2018ലെ വെള്ളപ്പൊക്കം
"നാട്ടിലെ പൊക്കംകൂടിയ സ്ഥലമാണ് ക്ഷേത്രം. അവിടം കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. വെള്ളം! സർവത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാൾ, വീട്ടിൽ വള്ളമുണ്ടെങ്കിൽ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നുമുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകൾ, പട്ടി, പൂച്ച, ആട്, കോഴി മുതലായ വളർത്തുമൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല...'

കുട്ടനാടിന്‍റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയിലെ ഈ വാക്കുകൾ കുട്ടനാട്ടിലെ ഇന്നത്തെ പ്രളയത്തിന്‍റെ നേർക്കാഴ്ച കൂടിയാണ്. കഥയിലെ മുഖ്യകഥാപാത്രമായ നായ ഒരു പ്രതീകം മാത്രമാണ്. വെള്ളപ്പൊക്ക കാലത്തെ കുട്ടനാടിന്‍റെ ദൈന്യതയുടെ പ്രതീകം.

ആറടി മണ്ണുപോലുമില്ല...സർവത്ര വെള്ളം...

മരവിച്ച മനസുമായി ആ മക്കളിരിക്കുകയാണ്. പ്രിയപ്പെട്ട അമ്മ യാത്രയായിക്കഴിഞ്ഞു. ഇനി വേണ്ടത് ആദരവോടെയുള്ള ഒരു യാത്രയയപ്പ്. പക്ഷേ, എങ്ങനെ?...പെയ്തൊഴിയാതെ മഴ കലിതുള്ളിയപ്പോൾ പള്ളിമുറ്റവും സെമിത്തേരിയുമടക്കം വെള്ളത്തിൽ.

മറ്റൊരിടത്ത് ചങ്ങാടം പോലെ കെട്ടിയുണ്ടാക്കി അതിനു മുകളിലൊരുക്കിയ ചിതയിലേക്കു മൃതദേഹം എടുത്തുവച്ചപ്പോൾ ബന്ധുക്കൾ ആർത്തുകരഞ്ഞത് ഉറ്റവൻ മരിച്ചതിന്‍റെ ദുഃഖം കൊണ്ടുമാത്രമല്ല, അവനു ശരിയായ രീതിയിൽ ഉപചാരം ചൊല്ലാനാകാത്തതിന്‍റെ സങ്കടം കൊണ്ടുകൂടിയായിരുന്നു. ഇതിനിടെ മുറ്റത്തു കൂടി ഇരച്ചാർത്തു കയറിയ തോട്ടിലേക്ക് നീന്തിയിറങ്ങിയ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം മണിക്കൂറുകൾക്കകം കണ്ട അമ്മയുടെ കണ്ണീരിനു മഴത്തുള്ളിയേക്കാൾ ഗാഢത...ഇത്തരം ദുരന്തചിത്രങ്ങളുടെ എണ്ണം മൂന്നിലൊതുങ്ങില്ല. അതുകൊണ്ടുതന്നെ പേരുകൾ പരാമർശിക്കുന്നുമില്ല...

മനുഷ്യാ നീ മണ്ണാകുന്നുവെന്നു പറയാൻ പോലും കുട്ടനാട്ടുകാർക്കാകുന്നില്ല. പേമാരിയും കുത്തൊഴുക്കും മൂലം മണ്ണായ മണ്ണിലെല്ലാം വെള്ളം ഇരച്ചുകയറിയപ്പോൾ പലർക്കും ഉദകക്രിയ പോലും നിഷേധിക്കപ്പെട്ടു. പ്രളയത്തിനൊടുവിൽ സംസ്കരിക്കാൻ മണ്ണില്ലാത്ത നാടായി കുട്ടനാട്. മരണാനന്തര ക്രിയകൾ മണ്ണുതൊടാതെ ചെയ്യേണ്ടി വരുന്പോൾ പ്രിയപ്പെട്ടവരുടെ കണ്ണുനീർ, പ്രളയജലത്തിൽ വീണലിഞ്ഞില്ലാതാകുന്നു.

