണക്കുബുക്കിലെയും കാര്യങ്ങൾ നമുക്ക് എത്ര വിചിത്രങ്ങളാണ്.

ഇനിയിപ്പോൾ മണിക്കിനു പകരംവയ്ക്കാൻ ആരുമില്ല. ചമലിയുടെ മാനസിക ആരോഗ്യപ്രശ്നങ്ങളും ഒസിമയുടെ കല്യാണത്തിന്‍റെ കടങ്ങളും മൊന്ദൂസിന്‍റെ പഠനവും മണിക്കിന്‍റെ മാത്രം ഉറക്കം കെടുത്തുന്ന കാര്യങ്ങളായിരുന്നു. അയാളെ കൊന്നുകളയുകയും ചെയ്തു. വേണ്ടായിരുന്നു.
ഓ മോർ ബോന്ദു ദോണ്‍ റോഷിയ

ബംഗാളികൾ പാടി നടക്കുന്ന ഒരു നാടോടിപ്പാട്ടാണിത്. ഓ മോർ ബോന്ദു ദോണ്‍ റോഷിയ... എന്നു തുടങ്ങുന്ന പാട്ടിന്‍റെ ആദ്യവരികൾ ഏതാണ്ടിങ്ങനെയാണ്:
എന്‍റെ സന്തോഷത്തിന്‍റെ
ആധാരമായ പ്രിയനേ
ശോഭയാർന്ന നിന്‍റെ മുഖമെവിടെ
കാണട്ടെ ഞാൻ ഒരിക്കൽക്കൂടി,
ഒരിക്കൽക്കൂടി മാത്രം.
എന്‍റെയടുത്തു വരുമെന്നു
നീ ആണയിട്ടു പറഞ്ഞതല്ലേ.
എന്നിട്ടും നീ വന്നില്ല
നീയില്ലാതെ എന്‍റെ ഹൃദയം വെന്തുരുകുന്നു
മുന്പെന്നത്തേക്കാളും...
വിരുന്നൊരുക്കി കാത്തിരിക്കുന്നു ഞാൻ
എവിടെയാണ് അവൻ?
ഓ...എവിടെയാണവൻ...?
ഈ നാടോടിപ്പാട്ട് മണിക് റോയിയുടെ ഭാര്യ ചമലിയ പാടുന്നതുപോലെ തോന്നുന്നു...
പക്ഷേ, കോഴിക്കറിയും ചോറും വേവിച്ച് അവളൊരുക്കുന്ന വിരുന്നിന് അയാൾക്ക് ഇനി വരാനാവില്ലല്ലോ.

ജോസ് ആൻഡ്രൂസ്