നിരന്നുനീങ്ങുന്ന ഹൗസ്ബോട്ടുകളും കൊച്ചുവള്ളങ്ങളും, ഹരിതാഭ വിതച്ചു നിൽക്കുന്ന പാടശേഖരങ്ങൾ, ഉയർന്നുനിൽക്കുന്ന കായലും താഴെയുള്ള പാടങ്ങളും-ഇന്നലെയുടെ ഈ കുട്ടനാടൻ കാഴ്ചയല്ല ഇന്നത്തേത്...തലയറ്റം വെള്ളത്തിൽ വീടുകൾ, പാലങ്ങളിലും വീടുകളുടെ രണ്ടാംനിലയിലുമുള്ള ക്യാന്പുകളും കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങളും, ഉയർന്നു നിൽക്കുന്ന ബോട്ടുജെട്ടികളിലെ താത്കാലിക തൊഴുത്തുകൾ, പ്രളയ ജലത്തിൽ മുങ്ങിയ ദേവാലയങ്ങൾ, തോടുകളായി മാറിയ റോഡുകൾ, സർവത്ര വെള്ളമെങ്കിലും കുടിക്കാനൊരു തുള്ളിക്കായി കേഴുന്ന ദയനീയ മുഖങ്ങൾ, പ്രാഥമികകൃത്യങ്ങൾ നടത്താനാകാത്തതിന്‍റെ വിമ്മിഷ്ടം പേറുന്നവരുടെ ദൈന്യത. ഒപ്പം നന്മയുടെ വെളിച്ചവുമായി ഒരുജനതയ്ക്കായി ഒന്നിച്ചിറങ്ങിയ ഒരുപറ്റം മനുഷ്യരും. ദുരിതപർവത്തിനു ശേഷം മടങ്ങിയെത്തുന്പോൾ കാത്തിരിക്കുന്നത് ദുരന്തപർവം. ക്യാന്പുകളിലായിരുന്നപ്പോൾ ഭക്ഷണമുണ്ട്, മരുന്നുണ്ട്. ഇല്ലാതിരുന്നത് മനഃസുഖം മാത്രം. വീടുകളിലേക്കു തിരികെയെത്തുന്പോൾ ഒന്നിൽ തുടങ്ങേണ്ടി വരും പലർക്കും. വീടുകൾ വാസയോഗ്യമാക്കുന്നതുമുതൽ ഇനി ജീവിക്കാനുള്ളതും കണ്ടുപിടിക്കണം.

ഭൂമിയുടെ ചെറുപതിപ്പാണ് കുട്ടനാട്-മൂന്നിൽ രണ്ടുവെള്ളവും ബാക്കി കരയും. സ്വാഭാവികമായുള്ളതും കുത്തിയെടുത്തതുമായ കൃഷിയിടത്താൽ സന്പന്നം. കേരളത്തിന്‍റെ നെല്ലറ. പക്ഷേ, മഴ സംഹാരരൂപം പൂണ്ടാൽ കുട്ടനാട് കെട്ടനാടാകും. മഴക്കാലത്തുള്ള സാധാരണ ജലവർധന ഇവിടത്തെ പതിവുകാഴ്ചയാണ്. ജലവർധന വെള്ളപ്പൊക്കമായി മാറുന്പോൾ ദുരിതമാണ് ഇവിടെ പെയ്യുകയെന്നു മാത്രം. പതിറ്റാണ്ടുകൾക്കു ശേഷമാണ് കുട്ടനാട്ടിൽ ഇത്ര തീവ്രമായ ഒരുവെള്ളപ്പൊക്കം. അമ്മയിൽ നിന്നെല്ലാം കേട്ടിരിക്കുന്ന ആദ്യ വെള്ളപ്പൊക്കം 1924-ലേതാണെന്ന് (കൊല്ലവർഷം 1009-ലെ) കുട്ടനാടിനെ സമഗ്രമായി പഠിച്ചിട്ടുള്ള അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ പറയുന്നു. സൗകര്യങ്ങളുടെ കുറവു മൂലം അന്നത്തെ വെള്ളപ്പൊക്കം ദുരിതപ്പൊക്കം തന്നെയായിരുന്നു. 2005ലാണ് സമീപകാലത്ത് സമാനമായ രീതിയിൽ വെള്ളമുയർന്നത്. അന്നും ഇന്നത്തേതുപോലെ ലക്ഷത്തിലധികം പേർക്ക് ആയിരത്തോളം വരുന്ന ക്യാന്പുകളേയും കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങളേയും ആശ്രയിക്കേണ്ടി വന്നു.

മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പന്പ-അഞ്ചുനദികളിലൂടെയാണ് മഴവെള്ളവും മലവെള്ളവും കുട്ടനാട്ടിലേക്കെത്തുന്നത്. പാടങ്ങളിൽ സംഭരിക്കപ്പെട്ടു ശേഷിച്ചത് കനാലുകളിലൂടെ വേന്പനാട്ടു കായലിലെത്തി ഒഴുകി സമുദ്രത്തിൽ ലയിക്കുന്നു. സമീപകാലങ്ങളിൽ അതിന്‍റെ സൗമ്യതയ്ക്കു മാറ്റം കാണുന്നുണ്ട്. കാലാവസ്ഥയുടെ മാറ്റവും മനുഷ്യന്‍റെ ഭൂവിനിയോഗത്തിലുണ്ടായ വ്യത്യാസവുമാണ് വെള്ളപ്പൊക്കത്തിന്‍റെ അടിസ്ഥാന കാരണങ്ങളെന്നാണ് ഡോ. പത്മകുമാർ പറയുന്നതും. രണ്ടോമൂന്നോ ദിനം മഴ നിന്നാൽ പോലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ചെറുതോടുകൾ തൂർന്നതും നികത്തിയതും കനാലുകളിലടക്കം പോളയടിഞ്ഞുകിടക്കുന്നതും ഒഴുകേണ്ട വെള്ളത്തെ അവിടെ നിർത്തുന്നു. പതിവിൽ നിന്നും വിപരീതമായി കടൽ ക്ഷോഭിച്ചു നിൽക്കുന്നതിനാൽ കായലിൽ നിന്നുള്ള വെള്ളത്തെ സ്വീകരിക്കുന്നുമില്ല-ഫലമോ കുട്ടനാട്ടിൽ വെള്ളം താഴുന്നുമില്ല.

പരിഹാരമൊന്നേയുള്ളൂ-ജല നിർഗമന മാർഗങ്ങളെ സ്വതന്ത്രമാക്കുക. ജലത്തെ തടഞ്ഞുനിർത്തുന്നതിനു പകരം ജലത്തിനോടൊത്തു കുട്ടനാടിനെയും കൊണ്ടുപോകുകയെന്നതാണ് ചെയ്യാനുള്ളത്. മണ്ണും പോളയും മാലിന്യങ്ങളുമടിഞ്ഞു കിടക്കുന്ന കനാലുകളും തോടുകളും വൃത്തിയാക്കി ഒഴുക്കിനെ സജീവമാക്കുന്നതിനൊപ്പം നികന്നുകിടക്കുന്ന തോടുകളും പൊഴികളും പ്രവർത്തനയോഗ്യമാക്കി തിരയൊഴിഞ്ഞ കടൽ തീരങ്ങളിലേക്ക് വെള്ളമൊഴുക്കുകയെന്നതും അടിയന്തരമായി ചെയ്യണം. അബദ്ധപഞ്ചാംഗമാക്കി മാറ്റിയ കുട്ടനാട് പാക്കേജിനെ പുനരുജ്ജീവിപ്പിച്ച് നേർവഴിയെ നടത്താനും ശ്രമിക്കുക. ജലനിരപ്പിൽ ഏഴുമീറ്ററോളം താഴ്ചയിൽ കൃഷി നടക്കുന്ന നെതർലൻഡിനെ മാതൃകയാക്കി മുന്നേറുകയെന്നതാണ് വേണ്ടതും. ജലനിർഗമന മാർഗങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം നിർമാണ പ്രവർത്തനങ്ങൾ പോലും വെള്ളപ്പൊക്കത്തെ നേരിടുന്ന തരത്തിലാകണമെന്നും ഡോ. പത്മകുമാർ പറയുന്നു. വീടുകൾ പോലും തൂണുകളിൽ ഉയർത്തി നിർമിക്കുന്നതും പരിഗണിക്കണം.

റോഡുഗതാഗതത്തിനൊപ്പം തന്നെ ജലഗതാഗതത്തിനും പ്രാധാന്യം നല്കണം. കരവഴിയുള്ള സഞ്ചാരപഥം ഏറിയതോടെ ജലനിർഗമന മാർഗങ്ങൾ പലതും അടഞ്ഞുപോയെന്നതും ചരിത്രമാണ്. സന്മനസുമായി ദുരിതകാലത്ത് തങ്ങളോടൊപ്പം നിന്നവർക്ക് കുട്ടനാട്ടുകാർ ഹൃദയത്തിൽ തന്നെയാണ് സ്ഥാനം നല്കിയിരിക്കുന്നത്. പ്രളയക്കെടുതിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനൊരുങ്ങുന്ന കുട്ടനാട്ടുകാർക്ക് ഒന്നേ പറയാനുള്ളൂ-ഞങ്ങൾക്ക് ഈ ഭൂമിയിൽ തന്നെ ജീവിക്കണം. അതിനായി ദുരന്തം ആവർത്തിക്കാതിരിക്കാൻ വേണ്ട തുടർനടപടികളുണ്ടാകുകയും വേണം.

വി.എസ്. ഉമേഷ്
ഫോട്ടോ സുരേഷ്, കളേഴ്സ്, പി. മോഹനൻ